അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ അതാത് തലങ്ങളില്‍ നല്‍കേണ്ട ചികിത്സകള്‍ ലഭ്യമാക്കണം. രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രികളില്‍ വരെ വരുന്ന രോഗികളെ അവിടെത്തന്നെ പരമാവധി ചികിത്സിക്കണം. മതിയായ സൗകര്യമോ ഡോക്ടര്‍മാരോ ഇല്ലെങ്കില്‍ മാത്രമാണ് മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടൂള്ളൂവെന്നും നിര്‍ദേശത്തില്‍ പറയുന്നു. മെഡിക്കല്‍ കോളജുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിര്‍ദേശം.

ഓരോ ആശുപത്രിയുടേയും റഫറല്‍ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ ആശുപത്രികളും സൗകര്യങ്ങള്‍ പൂര്‍ണമായി വിനിയോഗിച്ച് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ തിരക്ക് കുറയ്ക്കാന്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

ക്ഷേമ പെൻഷൻ തട്ടിപ്പ് 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

Next Story

വിനോദസഞ്ചാര യാത്രയുമായി കെ.എസ്.ആർ.ടി.സി വടകര ഓപ്പറേറ്റിങ് സെന്റർ

Latest from Local News

തുടർച്ചയായി അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി; കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ പ്രധാന വിനോദസഞ്ചാര ഡെസ്റ്റിനേഷനായ കാപ്പാട് ബീച്ചിനു അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത് അഭിമാനകരമായ നേട്ടമാണെന്നും അന്താരാഷ്ട്ര തലത്തിൽ

കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം,മൃത്യുഞ്ജയ പുരസ്‌ക്കാരം ഗായകന്‍ ജി.വേണുഗോപാലിന് സമ്മാനിച്ചു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വന്‍ ഭക്തജന സാന്നിധ്യം.ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണ വേദി സാംസ്‌കാരിക

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നം; കർശന നടപടികളുമായി ജില്ലാ ഭരണകൂടം -പുതുതായി 5 എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ കൂടി

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയോ നിർമ്മിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളിൽ കർശന നടപടികൾക്കൊരുങ്ങി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലാതലത്തിലെ രണ്ട്

പിഷാരികാവ് കാളിയാട്ട മഹോത്സവം ദേവസ്വം തയ്യാറെടുപ്പു തുടങ്ങി

 പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചതോടെ ഒരുക്കങ്ങളുമായി പിഷാരികാവ് ദേവസ്വം. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 30 ന്

ഇൻ്റർലോക്ക് കട്ടകള്‍ ഇളകിത്തെറിച്ചു, മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാത വഴി സഞ്ചരിക്കാനാവുന്നില്ല

മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാതയില്‍ പാകിയ ഇൻ്റർലോക്ക് കട്ടകളെല്ലാം ഇളകിയത് കാരണം കാല്‍നട യാത്ര അസഹ്യമാകുന്നു. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് മുത്താമ്പി ആഴാവില്‍താഴ നടപ്പാത