1921 ല്‍ നാടിനെ കശക്കിയെറിഞ്ഞ പ്ലേഗെന്ന മഹാ ദുരന്തം

കോവിഡിനും നിപയ്ക്കും മുമ്പെ നമ്മുടെ മുന്‍ തലമുറയെ കാര്‍ന്ന് തിന്ന പ്ലേഗ് എന്ന മഹാരോഗം മദ്രാസ് പ്രസിഡന്‍സിയില്‍ കനത്ത നാശം വിതച്ചാണ് കടന്നു പോയത്. കോഴിക്കോട് ജില്ല ഉള്‍പ്പെട്ട മദ്രാസ് പ്രസിഡന്‍സിയില്‍ മാത്രം 1900നും 21നും ഇടയില്‍ 1,74,192 പേര്‍ മരണപ്പെട്ടതായി ബ്രിട്ടീഷ് രേഖകളില്‍ പറയുന്നു. കോഴിക്കോട് റീജിണല്‍ ആര്‍ക്കെവ്‌സിലെ രേഖകളില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. 1920ല്‍ മാത്രം 5645 പേരാണ് പ്ലേഗ് ബാധിച്ച് മരിച്ചത്. കോഴിക്കോട് നഗരത്തില്‍ ഗുജറാത്തി സ്ട്രീറ്റിലാണ് രോഗം കനത്ത നാശം വിതച്ചത്. പ്ലേഗ് വ്യാപനത്തെ കുറിച്ചും,രോഗം പ്രതിരോധിക്കാന്‍ അന്നത്തെ ഭരണ കൂടം സ്വീകരിച്ച നടപടികളെ കുറിച്ചും ഇതില്‍ പറയുന്നു. 1921 ഫെബ്രുവരി മൂന്നിന് കോഴിക്കോട് കലക്ടര്‍ ഇ.എഫ് തോമസ് ,അന്നത്തെ മദ്രാസ് പ്രസിഡന്‍സി ഗവ സെക്രട്ടറിയ്ക്കയച്ച കത്തില്‍ ,പ്ലേഗ് നിയന്ത്രണ വിധേയമാണെന്നും ,അതിനാല്‍ കോഴിക്കോട് ജില്ലയെ പ്ലേഗ് വിമുക്ത ജില്ലയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് 1921 ഏപ്രില്‍ മൂന്നിന് ജില്ലയെ പ്ലേഗ് വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ഇത് സര്‍ക്കാസ് ഗസറ്റില്‍ വിജ്ഞാപനമിറക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ മാരാകമായ രോഗമായിരുന്നു പ്ലേഗ്.

പ്രൊഫ. എം.സി. വസിഷ്ഠ്
(കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ചരിത്ര വിഭാഗം മുന്‍ മേധാവിയാണ് ലേഖകന്‍)

Leave a Reply

Your email address will not be published.

Previous Story

നമ്പ്രത്ത്കര വടക്കേ ആന്തൂര വളപ്പിൽ നാരായണി അന്തരിച്ചു

Next Story

മൻമോഹൻ സിംഗ് പട്ടിണിപ്പാവങ്ങളുടെ കണ്ണീരൊപ്പി: അരിക്കുളത്ത് കോൺഗ്രസ് നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചനം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ

കുന്ന്യോറമലയില്‍ സോയില്‍ നെയ്‌ലിംങ്ങ് തുടരാന്‍ അനുവദിക്കണം ; ജില്ലാ കലക്ടർ

കൊയിലാണ്ടി: അപകട ഭീഷണി നിലനില്‍ക്കുന്ന കുന്ന്യോറമല ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ്ങ് സന്ദര്‍ശിച്ചു. മണ്ണിടിയാന്‍ സാധ്യതയുളള ഇവിടെ ബാക്കി സ്ഥലം

ആശ വർക്കർമാരുടെ രാപ്പകൽ സമരയാത്രക്ക് മേപ്പയ്യൂരിൽ സ്വീകരണം

മേപ്പയ്യൂർ: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത്

വെറ്ററിനറി സര്‍ജന്‍: അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തോടന്നൂര്‍, കുന്നുമ്മല്‍, ബാലുശ്ശേരി, കുന്ദമംഗലം, ചേളന്നൂര്‍ ബ്ലോക്കുകളില്‍

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് ശക്തമായ മഴ