പോകാം, ഐതീഹ്യങ്ങള്‍ കേട്ടു മയങ്ങുന്ന പാണ്ടിപ്പാറയുടെ ഉയരത്തിലേക്ക്

അരിക്കുളത്തിന്റെ ഗ്രാമ്യഭംഗി പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന പാണ്ടിപ്പാറ ടൂറിസം പദ്ധതി ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കൊതിക്കുന്നു. പാണ്ടിപ്പാറയെ അരിക്കുളത്തെ പ്രധാന ടൂറിസം സ്‌പോട്ടാക്കി മാറ്റാനുളള നടപടികള്‍ വൈകുകയാണ്. പ്രകൃതിയെ നോവിക്കാതെ ആവാസ വ്യവസ്ഥയെ തകിടം മറിക്കാതെ, പ്രകൃതിയോടും ഭൂപ്രദേശത്തോടും ചേര്‍ന്നുള്ള ടൂറിസം വികസനമാണ് ഇവിടെ വേണ്ടതെന്നാണ് അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആഗ്രഹമെന്ന് പ്രസിഡന്റ് എം.എം.സുഗതന്‍ പറയുന്നു.

പാണ്ടിപ്പാറയില്‍ നിന്നുളള കാഴ്ചകള്‍ ഏറെ ആസ്വാദ്യകരമാണ്. പാണ്ടിപ്പാറയുടെ നിറുകയില്‍ നിന്ന് നോക്കിയാല്‍ അങ്ങകലെ ഏച്ചുമലയും, കാപ്പുമലയും, കണ്ണമ്പത്ത് മലയും കാണാം. കണ്ണമ്പത്ത് അമ്പലവും, തിരുവങ്ങായൂര്‍ ശിവക്ഷേത്രവും അടുത്താണ്. കൊയിലാണ്ടിയില്‍ നിന്ന് 10 കിലോമീറ്ററും അരിക്കുളം അങ്ങാടിയില്‍ നിന്ന് രണ്ടു കിലോമീറ്ററും സഞ്ചരിച്ചാല്‍ പാണ്ടിപ്പാറയിലെത്താം. അരിക്കുളം പറമ്പത്ത് പാറക്കുളങ്ങര റോഡിലൂടെ വന്നാല്‍ പാണ്ടിപ്പാറയിലെത്താം. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം നൂറ് അടി ഉയരത്തിലാണ് പാണ്ടിപ്പാറ എട്ട് ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. അരിക്കുളം കെ.പി.എം.എസ്.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തു നിന്നും വാകമോളി എല്‍.പി സ്‌കൂളിന് സമീപത്ത് നിന്നും മലയിലേക്ക് കയറാം.

ഒഴിവ് ദിവസങ്ങളിലും സായാഹ്നങ്ങളിലും പാണ്ടിപ്പാറ തേടി ഒട്ടെറെ പേരെത്തും. പാണ്ടിപ്പാറയുടെ ഏറ്റവും മുകളിലുള്ള കരിയാത്തന്‍പാറയില്‍ നിന്ന് കാഴ്ച കൂടുതല്‍ മനോഹരമാകും. കുട്ടിച്ചാത്തനും കരിത്രാണ്ടനും തമ്മിലുളള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കുട്ടിച്ചാത്തന്‍ കരിത്രാണ്ടനെ പാണ്ടിമലയിലേക്ക് എറിഞ്ഞുവെന്നാണ് ഐതിഹ്യം. കരിത്രാണ്ടന്‍ വീണ സ്ഥലമാണ് ഏറ്റവും മുകളിലുളള കരിയാത്തന്‍ പാറയെന്നാണ് വിശ്വാസം.

പാണ്ടി പാറയ്ക്ക് മുകളില്‍ സമതലമാണ്. ഒരിക്കലും വറ്റാത്ത മൂന്ന് നീറുറവകളുമുണ്ട്. കുട്ടികള്‍ ഊഞ്ഞാലാടിക്കളിക്കുന്ന കാട്ടുവള്ളികളും ഇവിടെയുണ്ട്. റോഡ് സൗകര്യം മെച്ചപ്പെടുത്തിയാല്‍ സഞ്ചാരികള്‍ക്ക് അനുഗ്രഹമാകും. പാണ്ടിപ്പാറ ടൂറിസം പദ്ധതിയ്ക്ക് വിനോദ സഞ്ചാര വകുപ്പിന്റെ സഹായം ആവശ്യമാണ്. ഇക്കാര്യം ഉന്നയിച്ച് നേരത്തെ തന്നെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ഗ്രാമ പഞ്ചായത്ത് നിവേദനം നല്‍കിയിരുന്നു.
പാണ്ടിപ്പാറയില്‍ ഒട്ടെറെ ഔഷധ ചെടികളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കാട്ട്‌തെച്ചി, മേന്തോന്നി, പാറക്കൂര്‍ക്കില്‍, നാഗവളളി, പനിച്ചം, പ്രസാരണി, ചെറുതേക്ക്, പുല്ലാഞ്ഞി, വെളളപ്പനിച്ചം, അടക്കാപ്പാല, നിലമ്പരണ്ട, വള്ളിക്കാഞ്ഞിരം, ഈച്ചപ്പൂവ്, പാല്‍വളളി, ചെറുപനിച്ചം, കൊഴിഞ്ഞില്‍, കാട്ടുഴുന്ന്, വള്ളിഒഴുന്ന്, മങ്ങാഞ്ഞള്‍ എന്നിവ ഇവിടെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മേലൂർ ശിവക്ഷേത്രത്തിലെ പ്രദക്ഷിണവഴിയും തിരുമുറ്റവും കരിങ്കൽ പാകൽ ആരംഭിച്ചു

Next Story

നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Latest from Local News

സർക്കാർ ധൂർത്തിനെതിരെ മഹിളാ കോൺഗ്രസ്സ് പ്രതിഷേധം

എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾക്ക് വേണ്ടി കുടുംബശ്രീ അംഗങ്ങളിൽ നിന്നും നിർബന്ധ പിരിവ് നടത്തുന്നതിരെ ചെങ്ങോട്ടുകാവ് മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ

തെളിഞ്ഞ മാനവും സുരക്ഷിതമല്ല : കരിയാത്തുംപാറയെത്തുന്നവർ ശ്രദ്ധിക്കണം

കരിയാത്തുംപാറ : ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തും പാറ ടൂറിസ്റ്റ് കേന്ദ്രം മലവെള്ളപ്പാച്ചിലിലിനെ തുടർന്ന് ബുധനാഴ്ച രണ്ട് മണിക്കൂറോളം അടച്ചിട്ടു.

മേപ്പയൂർ കൊഴുക്കല്ലൂരിലെ ആർ.ജെ ഡി പ്രവർത്തകനും ജനതാദൾ മുൻവാർഡ് പ്രസിഡണ്ടുമായിരുന്ന ചെറുവത്ത് കേളപ്പൻ അന്തരിച്ചു

മേപ്പയൂർ: കൊഴുക്കല്ലൂരിലെ ആർ.ജെ ഡി പ്രവർത്തകനും ജനതാ ദൾ മുൻവാർഡ് പ്രസിഡണ്ടുമായിരുന്ന ചെറുവത്ത് കേളപ്പൻ (82) അന്തരിച്ചു. മേപ്പയൂർ സർവ്വീസ് സഹകരണ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ

കുന്ന്യോറമലയില്‍ സോയില്‍ നെയ്‌ലിംങ്ങ് തുടരാന്‍ അനുവദിക്കണം ; ജില്ലാ കലക്ടർ

കൊയിലാണ്ടി: അപകട ഭീഷണി നിലനില്‍ക്കുന്ന കുന്ന്യോറമല ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ്ങ് സന്ദര്‍ശിച്ചു. മണ്ണിടിയാന്‍ സാധ്യതയുളള ഇവിടെ ബാക്കി സ്ഥലം