കൃപേഷ് – ശരത് ലാൽ കൊലപാതക കേസ്സിൽ 14 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സി.ബി.ഐ. കോടതിയുടെ വിധി ഹിംസയുടെ രാഷ്ട്രീയത്തിനേറ്റ ശക്തമായ പ്രഹരമാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. ജുഡീഷ്യറിയുടെ ഔന്നത്യവും അന്തസ്സും ഉയർത്തിപ്പിടിച്ച ഈ വിധി പ്രഖ്യാപനം നിയമസംവിധാനത്തിലും നീതിയിലും വിശ്വസിക്കുന്ന സർവ്വരെയും സന്തോഷിപ്പിക്കുന്നു.
അക്രമ രാഷ്ട്രീയത്തിൻ്റെ കഠാരമുനയിൽ ഇനിയൊരു ജീവൻ പൊലിയരുത്.
അര നൂറ്റാണ്ടിലേറെയായി ഉത്തര മലബാറിൽ ഉടനീളം ചുടലക്കളം സൃഷ്ടിച്ച സി.പി.എം. ഇനിയെങ്കിലും ആയുധം താഴെ വെക്കാനുള്ള ധാർമ്മിക ധീരത കാട്ടണം. മുഖ്യമന്ത്രി പിണറായി തന്നെ ഹിംസയുടെ രാഷ്ട്രീയത്തിന് അറുതി വരുത്താൻ മുൻകൈയെടുക്കണം.
ആയുധം താഴെ വെക്കൂവെന്ന് പിണറായി അണികളൊട് ആത്മാർത്ഥമായി ആവശ്യപ്പെട്ടാൽ ആ നിമിഷം അക്രമ രാഷ്ട്രീയം കേരളത്തിൽ അവസാനിക്കും. പശ്ചിമ ബംഗാളിലും ത്രിപുരയിലും പ്രസ്ഥാനത്തിൻ്റെ അടിവേരുകൾ പിഴുതെറിയപ്പെട്ടത് മറക്കരുത്.
ഇനിയും അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ കേരളമെന്ന സി.പി.എം. ൻ്റെ അവസാനത്തെ തുരുത്തും നഷ്ടപ്പെടുമെന്നതിൽ സംശയമില്ല.
സി.ബി.ഐ. ഈ കേസ്സ് അന്വേഷിച്ചില്ലായിരുന്നുവെങ്കിൽ, തെളിവുകൾ നശിപ്പിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ കൊലപാതകമായി പേരിയ കേസ്സും മാറുമായിരുന്നു. സി.ബി.ഐക്ക് നിർഭയമായി മുന്നോട്ടു പോകാൻ സ്വാതന്ത്ര്യം നൽകിയാൽ ഏത് കേസ്സും തെളിയിക്കാൻ കഴിയുന്ന പ്രാപ്തരായ ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. 14 പ്രതികൾ കുറ്റക്കാരാണെന്ന് സി. ബി. ഐ. കോടതി കണ്ടെത്തി. കേരളം ഇനി കാത്തിരിക്കുന്നത് കുറ്റവാളികൾക്ക് മാതൃകാ പരമായ ശിക്ഷ നല്കാനും കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുമാണ്.
Latest from Local News
ജില്ലാ പഞ്ചായത്തിലേക്ക് അരിക്കുളം ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി.സി നിഷാകുമാരിയുടെ പര്യടന പരിപാടി മുന്‍ എം
കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ക്ഷേത്രത്തിൽ മണ്ഡല വിളക്ക് പൂജയോടനുബന്ധിച്ച് ഡിസംബർ അഞ്ചിന് വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് പകൽ എഴുന്നെള്ളിപ്പ്
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഡിസംബര്‍ നാലിന് വൈകീട്ട് എ ഐ
നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് മുറിച്ച് കടന്നു പോകുന്ന പള്ളിക്കര കിഴൂർ- നന്തി റോഡിൽ അണ്ടർ പാസ് നിർമ്മാണം തുടങ്ങി. അടിഭാഗത്തെ കോൺക്രീറ്റ്
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ജിഎച്ച്എസ്എസ് കൊടുവള്ളിയും ഇടം നേടി. കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ







