ചരിത്രത്തിലെ ഏറ്റവും വലിയ കുടിശ്ശിക സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.പി. കുറ്റപ്പെടുത്തി.കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 65000കോടി രൂപയാണ് ആനുകൂല്യഇനത്തിൽ കുടിശ്ശികയായിട്ടുള്ളത്.ക്ഷേമ പെൻഷനുകളും സർക്കാർ ആശുപത്രികളിലേക്ക് മരുന്നുകൾ വാങ്ങിച്ച വകയിലും സർക്കാർ പണം നൽകാനുണ്ട്.ഉച്ചക്കഞ്ഞി നൽകിയ വകയിൽ പ്രധാന അധ്യാപകർക്ക് കഴിഞ്ഞ നാലുവർഷമായി അവർ ചെലവഴിച്ച തുക കുടിശ്ശികയാണ്.എല്ലാ മേഖലകളിലും കുടിശ്ശിക വരുത്തിയ സർക്കാർ ധൂർത്തിൻ്റെ കാര്യത്തിൽ ഒരു പിശുക്കും കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.കോഴിക്കോട് ജില്ലയിൽ സെറ്റോ നേതൃത്വത്തിൽ പണിമുടക്കിയ അധ്യാപകരും ജീവനക്കാരും കോഴിക്കോട് സിവിൽ സ്റ്റേഷനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണിയെടുക്കാനാണ് ജീവനക്കാർ ആഗ്രഹിക്കുന്നതെങ്കിലും അവരെ പണിമുടക്കിലേക്ക് തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള നിയമസഭയ്ക്കകത്തും പുറത്തുമായി ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുമെന്നും ഷാഫി പ്രസ്താവിച്ചു.
ഡി സി സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി.
സെറ്റോ ജില്ലാ ചെയർമാൻ എം. ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി എസ് ടി എ സംസ്ഥാന ജന സെക്രട്ടറി പി.കെ അരവിന്ദൻ, എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉമാശങ്കർ, കെജിഒയു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ, സംസ്ഥാന സെക്രട്ടറി കെ. പ്രദീപൻ, പ്രേംനാഥ് മംഗലശ്ശേരി, സെബാസ്റ്റ്യൻ ജോൺ, കെ.ദിനേശൻ, കെ.കെ. പ്രമോദ് കുമാർ, കെ.സംഗീത, മനോജ് കുമാർ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”
കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍
താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ