കണയങ്കോട് ലോറി ഇടിച്ചു മറിഞ്ഞ സ്ഥലത്ത് ക്രാഷ് ഗാര്‍ഡ് പുനഃസ്ഥാപിച്ചില്ല

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയില്‍ കണയങ്കോട് പാലത്തിന് സമീപം ലോറി ഇടിച്ചു തകര്‍ത്ത കമ്പി വേലി (ക്രാഷ് ഗാര്‍ഡ്) ഇനിയും പുനഃസ്ഥാപിച്ചില്ല. കഴിഞ്ഞ നവംബര്‍ 25നാണ് ക്രാഷ് ഗാര്‍ഡ് തകര്‍ത്ത് സിമിന്റ് കയറ്റിയ ലോറി 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. താമരശ്ശേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കണയങ്കോട് പാലത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ അപകട വളവിലാണ് വാഹനങ്ങളുടെ സുരക്ഷിതത്വത്തിന് ക്രാഷ് ഗാര്‍ഡ് സ്ഥാപിച്ചത്. ഇപ്പോള്‍ ലോറി ഇടിച്ചിട്ട കമ്പി വേലി താഴെ വീണു കിടപ്പാണ്. ഇത് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. സംസ്ഥാനപാതയായതിനാല്‍ നിരവധി വാഹനങ്ങള്‍ രാത്രിയും പകലുമായി ഇതു വഴി പോകും. കൊയിലാണ്ടി ഭാഗത്ത് നിന്നും വയനാടിലേക്ക് പോകാനുള്ള റോഡ് കൂടിയാണിത്.

Leave a Reply

Your email address will not be published.

Previous Story

രണ്ടു ദിവസങ്ങളിലായി നടന്ന ചനിയേരി മാപ്പിള എൽ പി സ്കൂൾ നൂറാം വാർഷികാഘോഷം സമാപിച്ചു

Next Story

മെഡിസെപ് അപാകത പരിഹരിക്കണം: കെ പി എസ് ടി എ തോടന്നൂർ സബ്ജില്ല സമ്മേളനം

Latest from Local News

ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ സ്നേഹവീടിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

  പേരാമ്പ്ര: പേരാമ്പ്ര ദാറുന്നജും ഓർഫനേജ് കമ്മിറ്റി പുനരധിവാസ പദ്ധതിക്ക് കീഴിൽ അരിക്കുളം പഞ്ചായത്തിലെ ഊട്ടരിയിൽ നിർമ്മിക്കുന്ന നാലാമത്തെ വീടിന്റെ പ്രവൃത്തി

നൈറ്റ് ലൈഫ് സുരക്ഷിതം, പൊതു ഇടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം -മന്ത്രി മുഹമ്മദ് റിയാസ്

ഫറോക്ക് ചില്‍ഡ്രന്‍സ് പാര്‍ക്കിനോടനുബന്ധിച്ച സൗന്ദര്യവത്കരണവും ഫ്‌ളോട്ടിങ് ബ്രിഡ്ജ് ജെട്ടികളും ഉദ്ഘാടനം ചെയ്തു കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്

വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

അത്തോളി  ഓട്ടമ്പലം വൺ മൈൻഡ് ട്വന്റി ഫോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ചൈതന്യ ഫാർമസി  ഒ പി ഡി

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ മഴ

മണ്ണിൽ കളിച്ച് മാനം മുട്ടെ വളർന്ന് ‘മാടൻമോക്ഷം’. ഇത് വ്യത്യസ്തമായ നാടകം

നാടകം കഴിഞ്ഞിട്ടും ആരും എഴുന്നേറ്റില്ല , പോകാൻ തിടുക്കമില്ല, ഹൃദയം കൊണ്ട് കയ്യടിച്ച് അരങ്ങിൽ നിറഞ്ഞാടിയ കലാകാരന്മാരെ ആരാധനയോടെ അത്ഭുദത്തോടെ അവർ