അത്തോളി ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയും അസി. സെക്രട്ടറിയുമില്ല; വട്ടം കറങ്ങി ജനങ്ങളും ജനപ്രതിനിധികളും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ,2024 25 വാർഷിക പദ്ധതികൾ തയ്യാറാക്കാനുള്ള കടമ്പ കടക്കാനിരിക്കെ, പഞ്ചായത്ത് ഭരണത്തിന്റെ തലപ്പത്ത് സെക്രട്ടറിയും അസിസ്റ്റൻറ് സെക്രട്ടറിയും ഇല്ലാത്ത അവസ്ഥ.
അത്തോളി ഗ്രാമപഞ്ചായത്തില്‍ മൂന്നുമാസത്തോളമായി സെക്രട്ടറി ഇല്ലാത്തതിനാല്‍ ജനങ്ങളും ജന പ്രതിനിധികളും കടുത്ത പ്രയാസത്തില്‍. പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കെ.ഹരിഹരന്‍ സെപ്റ്റംബര്‍ 18 ന് സ്ഥലം മാറ്റം ലഭിച്ച് പോയതിന് ശേഷം സെക്രട്ടറി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.സെക്രട്ടറി തസ്തികയിലെ ഒഴിവ് നികത്തുന്നതിനായി പല തവണ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടിട്ടും ഒഴിവു നികത്തിയിട്ടില്ല. അതിനിടയില്‍ വാര്‍ഡ് പുനര്‍ വിഭജന നടപടികള്‍ക്ക് വേണ്ടി മാത്രം ഒക്ടോബര്‍ 18 മുതല്‍ ഡിസംബര്‍ രണ്ട് വരെ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അധിക ചുമതല നല്‍കിയിരുന്നു.നിലവില്‍ ഇവിടെ സെക്രട്ടറിയുടെ അധിക ചുമതല അസി.സെക്രട്ടറിക്ക് നല്കിയിട്ടുണ്ടെങ്കിലും ആ ജീവനക്കാരിയും ശാരീരിക അവശതകള്‍ കാരണം അവധിയിലാണ്.ഈ സാഹചര്യത്തില്‍ പഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. കരാറുകാര്‍ക്കുള്ള വിവിധ ബില്ലുകള്‍, പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള വിവിധ പദ്ധതികള്‍, പെര്‍മിറ്റുകള്‍ തുടങ്ങിയ
സമയബന്ധിതമായി സേവനം ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്താല്‍ പൊതുജനങ്ങളും പ്രകോപിതരാണ്. മാത്രമല്ല പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടത്തേണ്ട ഈ സമയത്ത് സെക്രട്ടറിയും അസി. സെക്രട്ടറിയും ഇല്ലാത്ത സാഹചര്യം പദ്ധതി പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം നിരാലംബര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയാണുളളത്.
2025-26 വാര്‍ഷിക പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഈ സമയത്ത് സെക്രട്ടറിയുടെയും സെക്രട്ടറി ചാര്‍ജ്ജ് ഓഫീസറുടെയും അഭാവം പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും.സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതിനും പദ്ധതി പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന് അത്തോളി ഗ്രാമപഞ്ചായത്തിലേക്ക് സെക്രട്ടറിയെ നിയമിക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സയരക്ടര്‍ക്ക് വീണ്ടും കത്തയച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ പറഞ്ഞു.
യുഡിഎഫ് ഭരിക്കുന്ന അത്തോളി പഞ്ചായത്തില്‍ മൂന്നുമാസമായിട്ടും സ്ഥിരം സെക്രട്ടറിയെ നിയമിക്കാത്തത് പഞ്ചായത്ത് ഭരണസമിതിയെ ജനമധ്യത്തില്‍ ഇടിച്ചുതാഴ്ത്താനാണെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാനുമാണെന്നും അത്തോളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുനില്‍ കൊളക്കാട് ആരോപിച്ചു. പഞ്ചായത്ത് സെക്രട്ടറിയെ നിയമിക്കുന്നില്ലെങ്കില്‍ സമരപരിപാടികളുമായി കോണ്‍ഗ്രസും യു.ഡി.എഫും രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

തിരികെയെത്തുന്ന പ്രവാസികൾക്ക് ക്രിയാത്മക നിക്ഷേപ അവസരമൊരുക്കണം: കെ ടി ജലീൽ എം എൽ എ

Next Story

കൊയിലാണ്ടി മുകാംബിക്കണ്ടി മുസ്തഫ അന്തരിച്ചു

Latest from Main News

കോഴിക്കോട് ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി നാളെ (മെയ് 26) കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി

ബൈക്കിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

വടകര വില്ല്യാപ്പള്ളിക്ക് സമീപം കുനിത്താഴ എന്ന സ്ഥലത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്ക്കൂട്ടറിന് മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് ബൈക്ക്

കോഴിക്കോട് ജില്ലയിലെ കോരപ്പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

കോരപ്പുഴയിലെ (എലത്തൂർ പുഴ) ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ കൊള്ളിക്കൽ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ

ഓഫീസ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റ് എവിക്ടീസിന് സംവരണം ചെയ്ത ഓഫീസ് അസി. ഗ്രേഡ് 1 തസ്തികയിലെ രണ്ട് താല്‍ക്കാലിക