പിഷാരികാവിലമ്മയുടെ പിറന്നാൾ ഇന്ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മേളങ്ങളോടെയുള്ള പൂജകളോടെ തൃക്കാർത്തികക്ക് തുടക്കമാവും. കാലത്ത് തൊട്ടു അഖണ്ഡ നാമജപവും, സരസ്വതി മണ്ഡപത്തിൽ ക്ഷേത്ര കലാഅക്കാദമിയുടെ ഭക്തിഗാനമൃതവും നടക്കുന്നു. ഉച്ചക്ക് 12 മണിയോടെ ദേവസ്വം ഊട്ടുപുരയിൽ കാർത്തികസദ്യ വിളമ്പും. വൈകീട്ട് കാർത്തിക ദീപം തെളിയും .തുടർന്ന് ക്ഷേത്രം ദീപങ്ങളാൽ നിറയും. 6 മണിക്ക് സരസ്വതി മണ്ഡപത്തിൽ പ്രശസ്ത ഗാനരചയിതാവ് പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പിഷാരികാവ് തൃക്കാർത്തിക സംഗീതപുരസ്കാരം സമ്മാനിക്കും. ചലച്ചിത്രഗായകൻ അജയ്‌ഗോപൻ മുഖ്യാഥിതിയായിരിക്കും. തുടർന്ന് ചെങ്കോട്ടയ് ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീത കച്ചേരിയുണ്ടാവും. ആറു മണിയോടെ ഊട്ടുപുരയിൽ ദേവസ്വത്തിന്റെ പിറന്നാൾ മധുരം വിളമ്പും. വൈകുന്നരം ക്ഷേത്രത്തിലെത്തുന്ന 5000 ത്തിൽ പരം ഭക്തജനങ്ങൾക്ക് ക്ഷേമ സമിതി കാർത്തിക പുഴുക്കും ഉണ്ടായിരിക്കും.
Latest from Local News
പൂക്കാട് കലാലയം 51-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എം ടി വാസുദേവൻ നായരുടെ സ്മരണയ്ക്കായി എം ടി. യുടെ കഥാപാത്രങ്ങളെ ആലേഖനം ചെയ്ത്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:
ദേശീയ പാതയില്‍ അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്‍ഷവും രൂപപ്പെടുന്ന കുഴികള്‍ അടയ്ക്കാന്‍ പാച്ച് വര്‍ക്കാണ്
പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.
കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)