ഔഷധ വില വർദ്ധനവിനെതിരെ ഫാർമസിസ്റ്റുകൾ പ്രക്ഷോഭത്തിലേക്ക്

ജീവൻ രക്ഷാമരുന്നുകൾക്ക് അമ്പത് ശതമാനം വരെ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയ്ക്കെതിരെ ജനകീയ സമര പരിപാടികളുമായി രംഗത്തിറങ്ങാൻ ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
മരുന്നു വില വർദ്ധിപ്പിച്ച തീരുമാനം ഉപേക്ഷിക്കുക, പൊതുമേഖല ഔഷധകമ്പനികൾ പുനരുജ്ജീവിപ്പിക്കുക, മരുന്നുല്പാദനത്തിന്ന്അടിസ്ഥാന രാസവസ്തുക്കൾ ഉൽപാദിപ്പിക്കാനുള്ള ഫാക്ടറികൾ പൊതുമേഖലയിൽ സ്ഥാപിക്കുക
പൊതുജനാരോഗ്യത്തിന് ഭീഷണിയായ ഓൺലൈൻ മരുന്നു വ്യാപാരം നിർത്തലാകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. സമരത്തിൻ്റെ ആദ്യ ഘട്ടമായി ഡിസംബർ പതിനെട്ടാം (18-12-24) തീയതി ഫാർമസിസ്റ്റുകളുടെ രാജ്ഭവൻ മാർച്ചും ധർണയും നടത്താൻ കോഴിക്കോട് നളന്ദയിൽ വെച്ചു ചേർന്ന ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു

കുത്തനെ വില വർദ്ധിപ്പിച്ച മരുന്നുകളിൽ ഭൂരിഭാഗവും നിർമാണചെലവ് കുറഞ്ഞതും പൊതുവെ രാജ്യത്തെ പൊതുജനാരോഗ്യ പരിപാടികളിൽ നിർണായകമായ ആദ്യ ചികിത്സയായി ഉപയോഗിക്കുന്നവയുമാണ് .

ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസികാരോഗ്യ വൈകല്യങ്ങൾ മുതലായവയുടെ ചികിത്സയ്ക്കായാണ് ഈ മരുന്നുകൾ ഉപയോഗിക്കുന്നത്.

വില വർധിപ്പിച്ച മരുന്നുകളിൽ സാൽബുട്ടമോൾ (ആസ്തമയ്ക്ക് ഉപയോഗിക്കുന്നത്), കുത്തിവയ്പ്പിനുള്ള സ്ട്രെപ്റ്റോമൈസിൻ പൗഡർ (ക്ഷയരോഗത്തിന് ഉപയോഗിക്കുന്നു), ലിഥിയം (ബൈപോളാർ ഡിസോർഡർ), പിലോകാർപൈൻ ഐ ഡ്രോപ്പുകൾ (ഗ്ലോക്കോമയ്ക്ക്) , ബെൻസിൽ പെൻസിലിൻ , സെഫാഡ്രോക്‌സിൽ ആന്റിബയോട്ടിക്കുകഎൽ) എന്നിവ ഉൾപ്പെടുന്നു. ഇവയുടെ വില നിലവിലുള്ള പരിധിയുടെ 50% വർദ്ധിപ്പിച്ചു.

സാധാരണക്കാരുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയായി മാറാൻ ഇടയുള്ള ഔഷധ വിലവർധന ഉത്തരവ് എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം. യോഹന്നാൻക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സിക്രട്ടറി സി. ബാലകൃഷ്ണൻ സമരരേഖ അവതരിപ്പിച്ചു. ശ്രീമതി ഷിജി ജേക്കബ്, കെ.പി. ഗോപകുമാർ, എ അജിത്ത് കുമാർ, ബിജുലാൽ പി.എൻ,ടി.സതീശൻ, നവീൻലാൽ പാടിക്കുന്ന് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക മഹോത്സവം

Next Story

ഇരിങ്ങൽ സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍ ഉൾപ്പെടെ രണ്ട് പദ്ധതികൾക്ക് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയ അനുമതി

Latest from Local News

കൊയിലാണ്ടിയിൽ കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: വോട്ടർ പട്ടികയിലെ ക്രമക്കേട് ജനസമക്ഷം ഉന്നയിച്ചുകൊണ്ട് ബീഹാറിൽ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ജനാധിപത്യം വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന പടയോട്ടത്തിന് അഭിവാദ്യം അർപ്പിച്ച് കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി

ജനാധിപത്യം വീണ്ടെടുക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന പടയോട്ടത്തിന് അഭിവാദ്യം അർപ്പിച്ച് കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത

അത്തോളി സ്വദേശിനിയായ വിദ്യാർഥിനിയുടെ ദുരൂഹമരണം: സുഹൃത്ത് കസ്റ്റഡിയിൽ

അത്തോളി സ്വദേശിനിയും മംഗളൂരു ശ്രീദേവി കോളജ് ഫിസിയോതെറാപ്പി മൂന്നാം വർഷ വിദ്യാർഥിനിയുമായ ആയിഷ റഷയെ എരഞ്ഞിപ്പാലത്തെ സുഹൃത്തിന്റെ വാടകവീട്ടിൽ മരിച്ച നിലയിൽ

കൊയിലാണ്ടിയിൽ കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: വോട്ടർ പട്ടികയിലെ ക്രമക്കേട് ജനസമക്ഷം ഉന്നയിച്ചുകൊണ്ട് ബീഹാറിൽ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്

“സഹപ്രവർത്തകരോടൊപ്പം നൃത്തച്ചുവടുകൾ വെച്ചിരുന്ന ജുനൈസ്, സെക്കൻഡുകൾക്കകം ജീവിത വേദിയിൽ നിന്ന് എന്നെന്നേക്കുമായി മറഞ്ഞു…”

സെക്കൻഡുകൾക്ക് മുമ്പുവരെ ഊർജസ്വലനായി സഹപ്രവർത്തകർക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച ജുനൈസ് പൊടുന്നനെ സ്റ്റേജിൽ കുഴഞ്ഞുവീണു. കാൽവഴുതി വീണതാണ് എന്നായിരുന്നു ഒപ്പം നൃത്തം ചെയ്തവർ