ചരിത്രത്തിലെ ഏറ്റവും വലിയ കുടിശ്ശിക സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.പി. കുറ്റപ്പെടുത്തി.കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 65000കോടി രൂപയാണ് ആനുകൂല്യഇനത്തിൽ കുടിശ്ശികയായിട്ടുള്ളത്.ക്ഷേമ പെൻഷനുകളും സർക്കാർ ആശുപത്രികളിലേക്ക് മരുന്നുകൾ വാങ്ങിച്ച വകയിലും സർക്കാർ പണം നൽകാനുണ്ട്.ഉച്ചക്കഞ്ഞി നൽകിയ വകയിൽ പ്രധാന അധ്യാപകർക്ക് കഴിഞ്ഞ നാലുവർഷമായി അവർ ചെലവഴിച്ച തുക കുടിശ്ശികയാണ്.എല്ലാ മേഖലകളിലും കുടിശ്ശിക വരുത്തിയ സർക്കാർ ധൂർത്തിൻ്റെ കാര്യത്തിൽ ഒരു പിശുക്കും കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.കോഴിക്കോട് ജില്ലയിൽ സെറ്റോ നേതൃത്വത്തിൽ പണിമുടക്കിയ അധ്യാപകരും ജീവനക്കാരും കോഴിക്കോട് സിവിൽ സ്റ്റേഷനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണിയെടുക്കാനാണ് ജീവനക്കാർ ആഗ്രഹിക്കുന്നതെങ്കിലും അവരെ പണിമുടക്കിലേക്ക് തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള നിയമസഭയ്ക്കകത്തും പുറത്തുമായി ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുമെന്നും ഷാഫി പ്രസ്താവിച്ചു.
ഡി സി സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി.
സെറ്റോ ജില്ലാ ചെയർമാൻ എം. ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി എസ് ടി എ സംസ്ഥാന ജന സെക്രട്ടറി പി.കെ അരവിന്ദൻ, എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉമാശങ്കർ, കെജിഒയു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ, സംസ്ഥാന സെക്രട്ടറി കെ. പ്രദീപൻ, പ്രേംനാഥ് മംഗലശ്ശേരി, സെബാസ്റ്റ്യൻ ജോൺ, കെ.ദിനേശൻ, കെ.കെ. പ്രമോദ് കുമാർ, കെ.സംഗീത, മനോജ് കുമാർ എന്നിവർ സംസാരിച്ചു.
Latest from Local News
തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെയുണ്ടായ ആള്‍ക്കൂട്ട മര്‍ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിലാണ് വടകര പൊലീസ്
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ യൂത്ത്
അധ്യാപകനും എഴുത്തുകാരനുമായ ഡോ.കെ.ടി.വർക്കി (77) അന്തരിച്ചു. മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനും മാനന്തവാടി മേരി
പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന
കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര







