ചൗ ചൗ നമുക്കും വളർത്താം; വയനാടിൽ ലക്ഷങ്ങൾ സമ്പാദിച്ച് കർഷക കുടുംബം

വടുവൻചാൽ (വയനാട്) സ്വയംതൊഴിലിലൂടെ വരുമാനം കണ്ടെത്തണമെന്നായിരുന്നു സഹോദരങ്ങളായ ജിതിന്റെയും ഋതിന്റെയും ആഗ്രഹം. ബിരുദാനന്തരപഠനത്തിനുശേഷം അവർ വീട്ടിൽ തിരിച്ചെത്തി. കൃഷിക്കാരായ മാതാപിതാക്കൾക്കൊപ്പം ചേർന്നു. സമൃദ്ധമായൊഴുകുന്ന ചോലാടി പുഴയോരത്ത് അവർ ചേർന്നൊരു കാർഷികവിപ്ലവത്തിന് തുടക്കമിട്ടു. വെള്ളക്കോളർ ജോലിയുപേക്ഷിച്ച ഇവരിന്ന് കൃഷിയിലൂടെ ലക്ഷങ്ങൾ സാമ്പാദിക്കുന്നു.

വട്ടച്ചോലയിൽ വീടിനോടുചേർന്നുള്ള ഒരേക്കറിൽ 2016-ലാണ് കൃഷിതുടങ്ങിയത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഇവർക്ക്. അധികമാരും പരീക്ഷിക്കാത്ത ചൗ ചൗ അഥവാ ചയോട്ടെ കൃഷിയിൽ ഈ കുടുംബത്തെ വെല്ലാൻ വയനാട്ടിലാരുമില്ല. ചോലാടി പുഴയുടെ തീരത്തെ പച്ചപ്പന്തലിൽ ചൗ ചൗവിന്റെ വിളവെടുപ്പുകാലമാണിത്. വിദേശത്തുൾപ്പടെ ആവശ്യക്കാരുള്ള ഫലത്തിന്റെ വിളവെടുപ്പും പാക്കിങും കയറ്റുമതിയുമുൾപ്പെടെ കൈകാര്യംചെയ്യുന്നത് ഈ കുടുംബംതന്നെ. എട്ടുവർഷത്തെ അനുഭവസമ്പത്തുള്ള കുടുംബം ഇക്കുറി പലയിടത്തായി 25 ഏക്കർ കൃഷിയാണ് ചെയ്യുന്നത്.

വയനാട്ടിലും അനുകൂലകാലാവസ്ഥ
കേരളത്തിൽ സാധാരണമല്ലെങ്കിലും തമിഴ്‌നാട്ടിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമെല്ലാം ചൗ ചൗ കൃഷിയും ചൗ ചൗ വിഭവങ്ങളുമുണ്ട്. മികച്ച പാചകഗുണവും പോഷകമേന്മയും ഈ വെള്ളരിയിനത്തെ പ്രിയമുള്ളതാക്കുന്നു. വെള്ളരിയുപയോഗിക്കുന്ന ഏതുകറിക്കും പ്രയോജനപ്പെടുത്താം. ഉപ്പിലിട്ട് ഉപയോഗിക്കുന്ന രീതിയുമുണ്ട്. തമിഴ്‌നാട്ടിൽ സാമ്പാറിലും മോരുകറിയിലുമെല്ലാം ചൗ ചൗവിനു പ്രവേശനമുണ്ട്. തണുപ്പുകൂടിയ കാലാവസ്ഥയാണ് അനുയോജ്യം. അതുകൊണ്ടുതന്നെ വയനാട്ടിലും ചൗ ചൗ നന്നായി വിളയുമെന്ന് ഇവർ മനസ്സിലാക്കി. കൃഷിതുടങ്ങുന്നത് ഓഗസ്റ്റിൽ. നവംബറിൽ വിളവെടുപ്പിനുതയ്യാറാവും. തുടർന്ന് ഏഴുമാസത്തോളം വിളവെടുപ്പുകാലമാണ്.

മാതാപിതാക്കളും മക്കളും മക്കളുടെ ഭാര്യമാരും കൃഷിയിടത്തിൽ സജീവമാണ്.  മണ്ണൊരുക്കുമ്പോൾ മുതൽ ഇവരുടെ പണിയാരംഭിക്കും. മുളവന്ന തൈകൾ മൂന്നെണ്ണമാണ് കുഴിയിൽ നടുന്നത്. യഥാസമയം വെള്ളവും വളവും നൽകുന്നു. ചാണകവും കോഴിക്കാഷ്ഠവുമാണ് പ്രധാനമായി നൽകുന്നത്. വളർന്നുതുടങ്ങുമ്പോൾ വള്ളികൾ രണ്ടുമീറ്റർ ഉയരത്തിൽ കെട്ടിയ പന്തലിലേക്ക് കയറ്റിവിടും. വിറ്റാമിൻ-സിയുടെയും നാരുകളുടെയും കലവറയാണ് ഈ പച്ചക്കറി. വെള്ള, പച്ച എന്നീ നിറങ്ങളുണ്ടെങ്കിലും പച്ചനിറത്തിനാണ് ഡിമാന്റുകൂടുതൽ. അറബുനാടുകളിൽ ഉൾപ്പെടെ ചൗ ചൗ പ്രിയമുള്ളവർ ഏറെയുണ്ടെന്ന് ബിന്ദു പറഞ്ഞു. വാഴ, ഇഞ്ചി, കാപ്പി എന്നിവയും ഇവർ കൃഷിചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

പുറക്കാമല ഖനന നീക്കം: സി .പി .ഐ ബഹുജന മാർച്ച് നടത്തി

Next Story

പാതയോരങ്ങളിലും,ജലാശയങ്ങളിലും പ്ലാസ്റ്റിക് കുപ്പികള്‍ നിറയുന്നത് ആശങ്കയുയര്‍ത്തുന്നു

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 29

പക്ഷിമൃഗാദികളുടെ ഉത്ഭവത്തെക്കുറിച്ച് രാമായണത്തിൽ പ്രതിപാദിക്കുന്നത് മൂങ്ങകളെ സൃഷ്ടിച്ചത് ? ക്രൗഞ്ചി   കോഴികളുടെ സൃഷ്ടാവ് ? ഭാസി   കഴുകനെയും പരുന്തിനെയും

തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു

കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം

അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റ് നിയമനം 

  അരിക്കുളം:അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് നടക്കുന്നു. പി

മാധ്യമങ്ങൾ ജനാധിപത്യത്തിൻ്റെ പ്രാണവായു: മുല്ലപ്പള്ളി രാമചന്ദ്രൻ

വാർത്തകളുടെ ഉറവിടം സംബന്ധിച്ച് വിശദീകരണം തേടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകാനുള്ള കേരള ഗവർമെണ്ട് തീരുമാനം സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള കടന്നാക്രമണവും വെല്ലുവിളിയുമാണ്.

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ്

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ്. മരക്കൂട്ടം മുതൽ ശരംകുത്തി നെക്ക് പോയിൻ്റ് വരെയുള്ള പാതയിലും,