പേരാമ്പ്ര. കേരളത്തിലെ അധ്യാപക സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടാനും അവ നേടിയെടുക്കാനും കെ പി എസ് ടി എ മാതൃക പരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ഷാഫി പറമ്പിൽ എം പി. പൊതു വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര -കേരള സർക്കാറുകൾ വികലവും പക്ഷപാതപരവുമായ നയങ്ങൾ തുടരുമ്പോൾ തിരുത്തൽ ശക്തിയായി മാറാൻ സംഘടനക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ(കെ പി എസ് ടി എ ) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ഷാഫി.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം നാലു മണിക്ക് ഡോ. കെ ജി അടിയോടി നഗറിൽ (കമ്മ്യുണിറ്റി ഹാൾ )ജില്ലാ പ്രസിഡന്റ് ടി ടി ബിനു പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത് .
ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി അധ്യാപക പ്രസ്ഥാനങ്ങൾക്ക് മാതൃകയാവാൻ കെ പി എസ് ടി എ ക്ക് കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി ടി ബിനു അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി ഇ കെ സുരേഷ്സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ്മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാനജനറൽ സെക്രട്ടറി പി കെ അരവിന്ദൻ,ഡി സി സി സെക്രട്ടറി മുനീർ എരവത്ത്, അനിൽകുമാർ വട്ടപ്പാറ, സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് ഗിരീഷ് കുമാർ,യൂ സി ഹനീഫ, പി എം ശ്രീജിത്ത്, ടി അശോക് കുമാർ, ടി ആബിദ്, സജീവൻ കുഞ്ഞോത്ത്, പി രാമചന്ദ്രൻ, ഷാജു പി കൃഷ്ണൻ, ടി കെ പ്രവീൺ, പി കെ രാധാകൃഷ്ണൻ, ടി സി സുജയ, എ.റഷീദ,സംസാരിച്ചു.
ജില്ലാ ട്രഷറർ എം കൃഷ്ണ മണി നന്ദി രേഖപ്പെടുത്തി. പേരാമ്പ്രയിൽ അധ്യാപകരുടെ ശക്തി പ്രകടനവും നടന്നു.
Latest from Main News
ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 15 മുതൽ ആരംഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ചാണ് പെൻഷൻ വിതരണം.
ഭിന്നശേഷി അവകാശ നിഷേധത്തിനെതിരെ സിഡിഎഇ (CDAE – Confederacy Of Differently Abled Employees) ഭിന്നശേഷി ദിനത്തിൽ, തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ
ശബരിമലയിലെത്തുന്ന ഭക്തർക്ക് ഇനിമുതൽ അന്നദാന പദ്ധതിയിൽ നേരിട്ട് പങ്കുചേരാം. ദേവസ്വം ബോർഡ് രൂപവത്കരിച്ച ശ്രീധർമ്മശാസ്താ അന്നദാന ട്രസ്റ്റിനെയാണ് ഇതിന്റെ ചുമതലകൾ ഏൽപ്പിച്ചിട്ടുള്ളത്.
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം തുടർവാദത്തിനായി നാളേക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വാദങ്ങൾ പൂർത്തിയായി. ഒന്നര മണിക്കൂർ നീണ്ടുനിന്ന വാദമാണ് പൂർത്തിയായത്. അടച്ചിട്ട കോടതിയിലായിരുന്നു വാദം. വിധി പിന്നീട്. പ്രൊസിക്യൂഷനോട് ഒരു






