ക്ഷേമ പെൻഷൻ തട്ടിപ്പുകാരിൽ നിന്നും 18 ശതമാനം പിഴ പലിശ ഈടാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ്

ക്ഷേമ പെൻഷൻ തട്ടിപ്പുകാരിൽ നിന്നും പിഴ പലിശ ഉൾപ്പെടെയുള്ള തുക ഈടാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടു. നിലവിൽ 18 ശതമാനം പിഴ പലിശ ഈടാക്കാനാണ് തീരുമാനം. അനർഹർ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനും നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് ഡയറക്ടർ,നഗരകാര്യ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി. അനർഹപട്ടികയിൽ സർക്കാർ ജീവനക്കാരും സാമ്പത്തികമായി മുൻപന്തിയിൽ ഉള്ളവരും ഉൾപ്പെടെ ഉണ്ടെന്നു അടുത്തിടെ സി&എജി റിപ്പോർട്ട് പുറത്തുവന്നിരുന്നു.

സർക്കാർ ജീവനക്കാരും, പെൻഷൻകാരും, താൽക്കാലിക ജീവനക്കാരും ഉൾപ്പെടുന്ന 9201 പേരാണ് സർക്കാരിന്റെ കണ്ണ് വെട്ടിച്ചു 39 കോടി 27 ലക്ഷം രൂപ തട്ടിയത്. സർക്കാർ ജീവനക്കാർ കൂടുതലുള്ള തിരുവനന്തപുരം കോർപറേഷൻ മേഖലയിലാണ് തട്ടിപ്പുകാർ കൂടുതൽ. 347 പേരാണ് കോർപറേഷൻ പരിധിയിൽ നിന്നും ഇത്തരത്തിൽ പെൻഷൻ വാങ്ങിയിരുന്നത്. 1.53 കോടി രൂപയാണ് ക്ഷേമപെൻഷനിൽ നിന്ന് ഇവർ തട്ടിയെടുത്തത്. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 169 സർക്കാർ തട്ടിപ്പുകാർ കോഴിക്കോട് കോർപറേഷൻ പരിധിയിലുണ്ട്.

കോർപറേഷൻ മേഖലയിൽ തട്ടിപ്പുകാർ കുറവ് കൊച്ചി കോർപറേഷനിലാണ്, 70 പേർ മാത്രം. 185 സർക്കാർ തട്ടിപ്പുകാരുള്ള ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് ഈ വിഭാഗത്തിൽ മുന്നിൽ. രണ്ടാമത് തിരുവനന്തപുരം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും (68 പേർ). പഞ്ചായത്ത് മേഖല പരിശോധിച്ചാൽ ഒന്നും രണ്ടും സ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളാണ്. ഒന്നാം സ്ഥാനത്ത് 69 തട്ടിപ്പുകാർ ഉള്ള മണ്ണഞ്ചേരി പഞ്ചായത്താണ്. രണ്ടാം സ്ഥാനത്ത് മാരാരിക്കുളം പഞ്ചായത്ത്, സർക്കാർ മേഖലയിലെ 47 തട്ടിപ്പുകാരാണ് ഈ പഞ്ചായത്തിലുള്ളത്. പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഇരുപത്തൊമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും

Next Story

പിഷാരികാവ് ഇന്ന് തൃക്കാർത്തിക നിറവിൽ

Latest from Main News

ശബരിമല സ്വർണ മോഷണ കേസ്: ഡി മണിയെ കണ്ടെത്തി എസ്ഐടി സംഘം; പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും കടത്താൻ ഗൂഢാലോചന

ശബരിമല കൊള്ളക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും കടത്താൻ ശ്രമമുണ്ടായി എന്ന് എസ്‌ഐടിയുടെ വെളിപ്പെടുത്തൽ. പ്രത്യേക അന്വേഷണ സംഘത്തിന്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ആകാശ് എൻജി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം. ആകാശ്

കേരളത്തിലെ വന്ദേഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും

കേരളത്തിൽ സർവീസ് നടത്തുന്ന കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമായി

മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി കൈകോർക്കുന്നു. ‘പോഡ’ (PODA) എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.