കോഴിക്കോട്: ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം നടപ്പിലാക്കുന്ന ഉപജീവനം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഫാറൂഖ് കോളേജ് ഹയർ സെക്കന്ററി സ്ക്കൂളിൽ
രാമനാട്ടുകര നഗരസഭ ചെയർപെഴ്സൺ ബുഷ്റ റഫീഖ് നിർവ്വഹിച്ചു. ഒരു നിർധന കുടുംബത്തിന് കച്ചവട ബങ്കും അതിലേക്കാവശ്യമായ സാധനങ്ങളുമാണ് നൽകിയത്. കൂടാതെ എൻ എസ്റ്റ് എസ്സിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ആരംഭിച്ച സൗജന്യ തയ്യൽ പരിശീലന യൂണിറ്റ് ഹയർ സെക്കൻ്ററി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വളണ്ടിയർമാർ ശേഖരിച്ച മരുന്നുകളും അവർ നിർമ്മിച്ച മരുന്നു കവറുകളും പാലിയേറ്റീവ് പ്രതിനിധികൾക്ക് കൈമാറി. നൂറാം വാർഷികം ആഘോഷിക്കുന്ന ജി.എൽ.പി എസ് കാരാടിന് ഗാന്ധിസ്മൃതി ഓപ്പൺ ലൈബ്രറി കൈമാറി. വളണ്ടിയർമാർ തയ്യാറാക്കിയ ഫാറൂഖ് കോളേജ് പ്രദേശത്തിന്റെ ചരിത്രം ചടങ്ങിൽ പ്രകാശനം ചെയ്തു. എൻ എസ് എസ് ഭവന നിർമ്മാണ ഫണ്ടിലേക്ക് 25000 രൂപ കൈമാറി. ക്ലസ്റ്ററിലെ മറ്റു സ്കൂളുകൾക്ക് ഫലവൃക്ഷ തൈകൾ നൽകി. ബാഡ്ജ് വിതരണം, സർട്ടിഫിക്കറ്റ് വിതരണം, ജഴ്സി വിതരണം എന്നീ പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടന്നു. എൻ എസ് എസ് സാത്ത് ജില്ലാ കൺവീനർ എം.കെ ഫൈസൽ, ബേപ്പൂർ ക്ലസ്റ്റർ കൺവീനർ കെ.വി സന്തോഷ് കുമാർ, എച്ച് എം മുഹമ്മദ് ഇഖ്ബാൽ കുന്നത്ത്, ഫാറൂഖ് എ എൽ പി എച്ച് എം സി.പി സൈഫുദ്ദീൻ,പി.ടി.എ പ്രസിഡണ്ട് സി പി ഷാനവാസ്, അബ്ദുൽ നാസർ, അഷ്റഫലി പി, ആലിക്കുട്ടി കെ.കെ, മുഹമ്മദ് ഷഫീഖ്, ശിൽപ, പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ കെ. ഹാഷിം അധ്യക്ഷനായിരുന്നു. പ്രോഗ്രാം ഓഫീസർ കെ.സി. മുഹമ്മദ് സയിദ് സ്വാഗതവും ഇസ്സ തസ്നിം നന്ദിയും പറഞ്ഞു.
Latest from Local News
സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് പെന്‍ഷന്‍ ബോര്‍ഡ് ആവശ്യപ്പെട്ട വിവരങ്ങള്‍ ആദ്യ ഘട്ടത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി
വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30
ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള