ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഒന്നൊന്നായി എടുത്തുമാറ്റാനുള്ള ശ്രമം റെയില്‍വേ തുടങ്ങിയതായി സൂചന; പളളിപ്പുറം ഹാള്‍ട്ട് സ്റ്റേഷനില്‍ വണ്ടികള്‍ നിര്‍ത്തുന്നതിന് കുച്ചു വിലങ്ങ്

/

ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഒന്നൊന്നായി എടുത്തുമാറ്റാനുളള ശ്രമം റെയില്‍വേ തുടങ്ങിയതായി സൂചന. ഹാള്‍ട്ട് സ്‌റ്റേഷനുകളില്‍ കൂടുതല്‍ വണ്ടികള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിലെ ബഹുജനങ്ങള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ച് പ്രതിഷേധം നടത്തുമ്പോഴാണ് ഹാള്‍ട്ട് സ്റ്റേഷനുകള്‍ തന്നെ നിര്‍ത്താലാക്കാനുള്ള നടപടി റെയില്‍വേ സ്വീകരിക്കുന്നത്. ഇതിന്റെ സൂചനയായിട്ടാണ് പാലക്കാട് ഡിവിഷന് കീഴിലുളള ഷോര്‍ണ്ണൂരിന് സമീപം പള്ളിപ്പുറം ഹാള്‍ട്ട് സ്റ്റേഷനില്‍ പാസഞ്ചര്‍ വണ്ടികള്‍ നിര്‍ത്തുന്നത് അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവ്. ജനുവരി ഒന്നുമുതലാണ് പള്ളിപ്പുറം ഹാള്‍ട്ട് സ്റ്റേഷനിലെ സ്റ്റോപ്പുകള്‍ ഇല്ലാതായത്.

കോഴിക്കോട് ജില്ലയില്‍ ചേമഞ്ചേരി, വെള്ളറക്കാട്, നാദാപുരം റോഡ്, മുക്കാളി, ഇരിങ്ങല്‍ സ്റ്റേഷനുകള്‍ ഹാള്‍ട്ട് സ്റ്റേഷനുകളാണ്. ഈ സ്റ്റേഷനുകളില്‍ കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 30ന് കോഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ ജാല തെളിയിച്ചിരുന്നു.
ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങല്‍ തുടങ്ങിയ സ്റ്റേഷനോടുള്ള റെയില്‍വേയുടെ അവഗണനക്കെതിരെയാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധിച്ചത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് നിര്‍ത്തലാക്കിയ കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-കണ്ണൂര്‍, തൃശൂര്‍-കണ്ണൂര്‍, മംഗളൂരു കോഴിക്കോട് എന്നീ പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃ സ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും യാത്രക്കാര്‍ ഉയര്‍ത്തിയത്. ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാ സമര കാലഘട്ടത്തില്‍ അഗ്‌നിക്കിരയാക്കിയ സ്റ്റേഷനാണ്. സ്വാതന്ത്യ സമര സ്മരാകമെന്ന നിലയില്‍ ഈ സ്റ്റേഷന്‍ വികസിപ്പിക്കണമെന്നാവശ്യം ദീര്‍ഘനാളായി ഉയരുന്നുണ്ട്.

എം.പി, എം.എല്‍.എ, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ ഇടപെട്ടില്ലെങ്കില്‍ കേരളത്തിലെ മിക്ക ഹാള്‍ട്ട് സ്റ്റേഷനുകളും പള്ളിപ്പുറത്തിന് സംഭവിച്ചതു പോലെ ഇല്ലാതാവുമെന്ന ആശങ്കയാണ് യാത്രക്കാര്‍ പങ്കുവെയ്ക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ മോര്‍ച്ചറിയില്‍ ഫ്രീസര്‍ സൗകര്യമില്ല; പോസ്റ്റ്‌മോര്‍ട്ടത്തിന് മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥ

Next Story

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ ഗവ. വിമന്‍സ് കോളേജില്‍ (പെരിയാർ) വര്‍ഷങ്ങള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും കലാകാരികളായ പഴയ സഹപാഠികളും ഒത്തുകൂടി

Latest from Local News

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണം

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ മുൻകൈ എടുത്ത് ജോലി നൽകാനുള്ള നടപടി

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-02-2025 ശനി പ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 22-02-2025 ശനി.പ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.ജേക്കബ്മാത്യു 👉ഇ.എൻടിവിഭാഗം ഡോ.സുമ’ 👉സൈക്യാട്രിവിഭാഗം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

പിഷാരികാവ് കാളിയാട്ട മഹോത്സവം മാർച്ച് 30ന് കൊടിയേറും ഏപ്രിൽ ആറിന് കാളിയാട്ടം

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തിന് തീയതി കുറിച്ചു .ഉത്സവത്തിന് മാർച്ച് 30ന് കൊടിയേറും ഏപ്രിൽ അഞ്ചിന് വലിയ