ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു; ദര്‍ശനത്തിനായി, ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നിലവില്‍ വന്നു

ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ 86,547 തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. സുഗമമായ മകരവിളക്ക് ദര്‍ശനത്തിനായി, ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയ കൂടുതല്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും നിലവില്‍ വന്നു.

മകരവിളക്ക് ദർശനത്തിന് മുന്നോടിയായി ദർശനം സുഗമമാക്കുന്നതിനായി കൂടുതൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചിരുന്നു. പമ്പയിലെ സ്പോട്ട് ബുക്കിങ് ഇന്ന് മുതൽ നിലയ്ക്കലിൽ പ്രവർത്തിക്കുമെന്നും ശനിയാഴ്ച മുതൽ കാനനപാത വഴി തീർഥാടകരെ കടത്തി വിടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു. കൂടാതെ, വെർച്വൽ, സ്പോട്ട് ബുക്കിങ് നടത്താത്ത തീർഥാടകരെയും പമ്പയിലേക്ക് കടത്തിവിടില്ലെന്നും   തിങ്കളാഴ്ച വരെ സ്പോട്ട് ബുക്കിങ് 5000 പേർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. മകരവിളക്ക് ദിവസമായ 14ന് 1000 പേർക്ക് മാത്രം സ്പോട് ബുക്കിങ് നൽകും.

അതിനൊപ്പം ഞായറാഴ്ച മുതൽ പമ്പയിലെ പാർക്കിങ് ഒഴിവാക്കാൻ ആലോചനയുണ്ടെന്നും ജനുവരി 15 മുതൽ ഉച്ച കഴിഞ്ഞ് 3 മുതൽ വൈകുന്നേരം 5 വരെയുള്ള സ്ലോട്ടുകളിൽ ബുക്ക് ചെയ്ത തീർഥാടകർ വൈകുന്നേരം 6 ന് ശേഷം എത്തണമെന്നും വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇത് സംബന്ധിച്ച് മെസേജ് നൽകിയതായി പി.എസ്. പ്രശാന്ത് അറിയിച്ചു. തത്സമയ ബുക്കിങ് 15 മുതൽ 11 മണിക്ക് ശേഷമേ ഉണ്ടാകൂ. സുരക്ഷിതവും സുഗമവുമായ അയ്യപ്പദർശനം എല്ലാവർക്കും  സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ്  വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

പെരിയ കേസില്‍ സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി

Next Story

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

Latest from Main News

വിദ്യാഭ്യാസ കലണ്ടറില്‍  പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ  വിദ്യാഭ്യാസ കലണ്ടറില്‍  പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും.അടുത്ത ആഴ്ച

ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് ലിമിറ്റഡ് മികവിനായൊരു ലാപ്ടോപ്പ് പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം കോഴിക്കോട് നടക്കാവ് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു

സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് ലിമിറ്റഡ് മികവിനായൊരു ലാപ്ടോപ്പ് പദ്ധതി സംഘടിപ്പിച്ചു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടപ്പിലാക്കാൻ

കപ്പല്‍ അപകടം- ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

ബേപ്പൂര്‍ കപ്പലപകടത്തെ തുടര്‍ന്ന് എലത്തൂര്‍, ബേപ്പൂര്‍, വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറല്‍ പോലീസ് സ്റ്റേഷനുകളിലേക്കും പോര്‍ട്ട് ഓഫീസര്‍

കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു

കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്.

പ്ലസ് വണ്‍, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് ഇന്ന് (തിങ്കളാഴ്ച) പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവര്‍ക്ക് ചൊവ്വാഴ്ച രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ