സ്ത്രീ ശാക്തീകരണത്തിന്റെ കഥയുമായി നാടകം കളിക്കാൻ ഒരുങ്ങുകയാണ് വിയ്യൂരിലെ ഒരു കൂട്ടം സ്ത്രീകൾ. പലരാലും അടിച്ചമർത്തപ്പെടുമ്പോളുള്ള നൊമ്പരവും ഒറ്റപ്പെട്ടുപോകുമ്പോൾ ഉണ്ടാകുന്ന വേദനയും അതിജീവനത്തിനായുള്ള ചവിട്ടുപടികൾ ആണെന്ന് നാടകം വിളിച്ചുപറയുന്നു. വസന്തപുരത്ത് ആരും കരയാറില്ല എന്ന് നാടകം നമ്മോട് പറയുമ്പോൾ ശക്തമായ ഉയർത്തെഴുന്നേൽപ്പ് അവനവൻ തന്നെ ഉണ്ടാക്കിയെടുക്കണമെന്ന ധ്വനിയാണ് വ്യക്തമാകുന്നത്. തളർന്നിരിക്കേണ്ടവളല്ല സ്ത്രീയെന്നും മഹത്തായ ശക്തിയോടെ ജീവിച്ചു പോകേണ്ടവളാണെന്നും നാടകം വിളിച്ചുപറയുന്നു.
അരങ്ങത്ത് ലൈസ അനിൽകുമാർ, ശാന്ത കൊക്കവയൽ, മഞ്ജുള രാജീവൻ, ദീപശിഖാ ഷാജി തുടങ്ങിയവർ വേഷമിടുന്നു. നാടകത്തിന്റെ രചനയും സംവിധാനവും ഡോ. വി എൻ സന്തോഷ് കുമാറും സംഗീതം ആദിത്യൻ മാസ്റ്ററും സാങ്കേതിക സഹായം അഡ്വ പി. കെ അനിൽകുമാറുമാണ്. 28നു വിയ്യൂരിൽ നാടകം അവതരിപ്പിക്കുന്നു.
Latest from Local News
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ. ജില്ലയിലെ മുഴുവൻ
അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ഏക്കാട്ടുരിൽഭിന്നശേഷി കാരനായ നടക്കാൻ പോലും കഴിയാത്ത മക്കാട്ട് നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് അടിയന്തിരമായി ഗതാഗത
കോഴിക്കോട് : സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലെ മുതിര്‍ന്ന പഠിതാവും മുന്‍ കായികാധ്യാപകനുമായ ടി സി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :
മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിയില്‍ മത്സ്യവിതരണ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പില്‍ ഉപജീവന ഉപാധിയൊരുക്കുന്ന പദ്ധതിയില്‍