പേരാമ്പ്ര: അരിക്കുളം – നൊച്ചാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മുതുകുന്ന് മലയിൽ നടക്കുന്ന മണ്ണ് ഖനനത്തിനു പിന്നിൽ ഭരണ സ്വാധീനമുള്ള രാഷ്ട്രീയ ലോബിയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ആരോപിച്ചു.
ദേശീയപാത നിർമ്മാണം നടത്തുന്ന വഗാഡ് കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ മറവിൽ പേരാമ്പ്ര എം എൽ എ യുടെ മുൻ പി എ ആയി പ്രവർത്തിച്ച വ്യക്തിയുടെ പേരിലാണ് 95500 മെട്രിക്ക് ടൺ മണ്ണ് എടുക്കാനുള്ള അനുമതി വാങ്ങിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടാക്കിയ തട്ടികൂട്ട് കമ്പനിയുടെ മറവിലാണ് ഈ കൊള്ള നടക്കുന്നത്. മണ്ണ് ഖനനം മാത്രമല്ല കുന്നിടിച്ച് നിരത്തി വൻ സാമ്പത്തിക കൊള്ളയാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യം. പേരാമ്പ്ര എം എൽ എ യും നൊച്ചാട്, അരിക്കുളം പഞ്ചായത്ത് പ്രസിഡൻ്റുമാരും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. പാരിസ്ഥിക പഠനം നടത്താതെയാണ് കുന്നിടിക്കുന്നത്. കുന്നിൻ്റെ താഴ് വാരം ജനവാസ കേന്ദ്രമാണ്. ഇതിന്റെ പിന്നിൽ കോടികളുടെ അഴിമതി നടക്കുന്നുണ്ട്. മുതുകുന്ന് മലയിൽ നടക്കുന്ന മണ്ണ് ഖനനത്തെക്കുറിച്ച് അടിയന്തിരമായി സമഗ്ര അന്വേഷണം നടത്തണം. ഈ ഇടപാടുകളിലെ എല്ലാ രഹസ്യങ്ങളും പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ താമസിക്കും കാരകുന്നുമ്മൽ ബാബുരാജ് (58)
കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു. കൊയിലാണ്ടി പുതിയ നഗരസഭാ ഷോപ്പിംഗ് കോംപ്ലസിനു മുൻ വശമാണ് ടൈലുകള്‍
നന്മണ്ട 14ൽ കുന്നത്തെരു തെക്കെ ഒടിയിൽ (സംഗമം) സുകുമാരൻ നായർ (75) അന്തരിച്ചു. കോഴിക്കോട് കോർപ്പറേഷൻ റിട്ടയേർഡ് ബിൽഡിംഗ് ഇൻസ്പെക്ടർ ആയിരുന്നു.
സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്







