കോഴിക്കോട് കോർപ്പറേഷന്റെ നവീകരിച്ച ശ്മശാന കോംപ്ലക്സ് ‘സ്മൃതിപഥം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

ജനനം പോലെ തന്നെ മനുഷ്യൻ ആദരിക്കപ്പെടേണ്ട ചടങ്ങാണ് മരണമെന്നും മനുഷ്യനെ ആദരവോടെ യാത്രയയ്‌ക്കേണ്ട ഇടങ്ങളാണ് ശ്മശാനങ്ങളെന്നും വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്.

കോഴിക്കോട് മാവൂർ റോഡിൽ കോഴിക്കോട് കോർപ്പറേഷന്റെ നവീകരിച്ച ശ്മശാന കോംപ്ലക്സ് ‘സ്മൃതിപഥം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുയിടങ്ങളെ ഡിസൈനോടെ പുനരുജ്ജീവിപ്പിക്കുക എന്ന സർക്കാർ തീരുമാനത്തിന്റെ മാതൃകയാണ് സ്മൃതിപഥം. പരിസരമലിനീകരണം ഇല്ലാത്ത വാതക, ഇലക്ട്രിക് രീതിയിലുള്ള സംസ്കാരം, മനസ്സിന് തണലേകുന്ന പൂന്തോട്ടം ഉൾപ്പെടെയുള്ള അന്തരീക്ഷം, അനുശോചനയോഗം നടത്താനുള്ള സംവിധാനം എന്നിവ ഇവിടെയുണ്ട്.
ഇത്തരത്തിലുള്ള ആധുനിക ശ്മശാനം ഒരു വ്യക്തിയുടെ മരണവേളയിൽ അവരെ ആദരവോടെ യാത്രയാക്കുന്ന ഇടമാണ്. അകറ്റി നിർത്തേണ്ട ഇടങ്ങളല്ല ശ്മശാനങ്ങൾ. അവ ആധുനികവൽക്കരിക്കുകയാണ് വേണ്ടത്, മന്ത്രി പറഞ്ഞു.

മലയാളത്തിലെ മഹാനായ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ ഭൗതികദേഹമാണ് സ്മൃതിപഥത്തിൽ ആദ്യമായി സംസ്കരിച്ചത്. ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപായിരുന്നു ഇത്.

സ്മൃതിപഥം യാഥാർഥ്യമാക്കാൻ മുൻകൈയെടുത്ത കോഴിക്കോട് കോർപ്പറേഷൻ, മുൻ എംഎൽഎ എ പ്രദീപ്കുമാർ, നിലവിലെ എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ,
ആർക്കിടെക് ഡിസൈൻ ചെയ്ത പൊതുമരാമത്ത് ആർക്കിടെക്ചർ വിഭാഗം എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

പരിപാടിയിൽ കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. പി ഗവാസ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ
പി സി രാജൻ, പി ദിവാകരൻ, എസ് ജയശ്രീ, സി രേഖ, കൃഷ്ണകുമാരി, ഒ പി ഷിജിന, പി കെ നാസർ, കൗൺസിലർമാരായ ഒ സദാശിവൻ, കെ മൊയ്‌തീൻ കോയ, കെ സി ശോഭിത, നവ്യ ഹരിദാസ്, മുൻ എംഎൽഎ എ പ്രദീപ്കുമാർ, ടി പി ദാസൻ, കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, സൂപ്രണ്ടിങ് എഞ്ചിനീയർ എം എസ് ദിലീപ്, ഡോ മുനവർ റഹ്മാൻ എന്നിവർ സംബന്ധിച്ചു.

പുതിയ ശ്മശാനം കോംപ്ലക്സും നവീകരിച്ച പഴയ കോംപ്ലക്സും ചേർന്നുള്ളതാണ് പുതുതായി നാമകരണം ചെയ്ത സ്മൃതിപഥം.

പഴയ ശ്മശാന കോംപ്ലക്സിൽ ഒരു ഇലക്ട്രിക് ശ്മശാനവും വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ശ്മശാനവും പരമ്പരാഗത രീതിയിലുള്ള രണ്ട്
ശ്മശാനങ്ങളും ഉണ്ട്. ഇവ
നവീകരിച്ചതിന് പുറമെയാണ് വാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂന്ന് ചേമ്പറുകൾ കൂടി പുതുതായി നിർമിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published.

Previous Story

മുസ്ലീം ലീഗ് മുൻ അരിക്കുളം പഞ്ചായത്ത് ജനറൽ സെക്രട്ടറിയും കെ.പി എം എസ്സ്.എം ഹയർ സെക്കണ്ടറി സ്ക്കൂൾ മുൻപ്യൂണുമായിരുന്ന ഏക്കാട്ടുരിലെ പുതിയെടത്ത് അമ്മത് കുട്ടി അന്തരിച്ചു

Next Story

സംസ്ഥാന ക്രോസ്കൺട്രി: പാലക്കാട് ജേതാക്കൾ

Latest from Local News

ഈന്ത് മരങ്ങൾ വംശനാശത്തിന്റെ വക്കിൽ. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു എസ്‌ വൈ എസ്‌

കോഴിക്കോട്: ഇലകളെല്ലാം വാടിക്കരിഞ്ഞു അപൂർവ്വ രോഗത്തിന് കീഴടങ്ങി കൊണ്ടിരിക്കുന്ന ഈന്ത് മരങ്ങളുടെ വംശനാശം തടയുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എസ്‌ വൈ

എസ്എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ജീവനക്കാരന്റെ മകളെ കല്ലാനോട്‌ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ഉപഹാരം നൽകി ആദരിച്ചു.

കൂരാച്ചുണ്ട് : എസ്എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ജീവനക്കാരന്റെ മകൾ അന്ന ഫിയോനയെ കല്ലാനോട്‌ സർവീസ് സഹകരണ

കൊയിലാണ്ടി നഗരസഭയിലെ 10ാം വാർഡ് കുടുബശ്രീ കലോൽസവം ‘പൊലിമ 2025’ നടത്തി

കൊയിലാണ്ടി നഗരസഭയിലെ 10ാം വാർഡ് കുടുബശ്രീ കലോൽസവം ‘പൊലിമ 2025’ നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ്