ക്ഷേമ പെൻഷൻ തട്ടിപ്പുകാരിൽ നിന്നും 18 ശതമാനം പിഴ പലിശ ഈടാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ്

ക്ഷേമ പെൻഷൻ തട്ടിപ്പുകാരിൽ നിന്നും പിഴ പലിശ ഉൾപ്പെടെയുള്ള തുക ഈടാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. നിലവിൽ 18 ശതമാനം പിഴ പലിശ ഈടാക്കാനാണ് തീരുമാനം. അനർഹർ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനും നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് ഡയറക്ടർ,നഗരകാര്യ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി. അനർഹപട്ടികയിൽ സർക്കാർ ജീവനക്കാരും സാമ്പത്തികമായി മുൻപന്തിയിൽ ഉള്ളവരും ഉൾപ്പെടെ ഉണ്ടെന്നു അടുത്തിടെ സി&എജി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

സർക്കാർ ജീവനക്കാരും, പെൻഷൻകാരും, താൽക്കാലിക ജീവനക്കാരും ഉൾപ്പെടുന്ന 9201 പേരാണ് സർക്കാരിന്റെ കണ്ണ് വെട്ടിച്ചു 39 കോടി 27 ലക്ഷം രൂപ തട്ടിയത്. സർക്കാർ ജീവനക്കാർ കൂടുതലുള്ള തിരുവനന്തപുരം കോർപറേഷൻ മേഖലയിലാണ് തട്ടിപ്പുകാർ കൂടുതൽ. 347 പേരാണ് കോർപറേഷൻ പരിധിയിൽ നിന്നും ഇത്തരത്തിൽ പെൻഷൻ വാങ്ങിയിരുന്നത്. 1.53 കോടി രൂപയാണ് ക്ഷേമപെൻഷനിൽ നിന്ന് ഇവർ തട്ടിയെടുത്തത്. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 169 സർക്കാർ തട്ടിപ്പുകാർ കോഴിക്കോട് കോർപറേഷൻ പരിധിയിലുണ്ട്.

കോർപറേഷൻ മേഖലയിൽ തട്ടിപ്പുകാർ കുറവ് കൊച്ചി കോർപറേഷനിലാണ്, 70 പേർ മാത്രം. 185 സർക്കാർ തട്ടിപ്പുകാരുള്ള ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് ഈ വിഭാഗത്തിൽ മുന്നിൽ. രണ്ടാമത് തിരുവനന്തപുരം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും (68 പേർ). പഞ്ചായത്ത് മേഖല പരിശോധിച്ചാൽ ഒന്നും രണ്ടും സ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളാണ്. ഒന്നാം സ്ഥാനത്ത് 69 തട്ടിപ്പുകാർ ഉള്ള മണ്ണഞ്ചേരി പഞ്ചായത്താണ്. രണ്ടാം സ്ഥാനത്ത് മാരാരിക്കുളം പഞ്ചായത്ത്, സർക്കാർ മേഖലയിലെ 47 തട്ടിപ്പുകാരാണ് ഈ പഞ്ചായത്തിലുള്ളത്. പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും

Next Story

പിഷാരികാവ് ഇന്ന് തൃക്കാർത്തിക നിറവിൽ

Latest from Main News

സംസ്ഥാനത്ത് മഴ തുടരും

സംസ്ഥാനത്ത് മഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ

ജൂലൈ 19ന് ബേപ്പൂർ സ്വദേശിനിയുടെ 36 പവൻ സ്വർണവുമായി കടന്നുകളഞ്ഞ പ്രതി മുംബൈയിൽ പിടിയിലായി

ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ 24 ആണ് ഫറോക്ക് എ സി പി എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും,

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ശബരിമല സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിനു പിന്നാലെ പോറ്റിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച്

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘം രാവിലെ വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ്