സ്ത്രീ ശാക്തീകരണത്തിന്റെ കഥയുമായി നാടകം കളിക്കാൻ ഒരുങ്ങുകയാണ് വിയ്യൂരിലെ ഒരു കൂട്ടം സ്ത്രീകൾ. പലരാലും അടിച്ചമർത്തപ്പെടുമ്പോളുള്ള നൊമ്പരവും ഒറ്റപ്പെട്ടുപോകുമ്പോൾ ഉണ്ടാകുന്ന വേദനയും അതിജീവനത്തിനായുള്ള ചവിട്ടുപടികൾ ആണെന്ന് നാടകം വിളിച്ചുപറയുന്നു. വസന്തപുരത്ത് ആരും കരയാറില്ല എന്ന് നാടകം നമ്മോട് പറയുമ്പോൾ ശക്തമായ ഉയർത്തെഴുന്നേൽപ്പ് അവനവൻ തന്നെ ഉണ്ടാക്കിയെടുക്കണമെന്ന ധ്വനിയാണ് വ്യക്തമാകുന്നത്. തളർന്നിരിക്കേണ്ടവളല്ല സ്ത്രീയെന്നും മഹത്തായ ശക്തിയോടെ ജീവിച്ചു പോകേണ്ടവളാണെന്നും നാടകം വിളിച്ചുപറയുന്നു.
അരങ്ങത്ത് ലൈസ അനിൽകുമാർ, ശാന്ത കൊക്കവയൽ, മഞ്ജുള രാജീവൻ, ദീപശിഖാ ഷാജി തുടങ്ങിയവർ വേഷമിടുന്നു. നാടകത്തിന്റെ രചനയും സംവിധാനവും ഡോ. വി എൻ സന്തോഷ് കുമാറും സംഗീതം ആദിത്യൻ മാസ്റ്ററും സാങ്കേതിക സഹായം അഡ്വ പി. കെ അനിൽകുമാറുമാണ്. 28നു വിയ്യൂരിൽ നാടകം അവതരിപ്പിക്കുന്നു.
Latest from Local News
കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്
അത്തോളി: ആർ.ജെ ഡി അത്തോളി പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ നാരായണൻ കിടാവ് മുതിർന്ന നേതാവ്
കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച് രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി
നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി
കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം