63ാമത് സംസ്ഥാന കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ തലസ്ഥാനത്ത് പുരോഗമിക്കുന്നു

63ാമത് സംസ്ഥാന കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ തലസ്ഥാനത്ത് പുരോഗമിക്കുന്നു. ജനുവരി 4 മുതൽ 8 വരെ ഇനി കലയുടെ പൂരമാണ്. 25 വേദികളിലായിട്ടാണ് 63 മത് കലോത്സവം നടക്കുക. ഭാരതപ്പുഴ, പെരിയാര്‍, പമ്പയാര്‍ മുതൽ കല്ലായി പുഴ കടന്ന് ചിറ്റാരി പുഴ വരെ നീണ്ടു നിൽക്കുന്ന വേദികൾ. 

ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി എ ഗ്രേയ്ഡുമായി തലസ്ഥാനത്ത് നിന്നും മടങ്ങാനായിരിക്കും ഓരോ മത്സരാര്‍ത്ഥിയും എത്തുന്നത്. സെൻട്രൽ സ്റ്റേഡിയമാണ് കലോത്സവത്തിന്റെ പ്രധാന വേദി. ജനുവരി 4ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെയാണ് കലാ മാമാങ്കത്തിന് കൊടിയേറുക. പിന്നിടുള്ള നാല് ദിനങ്ങൾ കലാപൂരത്തിലാകും തലസ്ഥാനം.

കൗമാര കലാകാൻമാരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് തിരുവനന്തപുരം. മാമാങ്കത്തിന്റെ വരവ് അറിയിക്കുന്ന രചനകൾ തലസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. പതിവ് തെറ്റിക്കാതെ കലാമേളക്ക് എത്തുന്നവര്‍ക്ക് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത് പഴയിടം മോഹനന്‍ തിരുമേനിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. കഴിഞ്ഞ തവണ കണ്ണൂര്‍ സ്വന്തമാക്കിയ കപ്പ് ഇത്തവണ ആരുയർത്തും എന്നറിയാൻ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ ആദ്യത്തെ പാൽപ്പൊടി നിർമാണ ഫാക്ടറി മലപ്പുറത്തെ മൂർക്കനാട് പ്രവർത്തനം ആരംഭിച്ചു

Next Story

മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.ഇ.എം യു .പി സ്‌കൂളിൽ തലമുറ സംഗമവും ആദരവും നടത്തി

Latest from Main News

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളിയായ രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളിയായ രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. എ. പവിത്രനെയാണ് ജില്ലാ

അഞ്ച് ദിവസത്തെ മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

അഞ്ച് ദിവസത്തെ മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. നാളെ വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. പ്രത്യേക പൂജകളൊന്നും നാളെയില്ല.

2005 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും 13-ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി

2005 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും 13-ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

പ്രധാനമന്ത്രി അഹമ്മദാബാദില്‍, ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു; അപകട സ്ഥലവും സന്ദര്‍ശിച്ചു

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തിന് സമീപത്തെ സ്ഥലം സന്ദർശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.എയർ