63ാമത് സംസ്ഥാന കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ തലസ്ഥാനത്ത് പുരോഗമിക്കുന്നു

63ാമത് സംസ്ഥാന കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ തലസ്ഥാനത്ത് പുരോഗമിക്കുന്നു. ജനുവരി 4 മുതൽ 8 വരെ ഇനി കലയുടെ പൂരമാണ്. 25 വേദികളിലായിട്ടാണ് 63 മത് കലോത്സവം നടക്കുക. ഭാരതപ്പുഴ, പെരിയാര്‍, പമ്പയാര്‍ മുതൽ കല്ലായി പുഴ കടന്ന് ചിറ്റാരി പുഴ വരെ നീണ്ടു നിൽക്കുന്ന വേദികൾ. 

ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി എ ഗ്രേയ്ഡുമായി തലസ്ഥാനത്ത് നിന്നും മടങ്ങാനായിരിക്കും ഓരോ മത്സരാര്‍ത്ഥിയും എത്തുന്നത്. സെൻട്രൽ സ്റ്റേഡിയമാണ് കലോത്സവത്തിന്റെ പ്രധാന വേദി. ജനുവരി 4ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെയാണ് കലാ മാമാങ്കത്തിന് കൊടിയേറുക. പിന്നിടുള്ള നാല് ദിനങ്ങൾ കലാപൂരത്തിലാകും തലസ്ഥാനം.

കൗമാര കലാകാൻമാരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് തിരുവനന്തപുരം. മാമാങ്കത്തിന്റെ വരവ് അറിയിക്കുന്ന രചനകൾ തലസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. പതിവ് തെറ്റിക്കാതെ കലാമേളക്ക് എത്തുന്നവര്‍ക്ക് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത് പഴയിടം മോഹനന്‍ തിരുമേനിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. കഴിഞ്ഞ തവണ കണ്ണൂര്‍ സ്വന്തമാക്കിയ കപ്പ് ഇത്തവണ ആരുയർത്തും എന്നറിയാൻ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ ആദ്യത്തെ പാൽപ്പൊടി നിർമാണ ഫാക്ടറി മലപ്പുറത്തെ മൂർക്കനാട് പ്രവർത്തനം ആരംഭിച്ചു

Next Story

മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.ഇ.എം യു .പി സ്‌കൂളിൽ തലമുറ സംഗമവും ആദരവും നടത്തി

Latest from Main News

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു.  ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതിക്ക് കേരളത്തിലും തുടക്കമായി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതി കേരളത്തിലും തുടക്കമായി. ഡിജിറ്റല്‍ ഇന്ത്യ