സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി 12 വര്‍ഷമായി ഉയര്‍ത്തി

സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി 12 വര്‍ഷമായി ഉയര്‍ത്തി. നേരത്തെ കാലാവധി ഏഴ് വര്‍ഷമായിരുന്നതാണ് 12 വര്‍ഷായി നീട്ടിയിരിക്കുന്നത്. ഏഴ് വര്‍ഷമെന്നത് ലൈഫ് പദ്ധതിയുടെ ലക്ഷ്യത്തിന് തന്നെ ദോഷകരമാണെന്ന് വിലയിരുത്തിയതിന് പിന്നാലെയാണ് കാലാവധി നീട്ടിയത്.

കഴിഞ്ഞ ജൂലൈ ഒന്നുമുതലായിരുന്നു വീടുകള്‍ കൈമാറുന്നതിനുള്ള കാലാവധി ഏഴ് വര്‍ഷമായി ചുരുക്കിയത്. അതിന് മുമ്പ് പത്ത് വര്‍ഷവും പദ്ധതിയുടെ തുടക്കത്തില്‍ 12 വര്‍ഷവുമായിരുന്നു കാലാവധി.

പി.എം.എ.വൈ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായധനം കിട്ടുന്ന മറ്റു പദ്ധതിയിലെ വീടുകള്‍ എന്നിവയ്ക്കും ഇതേ വ്യവസ്ഥയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമി പണയപ്പെടുത്തി ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനും ഇത് ബാധകമാണ്. ഗുണഭോക്താവ് അവസാനഗഡു കൈപ്പറ്റിയ തീയതി മുതലാണ് സമയം കണക്കാക്കുക.

 

Leave a Reply

Your email address will not be published.

Previous Story

ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന് ക്രൈംബാഞ്ച് നോട്ടീസ്

Next Story

സ്ഥലം കണ്ടെത്തി നൽകിയാൽ കേരളത്തിൽ ആണവനിലയം സ്ഥാപിക്കാമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഘട്ടർ

Latest from Main News

റോഡ് ഷോയ്ക്കിടെ നിലമ്പൂരിൽ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും

  നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടിലേക്ക് കടന്നിരിക്കുകയാണ്. റോഡ് ഷോയ്ക്കിടെ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിലടിച്ചു. യുഡിഎഫ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കാൻ

പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പുകാർ സജീവം

പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പുകാർ സജീവം. വിവിധ കേസുകളിലായി 14 ലക്ഷത്തോളം രൂപ നഷ്ടമായി. പാലക്കാട്, മലപ്പുറം

ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ എക്സൈസ് വകുപ്പ്

ഇനി മുതൽ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ എക്സൈസ് ഉണ്ടാവും. ജൂൺ രണ്ട് മുതൽ മഫ്ടി പട്രോളിങ്ങും

പുതിയ അധ്യയന വർഷത്തിൻ്റെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ

പുതിയ അധ്യയന വർഷത്തിൻ്റെ വിദ്യാഭ്യാസ കലണ്ടർ തീരുമാനിച്ച് സർക്കാർ. ഹൈക്കോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് സർക്കാർ പുതിയ അധ്യയനവർഷത്തെ കലണ്ടർ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ച്

മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

മറ്റ് കാന്‍സറുകളെ പോലെ വായിലെ കാന്‍സറും (വദനാര്‍ബുദം) നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം