വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപകമായ തട്ടിപ്പ്

വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപകമായ തട്ടിപ്പ്. കയ്യില്‍ പണമില്ലെന്നും അബദ്ധത്തില്‍ അയച്ച ആറക്ക ഒടിപി പിന്‍ അയച്ചു തരുമോ എന്നും ചോദിച്ചുള്ള സന്ദേശം വഴിയാണ് തട്ടിപ്പ് നടക്കുന്നത്.

‘ഞാനൊരു പുതിയ മൊബൈല്‍ വാങ്ങി, അറിയാതെ നിന്റെ നമ്പറിലേക്ക് ഞാനൊരു കോഡ് അയച്ചു. അതൊന്ന് അയച്ചുതരുമോ?’ ഇങ്ങനെയാണ് സുഹൃത്തുക്കളില്‍ നിന്ന് ഇങ്ങനെയൊരു മേസേജ് വരുന്നത്. സുഹൃത്തിന്റെ നമ്പറില്‍ നിന്നായതിനാല്‍ നിങ്ങള്‍ക്ക് സംശയം ഒന്നും തോന്നില്ല.

തുടര്‍ന്ന് നിങ്ങള്‍ ആറക്ക നമ്പര്‍ അയച്ചുകൊടുക്കും. പിന്നീട് നിങ്ങളെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളായിരിക്കും. കാരണം നിങ്ങളുടെ വാട്സ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരില്‍ നിങ്ങളുടെ വാട്സ്ആപ്പില്‍ എത്തുന്നവര്‍ തട്ടിപ്പുകാരായിരിക്കും.

ഫോണ്‍ മാറുമ്പോള്‍ വാട്സ്ആപ്പ് അയക്കുന്ന ആറക്ക നമ്പറിനെ മറയാക്കിയാണ് തട്ടിപ്പ് നടക്കുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇതിനോടകം ഈ തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഡിസംബര്‍ ആറിന് സന്തോഷ് ശിവന്‍ തന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

വൈദ്യുതി നിരക്ക് വര്‍ധന: കോൺ​ഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം ഇന്ന്

Next Story

29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് 13ന് തുടക്കമാകും

Latest from Main News

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെം​ഗളൂരുവിന്

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്. കേരളത്തിലാണ് ഏറ്റവും അധികം കോവിഡ്

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഒന്നു

അപകടത്തില്‍പ്പെട്ട കപ്പലിലെ ചരക്ക് വിവരങ്ങള്‍ സർക്കാർ പുറത്തുവിട്ടു

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്തുവിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു.