പേരാമ്പ്ര: അരിക്കുളം – നൊച്ചാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മുതുകുന്ന് മലയിൽ നടക്കുന്ന മണ്ണ് ഖനനത്തിനു പിന്നിൽ ഭരണ സ്വാധീനമുള്ള രാഷ്ട്രീയ ലോബിയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ആരോപിച്ചു.
ദേശീയപാത നിർമ്മാണം നടത്തുന്ന വഗാഡ് കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ മറവിൽ പേരാമ്പ്ര എം എൽ എ യുടെ മുൻ പി എ ആയി പ്രവർത്തിച്ച വ്യക്തിയുടെ പേരിലാണ് 95500 മെട്രിക്ക് ടൺ മണ്ണ് എടുക്കാനുള്ള അനുമതി വാങ്ങിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടാക്കിയ തട്ടികൂട്ട് കമ്പനിയുടെ മറവിലാണ് ഈ കൊള്ള നടക്കുന്നത്. മണ്ണ് ഖനനം മാത്രമല്ല കുന്നിടിച്ച് നിരത്തി വൻ സാമ്പത്തിക കൊള്ളയാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യം. പേരാമ്പ്ര എം എൽ എ യും നൊച്ചാട്, അരിക്കുളം പഞ്ചായത്ത് പ്രസിഡൻ്റുമാരും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. പാരിസ്ഥിക പഠനം നടത്താതെയാണ് കുന്നിടിക്കുന്നത്. കുന്നിൻ്റെ താഴ് വാരം ജനവാസ കേന്ദ്രമാണ്. ഇതിന്റെ പിന്നിൽ കോടികളുടെ അഴിമതി നടക്കുന്നുണ്ട്. മുതുകുന്ന് മലയിൽ നടക്കുന്ന മണ്ണ് ഖനനത്തെക്കുറിച്ച് അടിയന്തിരമായി സമഗ്ര അന്വേഷണം നടത്തണം. ഈ ഇടപാടുകളിലെ എല്ലാ രഹസ്യങ്ങളും പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Latest from Local News
കോക്കല്ലൂർ: വയോജന പീഡന വിരുദ്ധ ദിന ജില്ലാ തല പരിപാടി കോക്കല്ലൂർ ഗാലക്സി കോളേജിൽ നടന്നു .കോരിച്ചൊരിയുന്ന മഴയെത്തും മുതിർന്ന
ശക്തമായ കാറ്റിലും മഴയിലും കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ പുത്തലത്ത് സൈനബയുടെ വീടിനു മുകളിൽ തേങ്ങ് കടപുഴകി വീണു. വീടിന് ഭാഗികമായ കേടുപാടുകൾ
പൂക്കാട്. ഗള്‍ഫ് റോഡ് തെക്കെ വളപ്പില്‍ പരേതനായ മമ്മദ് ഹാജിയുടെ മകന് അബ്ദുള്ള (56 )അന്തരിച്ചു. ഭാര്യ നജ്മ. മക്കള്‍ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00
കനത്ത മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് താലൂക്കിലെ കുമാരനല്ലൂര്‍ വില്ലേജില്‍ ചെറുപുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന്