സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണന്റെ നിരാണത്തിൽ അനുശോചിക്കാൻ ചേർന്ന യോഗത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസാരിക്കുന്നു.
അന്തരിച്ച സി.പി.ഐ നേതാവ് എം. നാരായണന്റെ മൃതദേഹത്തിന് അരികെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ.ഇ. ഇസ്മയിൽ, സി.എൻ. ചന്ദ്രൻ, ഇ. കെ. വിജയൻ എം.എൽ.എ തുടങ്ങിയവർ.
കൊയിലാണ്ടി: ഏറ്റെടുക്കുന്ന എല്ലാ ചുമതലകളും പരിപൂർണമായി നിറവേറ്റണമെന്ന നിർബന്ധബുദ്ധിയായിരുന്നു എം.നാരായണൻ്റെ പ്രത്യേകതയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുക്കുകയും മറ്റുള്ളവരെ ഏറ്റെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. പാർട്ടിയോടും സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത കാണിച്ച ഉത്തമനായ സഖാവായിരുന്നു അദ്ദേഹം.എം. നാരായണന്‍ മാസ്റ്ററുടെ സംസ്ക്കാരത്തിനുശേഷം ചേര്‍ന്ന അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയായി.
സി.പി .ഐ ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ, ഇ.കെ വിജയൻ എം.എൽ.എ, നാട്ടിക എം. എൽ.എ. സി .സി മുകുന്ദൻ, ബി .കെ . എം . യു ദേശീയ വൈസ് പ്രസിഡൻ്റ് കെ. ഇ. ഇസ്മായിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി .എൻ ചന്ദ്രൻ, ടി. വി ബാലൻ, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കെ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം .പി ശിവാനന്ദൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ജീവാനന്ദൻ, വിവിധ കക്ഷി നേതാക്കളായ രാജേഷ് കീഴരിയൂർ, ചേനോത്ത് ഭാസ്ക്കരൻ , റിയാസ് നന്തി, ദേവരാജൻ, വീമംഗലം യു പി സ്കൂൾ അദ്ധ്യാപകൻ പി.പി ഷാജി, കനിവ് ചാരിറ്റബൾ ട്രസ്റ്റ് സെക്രട്ടറി ഒ. പത്മനാഭൻ , എൻ .വി .ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ
ചെമ്പനോട വാലു പറമ്പിൽ മിഥുൻ (31) കാനഡയിൽ അന്തരിച്ചു. പിതാവ് : ഷാജു. മാതാവ്: ഷോളി. സഹോദരി: ഹിമ. ഞായറാഴ്ച
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്