മന്ദങ്കാവ് കേരഫഡിൽ താത്കാലിക ജീവനക്കാരെ തിരുകി കയറ്റി തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി

നടുവണ്ണൂർ : മന്ദൻകാവ് പ്രദേശത്തുള്ള 26 എ ലേബർ കാർഡുള്ള ലോഡിംങ് തൊഴിലാളികളെ അവഗണിച്ചു കൊണ്ട് എംപ്ലോയ്മെന്റ് വഴിതാൽക്കാലിക നിയമനം നടത്തിയ തൊഴിലാളികൾക്ക് ഭരണ സ സ്വാധീനത്തിന്റെ പിൻബലത്തിൽ ലേബർകാർഡ് അനുവദിച്ചു കൊടുത്തുകൊണ്ട് കേരഫെഡിൽ പിൻവാതിൽ നിയമനം നടത്തി
തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന്
ഐ എൻ ടി യു സി .സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി പറഞ്ഞു.
കേരഫഡ് മാനേജ്മെന്റിന്റെ തെറ്റായനിയമന നീക്കത്തിനെതിരെ.ഐ എന്‍ യു സി, എസ് ടി യു , യൂണിയനിൽപ്പെട്ട 26 എ. ലേബർ കാർഡുള്ള തൊഴിലാളികൾ നിയമ പോരാട്ടത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ച് വരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ദങ്കാവ് പ്രദേശത്തെ പാവപ്പെട്ട സ്ത്രീ തൊഴിലാളികൾക്ക് നൽകികൊണ്ടി
രുന്ന കേരഫെഡിലെ സ്ലീപ്പർ വർക്കർമാരുടെ നിയമനം സ്വകാര്യ ഏജൻസികൾക്ക് ഒരു ലക്ഷം രൂപയിൽ കൂടുതൽ സംഖ്യക്ക് കരാർ നൽകിക്കൊണ്ട് സി പി എം, സി പി ഐ. മെംമ്പർമാർ ഉൾകൊള്ളുന്ന കേരഫഡ് ഡയറക്ടർ ബോർഡ് തീരുമാനിച്ചിരിക്കുകയാണ്. കേരഫെഡ് ഫീഡർ കാറ്റഗറിയിൽ സ്ലീപ്പർ തസ്തികയിൽ നിയമനo എംപ്ലോയ്മെന്റ് വഴിയോ ,പി എസ്സ് സ്സി വഴിയോആണ് നിയമിക്കേണ്ടത്. ഈ നിയമന രീതികൾ എല്ലാം അട്ടിമറിച്ചു കൊണ്ടാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
2019ൽ നടപ്പിലാക്കേണ്ട ശമ്പളപരിഷ്കരണം കേരഫെഡ് ജീവനക്കാർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ഗവൺമെന്റ് ഓർഡറിൽ ഉണ്ടായിട്ടും ഡയറക്ടർ ബോർഡ് ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നില്ലെന്നും, ഇതിനെതിരെ ചില ജീവനക്കാർ കോടതിയെ സമീപിക്കുകയും ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പിലാക്കണം എന്ന് കോടതി ഉത്തരവ് ഉണ്ടായിട്ടും കേരഫെഡിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ തീരുമാനവും ഉണ്ടായിട്ടില്ല.

തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയും , 26A. ലോഡിംങ് ലേബർ കാർഡ് ഉള്ള പ്രദേശവാസികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്. കേരഫെഡിൽ നടക്കുന്ന അനധികൃത നിയമനങ്ങളും, അകത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമായ സിവിൽ എഞ്ചിനീയറുടെ മേൽനോട്ടത്തിൽ അല്ല നടക്കുന്നത് എന്നുംഇതിൽ അഴിമതി നടക്കുന്നുവെന്നും സമരസമിതി അഭിപ്രായപ്പെട്ടു. കേരഫെഡിലെ ക്ലീനിങ് ജോലിപ്രാദേശങ്ങളിലെ പാവപ്പെട്ട സ്ത്രീ തൊഴിലാളികൾക്ക് നൽകണമെന്നും, പത്തു വർഷത്തിൽ കൂടുതൽ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ മന്ദങ്കാവ്കേരഫെഡ് ഫാക്ടറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണനടത്തി.
ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി പ്രതിഷേധ ധരണ്ണ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. മന്ദങ്കാവ് മേഖല ജനറൽ സെക്രട്ടറി കെ.ടി.കെ. റഷീദ് അധ്യക്ഷനായി.
എസ് ടി യു ജില്ലാ പ്രസിഡൻ്റ് എ.ടി.അബ്ദു മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ. രാജീവൻ, യുഡിഎഫ് ചെയർമാൻ എം.സത്യൻ മാസ്റ്റർ, സമീർ കണ്ണാട്ട്, വാർഡ് മെംമ്പർ സുജ, കെ. പി. സത്യൻ, ഇ അജിത് കുമാർ, എന്നിവർ സംസാരിച്ചു.
പി.സജി, എൻ. കാദർ, സാദത്ത്, ടി. കുഞ്ഞു , എം റാഫി,പി. റഫീഖ് എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Previous Story

ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി മണ്ഡലം പ്രസിഡന്റായി സജീവൻ കുന്നുംപുറത് ചുമതല ഏറ്റെടുത്തു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 22

സൂര്യവംശത്തിന്റെ കുലഗുരു ആരായിരുന്നു ? വസിഷ്ഠൻ   ദശരഥ മഹാരാജാവിന് പുത്രകാമേഷ്ടി യാഗം നടത്തുവാൻ ഉപദേശം നൽകിയതാര്? വസിഷ്ഠൻ   സിദ്ധാശ്രമത്തിലെ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 1.ജനറൽമെഡിസിൻ ഡോ.ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ രാംലാൽ 3ഓർത്തോവിഭാഗം

താമര ഇതളിൽ നിന്ന് ആരോഗ്യപാനീയം – മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ വലിയ കണ്ടെത്തൽ

കോഴിക്കോട് : കോഴിക്കോട് ഒളവണ്ണയിലെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് (എംബിജിഐപിഎസ്) ശാസ്ത്രജ്ഞർ കഫീൻ രഹിതമായ

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും

മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും ഡെലിഗേറ്റ് കിറ്റ് ഉദ്ഘാടനം ഇന്ന്  നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും കേരള സംസ്ഥാന

മാധ്യമങ്ങളുടെ സ്വാതന്ത്ര്യം കേരളത്തിന്റെ അടയാളം – പരമാവധി പിന്തുണ നൽകും: ധനമന്ത്രി

തിരുവനന്തപുരം : മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെന്നും അതിന് പരമാവധി പിന്തുണ നൽകുമെന്നും ധനമന്ത്രി കെ. എൻ. ബാലഗോപാൽ