08-01-2025ലെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

08-01-2025ലെ  മന്ത്രിസഭായോഗ തീരുമാനങ്ങള്‍, മുഖ്യമന്ത്രിയുടെ ഓഫീസ്
ശബരിമല ലേ ഔട്ട് പ്ലാനിന് അംഗീകാരം
ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്. 
സന്നിധാനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ലേഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. മകരവിളക്കിന്റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം ക്രൗഡ് മാനേജ്‌മെന്റിനെ പിന്തുണയ്ക്കുന്നതിനായി രണ്ട് ഓപ്പണ്‍ പ്ലാസകളും ലേഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്ക് ഉതകുന്ന വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയിലൂന്നിയാണ് ട്രക്ക്‌റൂട്ട് ലേഔട്ട് പ്ലാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഒരു എമര്‍ജന്‍സി വാഹന പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പുനസ്ഥാപനത്തെ പിന്‍തുണയ്ക്കുന്നതിനായി ട്രക്ക്‌റൂട്ടിന്റെ ഇരുവശത്തും ബഫര്‍സോണും  പ്ലാന്‍ പ്രകാരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
പമ്പയുടെ വികസനത്തിനായി ആദ്യഘട്ടത്തിന് 184.75 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. ട്രക്ക്‌റൂട്ടിന്റെ വികസനത്തിനായി ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും രണ്ടാം ഘട്ടത്തിന് 15.50 കോടിരൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. പമ്പയുടെയും ട്രക്ക്‌റൂട്ടിന്റെയും വികസനത്തിനായി ലേഔട്ട് പ്രകാരം ആകെ ചിലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്. 
തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍
തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബി. അശോക് ഐ.എ.എസിനെ കമ്മീഷനായി നിയമിക്കും. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിലവിലുള്ള നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്റെ കൂടി അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കാനും, സംതുലിതമായ ഒരു നിലപാട് സ്വീകരിക്കാനും, വികസന സംബന്ധമായ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും, പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുവാനും കഴിയുന്ന രീതിയില്‍ സമഗ്രമായി പുനപരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനാണ് കമ്മീഷനെ നിയമിക്കുന്നത്. 
ധനസഹായം
പാലക്കാട് – കോഴിക്കോട് ദേശീയ പാതയില്‍ പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങവെ ചരക്ക് ലോറി മറിഞ്ഞ് മരണമടഞ്ഞ നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, നിദ ഫാത്തിമ കെ.എം, ഐഷ എ.എസ്. എന്നിവരുടെ മാതാപിതാക്കള്‍ക്കാണ് ധനസഹായം ലഭിക്കുക.
തൃശ്ശൂര്‍ നാട്ടിക ദേശീയ പാതയില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ തടിലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ വീതം അനുവദിച്ചു. കാളിയപ്പന്‍, നാഗമ്മ, ബംഗാരി എന്ന രാജേശ്വരി, വിശ്വ, ജീവന്‍ എന്നിവരുടെ ആശ്രിതര്‍ക്കാണ് ധനസഹായം ലഭിക്കുക.
ഗ്രാഫീന്‍ അറോറ പദ്ധതിക്ക് ഭരണാനുമതി
നവ മെറ്റീരിയല്‍ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ‘ഗ്രാഫീന്‍ അറോറ’ പദ്ധതി നിര്‍വ്വഹണത്തിന് ഭരണാനുമതി നല്‍കി. 94.85 കോടി രൂപ ചിലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര ഇലക്ട്രോണിക്‌സും വിവര സാങ്കേതികവിദ്യയും മന്ത്രാലയത്തിന്റെയും വ്യവസായ പങ്കാളികളുടെയും പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി മുഖേന നടപ്പാക്കുന്നത് (സംസ്ഥാന സര്‍ക്കാര്‍ – 47.22 കോടി രൂപ, കേന്ദ്ര ഇലക്ട്രോണിക്‌സും വിവര സാങ്കേതികവിദ്യയും മന്ത്രാലയം – 37.63 കോടി രൂപ, വ്യവസായ പങ്കാളികള്‍ – 10 കോടി രൂപ)
തസ്തികകള്‍ സൃഷ്ടിക്കല്‍
പോലീസ് വകുപ്പില്‍ ഡ്രൈവര്‍ തസ്തികയില്‍ പ്രമോഷനുകള്‍ക്കായി 85 പുതിയ തസ്തികകള്‍ അനുവദിച്ചു. ഇതനുസരിച്ച് ഒരു ഇന്‍സ്‌പെക്ടര്‍ (മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍), ഒരു സബ് ഇന്‍സ്‌പെക്ടര്‍ ഡ്രൈവര്‍, ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഡ്രൈവര്‍, 82 ഹെഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്. 85 പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ തസ്തിക ക്രമീകരിച്ചുകൊണ്ടാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്.
കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ മാതൃകാ ഡിജിറ്റല്‍ കുടുംബ കോടതി സ്ഥാപിക്കുന്നതിനായി പുതുതായി 3 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി. ഇതോടൊപ്പം 3 തസ്തികകള്‍ മറ്റു കോടതികളില്‍ നിന്നും പുനര്‍വിന്യസിക്കും. ജില്ലാ ജഡ്ജ്, ബഞ്ച് ക്ലാര്‍ക്ക് ഗ്രേഡ് 1, ജൂനിയര്‍ സൂപ്രണ്ട് എന്നീ തസ്തികകളാണ് പുതിയതായി സൃഷ്ടിക്കുക.
ജുഡീഷ്യറി വകുപ്പില്‍ പ്രോസസ് സര്‍വറായി സേവനമനുഷ്ഠിച്ചുവരവെ ‘സെറിബെല്ലര്‍ അറ്റാക്‌സിയ’ ബാധിതനായി സ്ഥിരമായി ചലനവൈകല്യം സംഭവിച്ച രാജേഷ് എം.കെ. എന്ന വ്യക്തിയെ ഭിന്നശേഷി അവകാശ നിയമത്തിലെ 20-ാം വകുപ്പു പ്രകാരം സര്‍വ്വീസില്‍ ഉള്‍ക്കൊള്ളിക്കാനായി പയ്യോളി മുനിസിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രോസസ്സ് സര്‍വര്‍ തസ്തിക സൂപ്പര്‍ നൂമററിയായി സൃഷ്ടിക്കാന്‍ അനുമതി നല്‍കി.
കൊല്ലം ജില്ലയിലെ നീണ്ടകര പരിമണം ഗവ. എല്‍.പി. സ്‌കൂളില്‍ സംരക്ഷിത അധ്യാപകരെ നിയമിച്ചുകൊണ്ട് ഒന്ന്, രണ്ട് ക്ലാസ്സുകള്‍ അനുവദിച്ചു. തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത പരിഗണിച്ചും വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രത്യേക കേസായി പരിഗണിച്ചുമാണ് തീരുമാനം.
നിയമനം
കോഴിക്കോട് വിജിലന്‍സ് ട്രൈബ്യൂണലായി സുരാജ് സി.പിയെ നിയമിച്ചു. സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോര്‍പ്പറേഷന്‍ (കെക്‌സ്‌കോണ്‍) മാനേജിംഗ് ഡയറക്ടറായി കേണല്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിനെ 5 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. അനീഷ്‌കുമാര്‍ പി.വി, വര്‍ഗീസ് എ.എഫ്, പ്രകാശന്‍ പി.ടി എന്നീ റിട്ട. ജില്ലാ സെഷന്‍സ് ജഡ്ജിമാരെ വ്യവസ്ഥകളോടെ ആറ്റിങ്ങല്‍, ഒറ്റപ്പാലം, കോഴിക്കോട് എന്നീ കുടംബകോടതികളില്‍ യഥാക്രമം നിയമിക്കാന്‍ അനുമതി നല്‍കി.
പുനര്‍ നിയമനം
കേരള അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണിലെ ഗവര്‍ണമെന്റ് പ്ലീഡര്‍മാരായ അഡ്വ. ശങ്കര്‍ലാല്‍ ബി.എസ്., അഡ്വ.  രഞ്ജിത്ത് എ എന്നിവരെ 24.12.2024 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ മൂന്ന് വര്‍ഷകാലയളവിലേക്കോ 60 വയസ്സ് പൂര്‍ത്തിയാകുന്നതുവരെയോ പുനര്‍നിയമിച്ചു. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസ്സറായി ശ്രീ. വി. ശിവരാമകൃഷ്ണനെ 13.06.2024 മുതല്‍ ഒരു വര്‍ഷ കാലയളവിലേക്ക് പുനര്‍ നിയമനം ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു.  സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. പി.ഐ. ഷേയ്ക്ക് പരീത് ഐ എ എസ് (റിട്ട.) ന്റെ പുനര്‍ നിയമന കാലാവധി 23.08.2024 മുതല്‍ വീണ്ടും ഒരു വര്‍ഷത്തേക്കു കൂടി നിയമിച്ചു.
ഇളവ് അനുവദിച്ചു
ബഞ്ച്മാര്‍ക്ക് ഭിന്നശേഷിയുള്ളവര്‍ക്കും വിമുക്തഭടന്മാര്‍ക്കും ബാര്‍ അംഗങ്ങളില്‍ നിന്നും നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് മുഖേനയുള്ള ജില്ലാ സെഷന്‍സ് ജഡ്ജ് നിയമനത്തില്‍ ഉയര്‍ന്ന പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവ് നല്‍കുന്നതിന് തീരുമാനിച്ചു.
ദര്‍ഘാസിന് അനുമതി
ജലക്ഷാമം നേരിടുന്ന തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, പള്ളിപ്പുറം, മണ്‍വിള, ടെക്‌നോപാര്‍ക്ക്, കിന്‍ഫ്ര തുടങ്ങിയ പ്രദേശങ്ങളില്‍ ആവശ്യത്തിന് വെള്ളം ഉറപ്പാക്കാന്‍ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ദര്‍ഘാസിന് അംഗീകാരം നല്‍കി. 56,99,00,986 രൂപയ്ക്കാണ് ടെണ്ടര്‍ അനുവദിച്ചത്.  കരുമാലൂര്‍, കുന്നുകര ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി വെല്‍-കം-പമ്പ്ഹൗസ്സ് നിര്‍മ്മാണം, പൊതു പ്രവൃത്തികള്‍ എന്നിവയുടെ ടെണ്ടറിന് അനുമതി നല്‍കി. 13,33,06,116 രൂപയുടെ ടെണ്ടറാണ് അംഗീകരിച്ചത്. കോട്ടയം ജില്ലയിലെ ശബരിമല ഫെസിറ്റിവല്‍ വര്‍ക്കിനുള്ള ടെണ്ടര്‍ അംഗീകരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

Next Story

എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ

Latest from Main News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ