പേരാമ്പ്ര വെള്ളിയൂരിലെ സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്ന തരത്തിൽ വളർന്ന കാടു വെട്ടി ശുചീകരിച്ചു. ഒരാൾ പൊക്കത്തിൽ വളർന്ന കാട് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഇടമായും ഇവിടം മാറിയിരുന്നു. ഇവിടുത്തെ ഓവുചാലുകളും മണ്ണ് മൂടിക്കിടക്കുന്ന അവസ്ഥയിലാണ്. ഒരു മഴ പെയ്യുമ്പോഴേക്കും റോഡ് താറുമാറായി അപകടങ്ങൾ പതിവാകുകയും ചെയ്യുന്നു. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ടു അധികൃതർക്ക് നിവേദനവും നൽകി.
കെ.എം സൂപ്പി മാസ്റ്റർ, നസീർ നൊച്ചാട്, ഫിറോസ് കെ.ടി, കെ. ഹമീദ്, മർഹബ മുഹമ്മദ്, കെ.എം സിറാജ് എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ താമസിക്കും കാരകുന്നുമ്മൽ ബാബുരാജ് (58)
കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു. കൊയിലാണ്ടി പുതിയ നഗരസഭാ ഷോപ്പിംഗ് കോംപ്ലസിനു മുൻ വശമാണ് ടൈലുകള്‍
നന്മണ്ട 14ൽ കുന്നത്തെരു തെക്കെ ഒടിയിൽ (സംഗമം) സുകുമാരൻ നായർ (75) അന്തരിച്ചു. കോഴിക്കോട് കോർപ്പറേഷൻ റിട്ടയേർഡ് ബിൽഡിംഗ് ഇൻസ്പെക്ടർ ആയിരുന്നു.
സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്







