ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ പേർ സഞ്ചരിച്ചാൽ കടുത്ത നടപടി: ലൈസൻസ് സസ്പെൻഡ് ചെയ്യും

കോഴിക്കോട്: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇരുചക്ര വാഹനങ്ങളിൽ അപകടകരമായ രീതിയിലും നിയമലംഘനം നടത്തിയും യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ മോട്ടർ വാഹന വിഭാഗം നടപടി സജീവമാക്കി. സ്കൂൾ സമയത്തിനു മുൻപും വൈകിട്ടും മൂന്നും നാലും യാത്രക്കാരെ ഇരുത്തി ഇരുചക്ര വാഹനം ഓടിക്കുന്നത് കണ്ടെത്തുന്നതിനായാണ് നടപടി കടുപ്പിച്ചത്.

വെള്ളിമാടുകുന്ന് ജെഡിടി സ്കൂൾ പരിസരത്തു നിന്നു 4 പേരുമായി യാത്ര ചെയ്ത സ്കൂട്ടർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം ഇവർക്കെതിരെ നടപടിയെടുത്തെങ്കിലും സ്കൂട്ടർ പിന്നീട് സ്കൂൾ പരിസരത്തു നിന്നു പിടികൂടുകയായിരുന്നു. വാഹനം ഓടിച്ച വിദ്യാർത്ഥയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

മൂന്നുപേരെ കയറ്റി യാത്ര ചെയ്ത മറ്റു 3 പേരുടെ ലൈസൻസും ആർടിഒ പി.എ നസീറിന്റെ നിർദ്ദേശത്തിൽ സസ്പെൻഡ് ചെയ്തു. രൂപമാറ്റം വരുത്തി സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. എഎംവിഐമാരായ എ.കെ മുസ്തഫ, ആർ. റിനുരാജ്, വി.പി രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published.

Previous Story

രാഷ്ട്രീയ പ്രേരിത വാര്‍ഡ് വിഭജനം : യു.ഡി.എഫ് വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും ഡിസംബര്‍ 17 ചൊവ്വാഴ്ച

Next Story

ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വൈദ്യുതി നിരക്ക് വർധന നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

Latest from Local News

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം

മഹിളാ കോൺഗ്രസ്സ് സാഹസ് യാത്രയ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകും

‘ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ്സ് സംസ്ഥാന

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ അന്തരിച്ചു

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി താഴത്തെ വീട്ടിൽ (നടുവണ്ണൂർ) അന്തരിച്ചു.  അസുഖബാധയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.