കണയങ്കോട് ലോറി ഇടിച്ചു മറിഞ്ഞ സ്ഥലത്ത് ക്രാഷ് ഗാര്‍ഡ് പുനഃസ്ഥാപിച്ചില്ല

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയില്‍ കണയങ്കോട് പാലത്തിന് സമീപം ലോറി ഇടിച്ചു തകര്‍ത്ത കമ്പി വേലി (ക്രാഷ് ഗാര്‍ഡ്) ഇനിയും പുനഃസ്ഥാപിച്ചില്ല. കഴിഞ്ഞ നവംബര്‍ 25നാണ് ക്രാഷ് ഗാര്‍ഡ് തകര്‍ത്ത് സിമിന്റ് കയറ്റിയ ലോറി 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. താമരശ്ശേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കണയങ്കോട് പാലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ അപകട വളവിലാണ് വാഹനങ്ങളുടെ സുരക്ഷിതത്വത്തിന് ക്രാഷ് ഗാര്‍ഡ് സ്ഥാപിച്ചത്. ഇപ്പോള്‍ ലോറി ഇടിച്ചിട്ട കമ്പി വേലി താഴെ വീണു കിടപ്പാണ്. ഇത് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. സംസ്ഥാനപാതയായതിനാല്‍ നിരവധി വാഹനങ്ങള്‍ രാത്രിയും പകലുമായി ഇതു വഴി പോകും. കൊയിലാണ്ടി ഭാഗത്ത് നിന്നും വയനാടിലേക്ക് പോകാനുള്ള റോഡ് കൂടിയാണിത്.

Leave a Reply

Your email address will not be published.

Previous Story

രണ്ടു ദിവസങ്ങളിലായി നടന്ന ചനിയേരി മാപ്പിള എൽ പി സ്കൂൾ നൂറാം വാർഷികാഘോഷം സമാപിച്ചു

Next Story

മെഡിസെപ് അപാകത പരിഹരിക്കണം: കെ പി എസ് ടി എ തോടന്നൂർ സബ്ജില്ല സമ്മേളനം

Latest from Local News

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ 11ാം തരത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വേ.ൈശവൃറ.മര.ശി വെബ്സൈറ്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തൽ: ശിക്ഷാനടപടി സ്വീകരിക്കും

പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ,

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും