സ്ത്രീ ശാക്തീകരണത്തിന്റെ കഥയുമായി വിയ്യൂരിലെ ഒരു കൂട്ടം സ്ത്രീകളുടെ നാടകം നാളെ

സ്ത്രീ ശാക്തീകരണത്തിന്റെ കഥയുമായി നാടകം കളിക്കാൻ ഒരുങ്ങുകയാണ് വിയ്യൂരിലെ ഒരു കൂട്ടം സ്ത്രീകൾ. പലരാലും അടിച്ചമർത്തപ്പെടുമ്പോളുള്ള നൊമ്പരവും ഒറ്റപ്പെട്ടുപോകുമ്പോൾ ഉണ്ടാകുന്ന വേദനയും അതിജീവനത്തിനായുള്ള ചവിട്ടുപടികൾ ആണെന്ന് നാടകം വിളിച്ചുപറയുന്നു. വസന്തപുരത്ത് ആരും കരയാറില്ല എന്ന് നാടകം നമ്മോട് പറയുമ്പോൾ ശക്തമായ ഉയർത്തെഴുന്നേൽപ്പ് അവനവൻ തന്നെ ഉണ്ടാക്കിയെടുക്കണമെന്ന ധ്വനിയാണ്‌ വ്യക്തമാകുന്നത്. തളർന്നിരിക്കേണ്ടവളല്ല സ്ത്രീയെന്നും മഹത്തായ ശക്തിയോടെ ജീവിച്ചു പോകേണ്ടവളാണെന്നും നാടകം വിളിച്ചുപറയുന്നു.
അരങ്ങത്ത് ലൈസ അനിൽകുമാർ, ശാന്ത കൊക്കവയൽ, മഞ്ജുള രാജീവൻ, ദീപശിഖാ ഷാജി തുടങ്ങിയവർ വേഷമിടുന്നു. നാടകത്തിന്റെ രചനയും സംവിധാനവും ഡോ. വി എൻ സന്തോഷ് കുമാറും സംഗീതം ആദിത്യൻ മാസ്റ്ററും സാങ്കേതിക സഹായം അഡ്വ പി. കെ അനിൽകുമാറുമാണ്. 28നു വിയ്യൂരിൽ നാടകം അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

തോലേരി കോക്കാടൻ കുറ്റി ഉമ്മർ അന്തരിച്ചു

Next Story

ശ്രീ വാസുദേവാശ്രമം ജി.എച്ച്.എസ്.എസ് ഹൈസ്കൂളിൽ എച്ച്.എസ്.ടി മലയാളം താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു

Latest from Local News

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ

താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്റെ

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഔപചാരിക

പയ്യടി സുകുമാരൻ മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു

പയ്യടി സുകുമാരൻ (72) മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു. ദീർഘകാലം കൊയിലാണ്ടി റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ ചന്ദ്രിക. മക്കൾ ശ്രീനിവാസൻ, ശ്രീജിത്ത്, ശ്രീദേവി,

കൊയിലാണ്ടി നഗരസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 22 കൗൺസിലർമാർക്ക് കൊടക്കാട്ടും മുറിയിൽ ഉജ്വല സ്വീകരണം നൽകി

കൊയിലാണ്ടി നഗരസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ 22 കൗൺസിലർമാർക്ക് കൊടക്കാട്ടും മുറിയിൽ ഉജ്വല സ്വീകരണം നൽകി. മുണ്ടിയാടി താഴെ