ചൗ ചൗ നമുക്കും വളർത്താം; വയനാടിൽ ലക്ഷങ്ങൾ സമ്പാദിച്ച് കർഷക കുടുംബം

വടുവൻചാൽ (വയനാട്) സ്വയംതൊഴിലിലൂടെ വരുമാനം കണ്ടെത്തണമെന്നായിരുന്നു സഹോദരങ്ങളായ ജിതിന്റെയും ഋതിന്റെയും ആഗ്രഹം. ബിരുദാനന്തരപഠനത്തിനുശേഷം അവർ വീട്ടിൽ തിരിച്ചെത്തി. കൃഷിക്കാരായ മാതാപിതാക്കൾക്കൊപ്പം ചേർന്നു. സമൃദ്ധമായൊഴുകുന്ന ചോലാടി പുഴയോരത്ത് അവർ ചേർന്നൊരു കാർഷികവിപ്ലവത്തിന് തുടക്കമിട്ടു. വെള്ളക്കോളർ ജോലിയുപേക്ഷിച്ച ഇവരിന്ന് കൃഷിയിലൂടെ ലക്ഷങ്ങൾ സാമ്പാദിക്കുന്നു.

വട്ടച്ചോലയിൽ വീടിനോടുചേർന്നുള്ള ഒരേക്കറിൽ 2016-ലാണ് കൃഷിതുടങ്ങിയത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഇവർക്ക്. അധികമാരും പരീക്ഷിക്കാത്ത ചൗ ചൗ അഥവാ ചയോട്ടെ കൃഷിയിൽ ഈ കുടുംബത്തെ വെല്ലാൻ വയനാട്ടിലാരുമില്ല. ചോലാടി പുഴയുടെ തീരത്തെ പച്ചപ്പന്തലിൽ ചൗ ചൗവിന്റെ വിളവെടുപ്പുകാലമാണിത്. വിദേശത്തുൾപ്പടെ ആവശ്യക്കാരുള്ള ഫലത്തിന്റെ വിളവെടുപ്പും പാക്കിങും കയറ്റുമതിയുമുൾപ്പെടെ കൈകാര്യംചെയ്യുന്നത് ഈ കുടുംബംതന്നെ. എട്ടുവർഷത്തെ അനുഭവസമ്പത്തുള്ള കുടുംബം ഇക്കുറി പലയിടത്തായി 25 ഏക്കർ കൃഷിയാണ് ചെയ്യുന്നത്.

വയനാട്ടിലും അനുകൂലകാലാവസ്ഥ
കേരളത്തിൽ സാധാരണമല്ലെങ്കിലും തമിഴ്‌നാട്ടിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമെല്ലാം ചൗ ചൗ കൃഷിയും ചൗ ചൗ വിഭവങ്ങളുമുണ്ട്. മികച്ച പാചകഗുണവും പോഷകമേന്മയും ഈ വെള്ളരിയിനത്തെ പ്രിയമുള്ളതാക്കുന്നു. വെള്ളരിയുപയോഗിക്കുന്ന ഏതുകറിക്കും പ്രയോജനപ്പെടുത്താം. ഉപ്പിലിട്ട് ഉപയോഗിക്കുന്ന രീതിയുമുണ്ട്. തമിഴ്‌നാട്ടിൽ സാമ്പാറിലും മോരുകറിയിലുമെല്ലാം ചൗ ചൗവിനു പ്രവേശനമുണ്ട്. തണുപ്പുകൂടിയ കാലാവസ്ഥയാണ് അനുയോജ്യം. അതുകൊണ്ടുതന്നെ വയനാട്ടിലും ചൗ ചൗ നന്നായി വിളയുമെന്ന് ഇവർ മനസ്സിലാക്കി. കൃഷിതുടങ്ങുന്നത് ഓഗസ്റ്റിൽ. നവംബറിൽ വിളവെടുപ്പിനുതയ്യാറാവും. തുടർന്ന് ഏഴുമാസത്തോളം വിളവെടുപ്പുകാലമാണ്.

മാതാപിതാക്കളും മക്കളും മക്കളുടെ ഭാര്യമാരും കൃഷിയിടത്തിൽ സജീവമാണ്.  മണ്ണൊരുക്കുമ്പോൾ മുതൽ ഇവരുടെ പണിയാരംഭിക്കും. മുളവന്ന തൈകൾ മൂന്നെണ്ണമാണ് കുഴിയിൽ നടുന്നത്. യഥാസമയം വെള്ളവും വളവും നൽകുന്നു. ചാണകവും കോഴിക്കാഷ്ഠവുമാണ് പ്രധാനമായി നൽകുന്നത്. വളർന്നുതുടങ്ങുമ്പോൾ വള്ളികൾ രണ്ടുമീറ്റർ ഉയരത്തിൽ കെട്ടിയ പന്തലിലേക്ക് കയറ്റിവിടും. വിറ്റാമിൻ-സിയുടെയും നാരുകളുടെയും കലവറയാണ് ഈ പച്ചക്കറി. വെള്ള, പച്ച എന്നീ നിറങ്ങളുണ്ടെങ്കിലും പച്ചനിറത്തിനാണ് ഡിമാന്റുകൂടുതൽ. അറബുനാടുകളിൽ ഉൾപ്പെടെ ചൗ ചൗ പ്രിയമുള്ളവർ ഏറെയുണ്ടെന്ന് ബിന്ദു പറഞ്ഞു. വാഴ, ഇഞ്ചി, കാപ്പി എന്നിവയും ഇവർ കൃഷിചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

പുറക്കാമല ഖനന നീക്കം: സി .പി .ഐ ബഹുജന മാർച്ച് നടത്തി

Next Story

പാതയോരങ്ങളിലും,ജലാശയങ്ങളിലും പ്ലാസ്റ്റിക് കുപ്പികള്‍ നിറയുന്നത് ആശങ്കയുയര്‍ത്തുന്നു

Latest from Main News

ക്രിസ്മസ് തിരക്ക്; ഹൗസ്‌ബോട്ടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന നിയമം ലംഘിച്ച ബോട്ടുകൾക്ക് 1,30,000 രൂപ പിഴയിട്ടു

ക്രിസ്മസ് ദിനത്തിലെ തിരക്കിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് അകലാപ്പുഴയിലെ വിവിധ ഭാഗങ്ങളിലെ ഹൗസ്‌ബോട്ടുകളിൽ കേരളാ മാരിടൈം ബോർഡ് എൻഫോഴ്സ്മെന്റ് വിങ്

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ

കേരളത്തിൽ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന സർക്കാർ

കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ​പൗരത്വ

വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്  സംസ്ഥാന സർക്കാർ.