ആവണിപ്പൊന്നരങ്ങൊരുക്കി പൂക്കാട് കലാലയം സുവർണ്ണജൂബിലി സമാപനം ഡിസംബർ 22, 23, 24, 25 തിയ്യതികളിൽ

ഒരു വർഷമായി നടന്നുവരുന്ന പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ആവണിപ്പൊന്നരങ്ങോടെ സമാപനമാവും. 1974 ലെ പൊന്നോണ നാളിലാണ് കലാലയം സ്ഥാപിക്കപ്പെടുന്നത്. ഇപ്പോൾ പൂക്കാട്, ഉള്ള്യേരി കേന്ദ്രങ്ങളിലായി 2500 ലധികം വിദ്യാർത്ഥികൾ കലാപഠനം നടത്തിവരുന്നു. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന കലാപ്രവർത്തനങ്ങളിലൂടെ നാടിൻ്റെ സാംസ്കാരിക സ്പന്ദനമായി കലാലയം അറിയപ്പെടുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന നൃത്തോത്സവം, സംഗീതോത്സവം, നാടകോത്സവം , സാഹിത്യോത്സവം, കളി ആട്ടം , ഗുരു സ്മരണ ഗ്രാമീണം, ഗാന്ധിസ്മൃതി, വയനാട് നല്ലൂർ നാട് അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടത്തിയ വർണോത്സവം, നാടകപ്രവർത്തക സംഗമം , പൂർവ്വ വിദ്യാർഥി സംഗമം മുതലായവ ശ്രദ്ധേയമായ സാംസ്കാരിക പരിപാടികളായി.
സുവർണ ജൂബിലി സമാപന പരിപാടികൾ ആവണിപ്പൊന്നരങ്ങ് എന്ന പേരിൽ ഡിസംബർ 22, 23, 24, 25 തിയ്യതികളിൽ നടക്കും. 22 ന് കൊടിയേറ്റത്തോടനുബന്ധിച്ച് കന്മന ശ്രീധരൻ മാസ്റ്റർ ജൂബിലി സന്ദേശം നൽകും. 23 ന് വൈകിട്ട് നടക്കുന്ന ജൂബിലി സമാപന സമ്മേളനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ ഫിഷറീസ് വകുപ്പു സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ശ്രീ ഷാഫി പറമ്പിൽ എം പി അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമാ താരം സലിം കുമാർ കലോത്സവത്തിന് തിരി തെളിയിക്കും. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഡോ എം ആർ രാഘവവാര്യരെ ആദരിക്കും. ജൂബിലി സ്മാരക മന്ദിരത്തിൻ്റെ നിർമ്മാണോദ്ഘാടനം കേന്ദ്രമന്ത്രി നിർവ്വഹിക്കും. ഇളയിടത്ത് വേണുഗോപാൽ സോവനീർ പ്രകാശിപ്പിക്കും. എം വി എസ് പൂക്കാട് ഏറ്റുവാങ്ങും. അഭിനയശിരോമണി രാജരത്നം പിള്ളയുടെ പേരിൽ ഏർപ്പെടുത്തിയ എൻ്റോവ്മെൻ്റ് മികച്ച നൃത്തവിദ്യാർത്ഥി കുമാരി ആഗ്നയ്ക്ക് നാട്യാചാര്യൻ പി.ജി ജനാർദ്ദനൻ മാസ്റ്റർ സമർപ്പിക്കും.
25 ന് നടക്കുന്ന സമാപന സമ്മേളനം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൽപ്പറ്റ നാരായണനേയും രാമപ്രഭ പുരസ്കാരം നേടിയ എം.കെ. സുരേഷ് ബാബുവിനേയും വേദിയിൽ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് കലാലയം വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പ് വിതരണം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, സുധ തടവൻ കയ്യിൽ, വി ടി മുരളി മുതലായവർ പങ്കെടുക്കും. വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ രണ്ടു ദിവസങ്ങളിലായി ആശംസകൾ അർപ്പിച്ചു സംസാരിക്കും.
മൂന്നു ദിവസങ്ങളിലും കാലത്ത് 9 മണി മുതൽ കലാപരിപാടികൾ അരങ്ങേറും. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നേതൃത്വം നൽകുന്ന മേളകൈരളി ചെണ്ടമേളം കലോത്സവത്തിലെ ആകർഷക ഇനമാണ്. മുംബൈ, പേരില്ലാ പൂവ്, ഏറ് എന്നീ നാടകങ്ങൾ മൂന്നുദിവസങ്ങളിലായി അരങ്ങിലെത്തും.
പി ഭാസ്കരന് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ഗാനമേള, കലിംഗ നർത്തന തില്ലാന, ലയചക്ര, വർണതരംഗം മുതലായവയാണ് മറ്റ് വിശേഷാൽ പരിപാടികൾ.

ശിവദാസ് കാരോളി, സുനിൽ തിരുവങ്ങൂർ, യു കെ രാഘവൻ, അഡ്വ: കെ ടി ശ്രീനിവാസൻ ,അബൂബക്കർ കാപ്പാട്, കെ രാധാകൃഷ്ണൻ എന്നിവർ പ്രസ്സ് മീറ്റിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മുംബൈ ബോട്ടപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം

Next Story

നാട്ടുകാർക്ക് ഭീഷണിയായി മുതുകുന്നു മലയിലെ അശാസ്ത്രീയമായ മണ്ണെടുപ്പിനെതിരെ നടപടി സ്വീകരിക്കണം : സിപിഐ

Latest from Local News

തുടർച്ചയായി അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി; കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ പ്രധാന വിനോദസഞ്ചാര ഡെസ്റ്റിനേഷനായ കാപ്പാട് ബീച്ചിനു അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത് അഭിമാനകരമായ നേട്ടമാണെന്നും അന്താരാഷ്ട്ര തലത്തിൽ

കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം,മൃത്യുഞ്ജയ പുരസ്‌ക്കാരം ഗായകന്‍ ജി.വേണുഗോപാലിന് സമ്മാനിച്ചു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വന്‍ ഭക്തജന സാന്നിധ്യം.ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണ വേദി സാംസ്‌കാരിക

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നം; കർശന നടപടികളുമായി ജില്ലാ ഭരണകൂടം -പുതുതായി 5 എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ കൂടി

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയോ നിർമ്മിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളിൽ കർശന നടപടികൾക്കൊരുങ്ങി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലാതലത്തിലെ രണ്ട്

പിഷാരികാവ് കാളിയാട്ട മഹോത്സവം ദേവസ്വം തയ്യാറെടുപ്പു തുടങ്ങി

 പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചതോടെ ഒരുക്കങ്ങളുമായി പിഷാരികാവ് ദേവസ്വം. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 30 ന്

ഇൻ്റർലോക്ക് കട്ടകള്‍ ഇളകിത്തെറിച്ചു, മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാത വഴി സഞ്ചരിക്കാനാവുന്നില്ല

മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാതയില്‍ പാകിയ ഇൻ്റർലോക്ക് കട്ടകളെല്ലാം ഇളകിയത് കാരണം കാല്‍നട യാത്ര അസഹ്യമാകുന്നു. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് മുത്താമ്പി ആഴാവില്‍താഴ നടപ്പാത