ചരിത്രത്തിലെ ഏറ്റവും വലിയ കുടിശ്ശിക സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.പി. കുറ്റപ്പെടുത്തി.കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 65000കോടി രൂപയാണ് ആനുകൂല്യഇനത്തിൽ കുടിശ്ശികയായിട്ടുള്ളത്.ക്ഷേമ പെൻഷനുകളും സർക്കാർ ആശുപത്രികളിലേക്ക് മരുന്നുകൾ വാങ്ങിച്ച വകയിലും സർക്കാർ പണം നൽകാനുണ്ട്.ഉച്ചക്കഞ്ഞി നൽകിയ വകയിൽ പ്രധാന അധ്യാപകർക്ക് കഴിഞ്ഞ നാലുവർഷമായി അവർ ചെലവഴിച്ച തുക കുടിശ്ശികയാണ്.എല്ലാ മേഖലകളിലും കുടിശ്ശിക വരുത്തിയ സർക്കാർ ധൂർത്തിൻ്റെ കാര്യത്തിൽ ഒരു പിശുക്കും കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.കോഴിക്കോട് ജില്ലയിൽ സെറ്റോ നേതൃത്വത്തിൽ പണിമുടക്കിയ അധ്യാപകരും ജീവനക്കാരും കോഴിക്കോട് സിവിൽ സ്റ്റേഷനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണിയെടുക്കാനാണ് ജീവനക്കാർ ആഗ്രഹിക്കുന്നതെങ്കിലും അവരെ പണിമുടക്കിലേക്ക് തള്ളിവിടുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള നിയമസഭയ്ക്കകത്തും പുറത്തുമായി ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുമെന്നും ഷാഫി പ്രസ്താവിച്ചു.
ഡി സി സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി.
സെറ്റോ ജില്ലാ ചെയർമാൻ എം. ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി എസ് ടി എ സംസ്ഥാന ജന സെക്രട്ടറി പി.കെ അരവിന്ദൻ, എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉമാശങ്കർ, കെജിഒയു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ, സംസ്ഥാന സെക്രട്ടറി കെ. പ്രദീപൻ, പ്രേംനാഥ് മംഗലശ്ശേരി, സെബാസ്റ്റ്യൻ ജോൺ, കെ.ദിനേശൻ, കെ.കെ. പ്രമോദ് കുമാർ, കെ.സംഗീത, മനോജ് കുമാർ എന്നിവർ സംസാരിച്ചു.
Latest from Local News
ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ 11ാം തരത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വേ.ൈശവൃറ.മര.ശി വെബ്സൈറ്റ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.
പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ,
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും