കോഴിക്കോട്: ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം നടപ്പിലാക്കുന്ന ഉപജീവനം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഫാറൂഖ് കോളേജ് ഹയർ സെക്കന്ററി സ്ക്കൂളിൽ
രാമനാട്ടുകര നഗരസഭ ചെയർപെഴ്സൺ ബുഷ്റ റഫീഖ് നിർവ്വഹിച്ചു. ഒരു നിർധന കുടുംബത്തിന് കച്ചവട ബങ്കും അതിലേക്കാവശ്യമായ സാധനങ്ങളുമാണ് നൽകിയത്. കൂടാതെ എൻ എസ്റ്റ് എസ്സിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ആരംഭിച്ച സൗജന്യ തയ്യൽ പരിശീലന യൂണിറ്റ് ഹയർ സെക്കൻ്ററി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർമാർ ശേഖരിച്ച മരുന്നുകളും അവർ നിർമ്മിച്ച മരുന്നു കവറുകളും പാലിയേറ്റീവ് പ്രതിനിധികൾക്ക് കൈമാറി. നൂറാം വാർഷികം ആഘോഷിക്കുന്ന ജി.എൽ.പി എസ് കാരാടിന് ഗാന്ധിസ്മൃതി ഓപ്പൺ ലൈബ്രറി കൈമാറി. വളണ്ടിയർമാർ തയ്യാറാക്കിയ ഫാറൂഖ് കോളേജ് പ്രദേശത്തിന്റെ ചരിത്രം ചടങ്ങിൽ പ്രകാശനം ചെയ്തു. എൻ എസ് എസ് ഭവന നിർമ്മാണ ഫണ്ടിലേക്ക് 25000 രൂപ കൈമാറി. ക്ലസ്റ്ററിലെ മറ്റു സ്കൂളുകൾക്ക് ഫലവൃക്ഷ തൈകൾ നൽകി. ബാഡ്ജ് വിതരണം, സർട്ടിഫിക്കറ്റ് വിതരണം, ജഴ്സി വിതരണം എന്നീ പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടന്നു. എൻ എസ് എസ് സാത്ത് ജില്ലാ കൺവീനർ എം.കെ ഫൈസൽ, ബേപ്പൂർ ക്ലസ്റ്റർ കൺവീനർ കെ.വി സന്തോഷ് കുമാർ, എച്ച് എം മുഹമ്മദ് ഇഖ്ബാൽ കുന്നത്ത്, ഫാറൂഖ് എ എൽ പി എച്ച് എം സി.പി സൈഫുദ്ദീൻ,പി.ടി.എ പ്രസിഡണ്ട് സി പി ഷാനവാസ്, അബ്ദുൽ നാസർ, അഷ്റഫലി പി, ആലിക്കുട്ടി കെ.കെ, മുഹമ്മദ് ഷഫീഖ്, ശിൽപ, പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ കെ. ഹാഷിം അധ്യക്ഷനായിരുന്നു. പ്രോഗ്രാം ഓഫീസർ കെ.സി. മുഹമ്മദ് സയിദ് സ്വാഗതവും ഇസ്സ തസ്നിം നന്ദിയും പറഞ്ഞു.
Latest from Local News
ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ 11ാം തരത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വേ.ൈശവൃറ.മര.ശി വെബ്സൈറ്റ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.
പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ,
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും