കൊയിലാണ്ടി: കാപ്പാട് കടൽ ഭിത്തി പുനർ നിർമ്മാണ പ്രവർത്തനത്തിന് സാങ്കേതിക അനുമതിയായി. തുടർച്ചയായ കടലാക്രമണത്തിൽ കടുത്ത നാശം നേരിടുകയാണ് കാപ്പാട് തീരം . തീരത്തെ സംരക്ഷിക്കുന്നതിനായി കടൽഭിത്തിയുടെ പുനർനിർമാണത്തിന് 2024- 25 വർഷത്തെ സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപ അനുവദിച്ചിരുന്നു . ഇതിൻ്റെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു . സാങ്കേതിക അനുമതി ലഭിച്ചതോടെ പ്രവർത്തി ടെൻഡർ നടപടികളിലേക്ക് കടക്കും. നടപടികൾ പൂർത്തീകരിച്ച് രണ്ട് മാസത്തിനകം പ്രവൃത്തി ആരംഭിക്കാനാവുമെന്ന് കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. കേരളത്തിൽ ശക്തമായ കടലാക്രമണം നേരിടുന്ന 10 ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് കാപ്പാട് തീരം .നേരത്തെ പ്രദേശത്ത് എൻ.സി.സി.ആർ ന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ ഭാഗമായി സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന്റെ സജീവ പരിഗണനയിലുണ്ട് . കടൽഭിത്തി പുനർ നിർമ്മിക്കുന്നതോടെ കാപ്പാട് കൊയിലാണ്ടി റോഡിന്റെ ശോചനീയാവസ്ഥയ്ക്കും ശാശ്വത പരിഹാരമാകും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ
പൂക്കാട്ടിലെ സർവീസ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുക, തിരുവങ്ങൂർ ഓവർ ബ്രിഡ്ജ് ഗതാഗതത്തിന് തുറന്നു കൊടുക്കുക, വെറ്റിലപ്പാറയിലും ചേമഞ്ചേരി സ്റ്റേഷൻ പരിസരത്തും
നിപ വൈറസ് ബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നിലവില്‍ കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട്
വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘ഗ്രന്ഥകാരിയോടൊപ്പം’ പരിപാടി സംഘടിപ്പിച്ചു. റോസ്‌ന ചോലയിലിന്റെ ‘ഓർമ്മകൾ നനയുമ്പോൾ’ എന്ന കവിതാപുസ്തകമാണ്
കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വന്ന വായനം 2025ന് സമാപനമായി. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന സമാപനം ക്ഷേമകാര്യ