കോഴിക്കോട്ടെ വയര്‍ലെസ് പോലീസ് സ്റ്റേഷനില്‍ ടെലിഫോണ്‍ എത്തുന്നു- എം.സി.വസിഷ്ഠ്

/
മലബാറിലെ വാര്‍ത്താവിനിമയ രംഗത്ത് ബ്രിട്ടീഷ് ഭരണകൂടം ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത് ടെലിഗ്രാഫും വയര്‍ലെസ് സെറ്റുകളും ആയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ടെലിഫോണ്‍ എത്തിയത്. 1921 മലബാര്‍ കലാപകാലത്ത് പോലും ബ്രിട്ടീഷ് ഭരണകൂടം പ്രധാനമായി ഉപയോഗിച്ചത് ടെലിഗ്രാഫ് സന്ദേശങ്ങളെയായിരുന്നു. ടെലിഗ്രാഫ് വയറുകള്‍ തകര്‍ക്കുക എന്നത് മലബാര്‍ കലാപത്തിന്റെ സമയത്ത് കലാപകാരികളുടെ പ്രധാന പ്രവര്‍ത്തനവും ആയിരുന്നു.  കോഴിക്കോട് പോലീസ് സ്റ്റേഷനില്‍ ടെലിഫോണ്‍ എത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ മദ്രാസ് ഗവണ്‍മെന്റിന്റെ പബ്ലിക്ക് ഡിപ്പാര്‍ട്ട്മെന്റിലെ ബണ്ടില്‍ നമ്പര്‍ 8 സീരിയല്‍ നമ്പര്‍ 10 എന്ന ഫയല്‍ നമ്മോട് പറയുന്നു. 
1946 ക്രിസ്മസ് ദിവസം കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന കെ.കെ.മാത്യൂസ് ഐ.സി.എസ് മദ്രാസിലെ ഗവണ്‍മെന്റിന്റെ  പിഡബ്ല്യുഡി സെക്രട്ടറിക്ക് ഒരു കത്തയച്ചു, കത്തില്‍ പറയുന്നത് കോഴിക്കോട്ടെ വയര്‍ലെസ് പോലീസ് സ്റ്റേഷന് ടെലിഫോണ്‍ കണക്ഷന്‍ ഇല്ല. പ്രധാനമുള്ളതും അത്യാവശ്യമുള്ളതുമായ സന്ദേശങ്ങള്‍ കൈമാറാന്‍ പോലീസ് വയര്‍ലെസ് സ്റ്റേഷനില്‍ ടെലിഫോണ്‍ ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ടെലിഫോണ്‍ ഏര്‍പ്പെടുത്തി കഴിഞ്ഞാല്‍ സന്ദേശങ്ങള്‍ വളരെ പെട്ടെന്ന് കൈമാറാനും അതിന് മനുഷ്യന്റെ അധ്വാനശേഷി ഉപയോഗിക്കേണ്ട ആവശ്യമില്ല.  അതുകൊണ്ട്  സര്‍ക്കാറിനോട്  കോഴിക്കോട്ടെ ജില്ലാ വയര്‍ലെസ് പോലീസ് സ്റ്റേഷനില്‍ ടെലിഫോണ്‍ അനുവദിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതിന് ടെലിഫോണ്‍ ഡിപ്പാര്‍ട്ട്മെന്റിനോട് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. മലബാറിലെ കലക്ടര്‍ ക്രിസ്മസ് നാളില്‍ നല്‍കിയ ഈ അഭ്യര്‍ത്ഥന മദ്രാസിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ വളരെ പെട്ടെന്ന് സ്വീകരിച്ചു. 1947 ജനുവരി 27 ന് പബ്ലിക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഗവണ്‍മെന്റ് ഉത്തരവ് നമ്പര്‍ 216 പ്രകാരം കോഴിക്കോട്ടെ പോലീസ് വയര്‍ലെസ് സ്റ്റേഷനില്‍ ടെലിഫോണ്‍ വെക്കാനുള്ള അനുവാദം നല്‍കി.
തിരുച്ചിറപ്പള്ളിയിലെ ടെലിഫോണ്‍സിന്റെ ഡിവിഷണല്‍ എഞ്ചിനീയറോട് എത്രയും പെട്ടെന്ന് ഈ ടെലിഫോണ്‍ എന്ന ഉപകരണത്തിന്റെ ലഭ്യതയനുസരിച്ച് കോഴിക്കോട്ട് ഈ സൗകര്യം ഏര്‍പ്പെടുത്തണമെന്നും  ഉത്തരവില്‍ പറയുന്നു. 1947 സ്വാതന്ത്ര്യലബ്ധിക്ക് മുമ്പാണ് കോഴിക്കോട്ടെ പോലീസ് സ്റ്റേഷനുകളില്‍ ടെലിഫോണ്‍ കണക്ഷന്‍ എത്തിയത്.  വളരെ വേഗതയുള്ള ഇന്റര്‍നെറ്റുകളും ഫോണുകളും ഉപയോഗിക്കുന്ന കാലഘട്ടത്തില്‍ നമുക്ക് കൗതുകവും അത്ഭുതവും ഉണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് മേല്‍ ഉദ്ധരിച്ചത്.

Leave a Reply

Your email address will not be published.

Previous Story

പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും തങ്ങളുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദേശം

Next Story

മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

Latest from Local News

കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക് : രണ്ട് പേരുടെ നില ഗുരുതരം

കണ്ണൂർ പെരുമ്പുന്നയിൽ ട്രാവലർ മറിഞ്ഞ് 10 പേർക്ക് പരുക്ക്. ഗുണ്ടൽപ്പേട്ടിൽ പോയി മടങ്ങുകയായിരുന്ന കൂത്തുപറമ്പ് മെരുവമ്പായി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം,ഇന്ദുരാഗത്തിൽ പി.എം ഇന്ദിര അന്തരിച്ചു

നന്തി വീമംഗലം : മൂടാടി പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, ഇന്ദുരാഗത്തിൽ പി.എം ഇന്ദിര (83) അന്തരിച്ചു. ഭർത്താവ്: യു. കേളപ്പൻ

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് തരുവണ സ്വദേശിയായ 30 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ ജോലി

തൊഴിലുറപ്പ് വേതനം ഓണത്തിന് മുൻപ് വിതരണം ചെയ്യണം

മേപ്പയ്യൂർ: തൊഴിലുറപ്പ് തൊഴിലാളികളുടെ കഴിഞ്ഞ കാല മുഴുവൻ തൊഴിലുറപ്പ് വേതനവും ഓണത്തിന് മുൻപ് വിതരണം ചെയ്യണമെന്നും, തൊഴിൽ ദിനങ്ങൾ ഇരട്ടിയായി വർദ്ദിപ്പിക്കണമെന്നും

സീറ്റൊഴിവ്

  കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി