കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്ത്; ഡിസംബര്‍ ആറ് വരെ പരാതികള്‍ സ്വീകരിക്കും

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തുകളിലേക്കുള്ള പരാതികള്‍ ഡിസംബര്‍ ആറു വരെ നല്‍കാമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും ഡിസംബര്‍ ആറു വരെ പരാതികള്‍ സ്വീകരിക്കും. വ്യക്തികള്‍ക്ക് നേരിട്ട് karuthal.kerala.gov.in എന്ന പേര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ വഴിയും പരാതികള്‍ നല്‍കാം. പോര്‍ട്ടലിലെ പബ്ലിക് ലോഗിന്‍ എന്നതില്‍ ക്ലിക്ക് ചെയ്താണ് പൊതുജനങ്ങള്‍ പരാതികള്‍ സമര്‍പ്പിക്കേണ്ടത്. ലോഗിന്‍ ചെയ്ത ശേഷം പേര്, മൊബൈല്‍ നമ്പര്‍, അഡ്രസ്, താലൂക്ക്, ജില്ല തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ നല്‍കിയ ശേഷം പരാതിയും അനുബന്ധ രേഖകളും നല്‍കാന്‍ കഴിയും. ഒരു പരാതിയില്‍ ഒന്നില്‍ കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തരുത്.

കോഴിക്കോട് താലൂക്കില്‍ ഡിസംബര്‍ 9നും വടകരയില്‍ 10 നും കൊയിലാണ്ടിയില്‍ 12 നും താമരശ്ശേരിയില്‍ 13 നുമാണ് അദാലത്തുകള്‍ നടക്കുക. അദാലത്തുകള്‍ക്ക് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും. അദാലത്തിലേക്ക് ലഭിക്കുന്ന അപേക്ഷകളില്‍ ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്ത് ദിവസം മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും.

ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ് (മുന്‍ഗണനാ കാര്‍ഡുകള്‍, മുന്‍ഗണനേതര കാര്‍ഡുകള്‍- ചികിത്സാ ആവശ്യങ്ങള്‍ക്ക്), കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റല്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളാണ് അദാലത്തുകളില്‍ പരിഗണിക്കുക.

karuthal.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി പരാതി നല്‍കാം

Leave a Reply

Your email address will not be published.

Previous Story

സാഹിത്യോത്സവങ്ങൾ നാട്ടുവെളിച്ചമാവും : കൽപ്പറ്റ നാരായണൻ

Next Story

കോൺഗ്രസ് നേതാവ് പി.സി.സജീവൻ അന്തരിച്ചു

Latest from Local News

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണം

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ മുൻകൈ എടുത്ത് ജോലി നൽകാനുള്ള നടപടി

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 22-02-2025 ശനി പ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 22-02-2025 ശനി.പ്രവർത്തിക്കുന്ന ഒ.പി.പ്രധാനഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.സൂപ്പി 👉ജനറൽസർജറി ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.ജേക്കബ്മാത്യു 👉ഇ.എൻടിവിഭാഗം ഡോ.സുമ’ 👉സൈക്യാട്രിവിഭാഗം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

പിഷാരികാവ് കാളിയാട്ട മഹോത്സവം മാർച്ച് 30ന് കൊടിയേറും ഏപ്രിൽ ആറിന് കാളിയാട്ടം

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തിന് തീയതി കുറിച്ചു .ഉത്സവത്തിന് മാർച്ച് 30ന് കൊടിയേറും ഏപ്രിൽ അഞ്ചിന് വലിയ