പോകാം, ഐതീഹ്യങ്ങള്‍ കേട്ടു മയങ്ങുന്ന പാണ്ടിപ്പാറയുടെ ഉയരത്തിലേക്ക്

അരിക്കുളത്തിന്റെ ഗ്രാമ്യഭംഗി പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന പാണ്ടിപ്പാറ ടൂറിസം പദ്ധതി ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കൊതിക്കുന്നു. പാണ്ടിപ്പാറയെ അരിക്കുളത്തെ പ്രധാന ടൂറിസം സ്‌പോട്ടാക്കി മാറ്റാനുളള നടപടികള്‍ വൈകുകയാണ്. പ്രകൃതിയെ നോവിക്കാതെ ആവാസ വ്യവസ്ഥയെ തകിടം മറിക്കാതെ, പ്രകൃതിയോടും ഭൂപ്രദേശത്തോടും ചേര്‍ന്നുള്ള ടൂറിസം വികസനമാണ് ഇവിടെ വേണ്ടതെന്നാണ് അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആഗ്രഹമെന്ന് പ്രസിഡന്റ് എം.എം.സുഗതന്‍ പറയുന്നു.

പാണ്ടിപ്പാറയില്‍ നിന്നുളള കാഴ്ചകള്‍ ഏറെ ആസ്വാദ്യകരമാണ്. പാണ്ടിപ്പാറയുടെ നിറുകയില്‍ നിന്ന് നോക്കിയാല്‍ അങ്ങകലെ ഏച്ചുമലയും, കാപ്പുമലയും, കണ്ണമ്പത്ത് മലയും കാണാം. കണ്ണമ്പത്ത് അമ്പലവും, തിരുവങ്ങായൂര്‍ ശിവക്ഷേത്രവും അടുത്താണ്. കൊയിലാണ്ടിയില്‍ നിന്ന് 10 കിലോമീറ്ററും അരിക്കുളം അങ്ങാടിയില്‍ നിന്ന് രണ്ടു കിലോമീറ്ററും സഞ്ചരിച്ചാല്‍ പാണ്ടിപ്പാറയിലെത്താം. അരിക്കുളം പറമ്പത്ത് പാറക്കുളങ്ങര റോഡിലൂടെ വന്നാല്‍ പാണ്ടിപ്പാറയിലെത്താം. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം നൂറ് അടി ഉയരത്തിലാണ് പാണ്ടിപ്പാറ എട്ട് ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. അരിക്കുളം കെ.പി.എം.എസ്.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തു നിന്നും വാകമോളി എല്‍.പി സ്‌കൂളിന് സമീപത്ത് നിന്നും മലയിലേക്ക് കയറാം.

ഒഴിവ് ദിവസങ്ങളിലും സായാഹ്നങ്ങളിലും പാണ്ടിപ്പാറ തേടി ഒട്ടെറെ പേരെത്തും. പാണ്ടിപ്പാറയുടെ ഏറ്റവും മുകളിലുള്ള കരിയാത്തന്‍പാറയില്‍ നിന്ന് കാഴ്ച കൂടുതല്‍ മനോഹരമാകും. കുട്ടിച്ചാത്തനും കരിത്രാണ്ടനും തമ്മിലുളള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കുട്ടിച്ചാത്തന്‍ കരിത്രാണ്ടനെ പാണ്ടിമലയിലേക്ക് എറിഞ്ഞുവെന്നാണ് ഐതിഹ്യം. കരിത്രാണ്ടന്‍ വീണ സ്ഥലമാണ് ഏറ്റവും മുകളിലുളള കരിയാത്തന്‍ പാറയെന്നാണ് വിശ്വാസം.

പാണ്ടി പാറയ്ക്ക് മുകളില്‍ സമതലമാണ്. ഒരിക്കലും വറ്റാത്ത മൂന്ന് നീറുറവകളുമുണ്ട്. കുട്ടികള്‍ ഊഞ്ഞാലാടിക്കളിക്കുന്ന കാട്ടുവള്ളികളും ഇവിടെയുണ്ട്. റോഡ് സൗകര്യം മെച്ചപ്പെടുത്തിയാല്‍ സഞ്ചാരികള്‍ക്ക് അനുഗ്രഹമാകും. പാണ്ടിപ്പാറ ടൂറിസം പദ്ധതിയ്ക്ക് വിനോദ സഞ്ചാര വകുപ്പിന്റെ സഹായം ആവശ്യമാണ്. ഇക്കാര്യം ഉന്നയിച്ച് നേരത്തെ തന്നെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ഗ്രാമ പഞ്ചായത്ത് നിവേദനം നല്‍കിയിരുന്നു.
പാണ്ടിപ്പാറയില്‍ ഒട്ടെറെ ഔഷധ ചെടികളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കാട്ട്‌തെച്ചി, മേന്തോന്നി, പാറക്കൂര്‍ക്കില്‍, നാഗവളളി, പനിച്ചം, പ്രസാരണി, ചെറുതേക്ക്, പുല്ലാഞ്ഞി, വെളളപ്പനിച്ചം, അടക്കാപ്പാല, നിലമ്പരണ്ട, വള്ളിക്കാഞ്ഞിരം, ഈച്ചപ്പൂവ്, പാല്‍വളളി, ചെറുപനിച്ചം, കൊഴിഞ്ഞില്‍, കാട്ടുഴുന്ന്, വള്ളിഒഴുന്ന്, മങ്ങാഞ്ഞള്‍ എന്നിവ ഇവിടെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മേലൂർ ശിവക്ഷേത്രത്തിലെ പ്രദക്ഷിണവഴിയും തിരുമുറ്റവും കരിങ്കൽ പാകൽ ആരംഭിച്ചു

Next Story

നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Latest from Local News

ബാംഗ്ലൂരിൽ കെഎംസിസി പ്രവർത്തകരുടെ ജാഗ്രത പയ്യോളി സ്വദേശിക്ക് നഷ്ട്ടപ്പെട്ട രേഖകൾ തിരിച്ചു കിട്ടി

ബാംഗ്ലൂർ / പയ്യോളി: സുഹൃത്തിനൊപ്പം ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പോകുന്ന വഴിയിൽ നഗരത്തിലെ സിറ്റി ബസ്സിൽ നിന്ന്‌ തസ്‌ക്കരർ പോക്കറ്റടിച്ച വിലപിടിച്ച

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം നാലുദിവസത്തിനുള്ളിൽ കൈപ്പറ്റണം ; ഉപഭോക്തൃകാര്യ കമ്മീഷണർ

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ. നിലവിൽ സംസ്ഥാനത്തെ

കോഴിക്കോട്‌ ആദായനികുതി ഓഫീസ്‌ മാർച്ച്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും

കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ നെറികേടിനെതിരെ ചൊവ്വാഴ്‌ച കോഴിക്കോട്‌ ആദായ നികുതി ഓഫീസിന്‌ മുന്നിൽ സി.പി.എം നേതൃത്വത്തിൽ ജനകീയ പ്രതിഷേധമിരമ്പും. കേന്ദ്ര അവഗണനയ്‌ക്കും സാമ്പത്തിക

എലത്തൂർ അസംബ്ലി കമ്മിറ്റിയുടെ യൂത്ത് അലർട്ട് ബുധനാഴ്‌ച

കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ യൂത്ത് കോൺഗ്രസ് എലത്തൂർ അസംബ്ലി കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന പ്രതിരോധ യാത്ര യൂത്ത് അലർട്ട് നാളെ രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30