ഷൊർണൂർ-കണ്ണൂർ, കണ്ണൂർ-ഷൊർണൂർ സ്പെഷ്യൽ എക്സ്പ്രസ് ജൂൺ ഒൻപത് വരെ നീട്ടി

/

കൊയിലാണ്ടി: യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ റെയിൽവേ ഒരു വർഷം മുൻപ് ആരംഭിച്ച ഷൊർണൂർ-കണ്ണൂർ – സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിന്റെയും കണ്ണൂർ-ഷൊർണൂർ എക്സ്പ്രസ് ട്രെയിനിന്റെയും സർവീസ് 2025 ജൂൺ ഒൻപത് വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർ ട്ടേഷൻ മാനേജർ അറിയിച്ചു. ദിവസവും ഈ സ്പെഷ്യൽ വണ്ടികൾ സർവീസ് നടത്തും.ഈ രണ്ടു വണ്ടികളുടെയും സർവീസ് ഡിസംബർ 31ന് അവസാനിക്കേണ്ടതായിരുന്നു . യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് 2025 ജൂൺ 9 വരെ സർവ്വിസ് നീട്ടിയത്
‘ഷൊർണൂർ-കണ്ണൂർ സ്പെ ഷ്യൽ എക്സ്പ്രസ് (നമ്പർ 06031) ഷൊർണൂരിൽനിന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് യാത്ര തുട
ങ്ങും. രാത്രി 7.25-ന് കണ്ണൂരിലെത്തും. കണ്ണൂർ-ഷൊർണൂർ സ്പെ ഷ്യൽ എക്സ്‌പ്രസ് (നമ്പർ 06032) രാവിലെ 8.10-ന് കണ്ണൂരിൽനിന്ന് യാത്ര തുടങ്ങും. 11.45-ന് ഷൊർ ണൂരിൽ എത്തും. ഈ രണ്ട് വണ്ടികളും ദിവസവും സർവീസ് നടത്തുന്നത് നൂ റുകണക്കിന് യാത്രക്കാർക്ക് പ്രയോജനം ചെയ്യുന്നുണ്ട്.പരശുറാം ഉൾപ്പെടെയുള്ള തീവണ്ടികളിൽ തിരക്ക് കുറയ്ക്കാനും ഇതുകൊണ്ട് സാധിക്കുന്നുണ്ട്. ഈ രണ്ട് ട്രെയിനുകളും സ്ഥിരമായി സർവീസ് നടത്തണമെന്നാണ് യാത്ര ക്കാരുടെ ആവശ്യം.

Leave a Reply

Your email address will not be published.

Previous Story

ആവണി പൊന്നരങ്ങിന് മേള കൊഴുപ്പിന്റെ ലയ വിന്യാസത്തോടെ സമാപനം

Next Story

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എം.ടി. വാസുദേവൻ നായർക്ക് വിട

Latest from Local News

വ്യത്യസ്തമായി പ്രവേശനോത്സവം നടത്തി കൊയിലാണ്ടി ഐ.സി.എസ് സെക്കൻഡറി സ്കൂൾ

ഐ.സി.എസ് സെക്കണ്ടറി സ്കൂൾ 1 മുതൽ 10ാം ക്ലാസിലുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ പ്രവേശനോത്സവത്തിൽ സ്കൂളിൽ പ്രാചീന രീതിയിൽ വിളംബരം നടത്തി സ്കൂൾ

ഇൽമുതജ്‌വീദ് അക്കാദമിയുടെ ഏഴാം വാർഷികം ആഘോഷിച്ചു

വനിതകൾക്കായുള്ള വിശുദ്ധ ഖുർആൻ പഠന ഗ്രൂപ്പ് ഇൽമുതജ്‌വീദ് അക്കാദമിയുടെ ഏഴാം വാർഷികം കൊയിലാണ്ടി ഇല ഓഡിറ്റോറിയത്തിൽ നടന്നു പ്രമുഖ പണ്ഡിതൻ മുഹമ്മദ്

നാദാപുരത്ത് വീട്ടിൽ മോഷണം

നാദാപുരത്ത് വീട്ടിൽ മോഷണം. പുറമേരി കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിൽ നിന്ന് 18 പവൻ സ്വർണം കളവ് പോയി. പുലർച്ചെ മുൻവശത്തെ ജനൽവാതിൽ

നടുവണ്ണൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം ബ്ലോക്ക് മെമ്പർ എം കെ ജലീൽ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം ബ്ലോക്ക് മെമ്പർ എം കെ ജലീൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇ കെ