കാപ്പാട് കടലോരത്തെ പൊതു ശ്മശാനം അടഞ്ഞു കിടക്കുന്നത് തീരവാസികള്‍ക്ക് പ്രയാസമാകുന്നു - The New Page | Latest News | Kerala News| Kerala Politics

കാപ്പാട് കടലോരത്തെ പൊതു ശ്മശാനം അടഞ്ഞു കിടക്കുന്നത് തീരവാസികള്‍ക്ക് പ്രയാസമാകുന്നു

പൂക്കാട്: ചേമഞ്ചേരിയിലെ പൊതുശ്മശാനം അടഞ്ഞു കിടക്കുന്നത് മൃതദേഹങ്ങള്‍ ദഹിപ്പിക്കാനെത്തുന്നവര്‍ക്ക് പ്രയാസമാകുന്നു. ആറ് മാസത്തിലധികമായി ശ്മശാനം അറ്റകുറ്റപണിക്കായി അടഞ്ഞു കിടക്കുന്നതു കാരണം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുവാന്‍ വെസ്റ്റ്ഹില്‍ ശ്മശാനത്തെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഇത് ബന്ധുക്കള്‍ക്ക് ഇരട്ടി സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. പുകക്കുഴലിലെ തകരാറും ചൂളയിലെ പുക കടത്തി വിടുന്ന ഫില്‍ട്രേഷനിലെ തകരാറും പരിഹരിക്കാനാണ് ശ്മശാനം അടച്ചിട്ടത്.

മൂന്ന് ലക്ഷം രൂപയോളം ചെലവഴിച്ച് ശ്മശാനത്തില്‍ അറ്റകുറ്റ പണി നടത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ പറഞ്ഞു. തിരുവങ്ങൂരിലെ ഒരു സഹകരണ സംഘം ശ്മശാനത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്തതായും ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ചേമഞ്ചേരി പഞ്ചായത്ത് പരിധിയിലെ ആളുകളുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ 4000 രൂപയും പഞ്ചായത്തിന് പുറത്തു നിന്നുള്ളവരില്‍ നിന്ന് 4500 രൂപയുമാണ് ഈടാക്കുന്നത്. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് കാപ്പാട് കടലോരത്ത് 1.10 കോടി രൂപ ചെലവഴിച്ചാണ് ഹൈടെക് ശ്മശാനം നിര്‍മ്മിച്ചത്. വിശ്രാന്തിയെന്നാണ് ശ്മശാനത്തിന് പേരിട്ടത്. ശ്മശാനം നിര്‍മ്മിക്കാന്‍ കെ.ദാസന്‍ എം.എല്‍.എയായിരുന്ന സമയത്ത് 42 ലക്ഷവും ജില്ലാ പഞ്ചായത്ത് 40 ലക്ഷവുമായിരുന്നു നല്‍കിയിരുന്നത്.
മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുക അഞ്ച് എച്ച്.പി ബോയിലര്‍ കറക്കി പ്രത്യേക ജല സംഭരണിയിലൂടെ കടത്തി വിട്ട് ശുചീകരിക്കും. ഈ പുക 30 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ച പുക കുഴലിലൂടെ കടത്തി വിടുകയായിരുന്നു ചെയ്തിരുന്നത്. ഈ പുകകുഴലിനാണ് തകരാര്‍ സംഭവിച്ചിരുന്നത്. മൃതദേഹം കത്തിക്കുമ്പോള്‍ ദുര്‍ഗന്ധമോ മറ്റ് പരിസ്ഥിതി പ്രശ്‌നങ്ങളോ ഇവിടെ ഇല്ലായിരുന്നു. കോവിഡ് കാലത്ത് ധാരാളം മൃതദേഹങ്ങള്‍ ഇവിടെ സംസ്‌ക്കരിച്ചിരുന്നു. കോളനികളിലും കടലോര മേഖലയിലും താമസിക്കുന്നവര്‍ക്ക് മൃതദേഹം സംസ്‌ക്കരിക്കുവാന്‍ വലിയ പ്രയാസം അനുഭവപ്പെടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കാപ്പാട് തീരത്ത് ഹൈടെക് ശ്മശാനം നിര്‍മ്മിച്ചത്. ശ്മശാനം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ചേമഞ്ചേരി മണ്ഡലം ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു

Next Story

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30

അത്തോളി തോരായി മണാട്ട് നീലി അന്തരിച്ചു

അത്തോളി: തോരായി മണാട്ട് നീലി (102) അന്തരിച്ചു. ഭർത്താവ്: പരേതനായ മണാട്ട് കേളൻ. മക്കൾ:ശങ്കരൻ,ശ്രീധരൻ, കൃഷ്ണൻ,മീര,സത്യഭാമ, സുരേഷ്,സതി,ലീല്ലി, പരേതരായ മാധവൻ,മാധവി. മരുമക്കൾ:കമലാക്ഷി,ശോഭന,സുജന്ത,പ്രമീള,മോഹനൻ,ജയപ്രകാശൻ,ചന്ദ്രൻ,

ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം. യൂത്ത് കോൺഗ്രസ്

ചെമ്മരത്തൂർ ഉപ്പിലാറമല ജനനം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടും ഒരു നടപടിയുമില്ലാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന

എൻഎച്ച് ഹൈവേ അശാസ്ത്രീയ നിർമ്മാണം- കുന്ന്യോറമല നിവാസികളുടെ പോരാട്ടത്തിന് ആർ വൈ എഫിൻ്റെ ഐക്യദാർഢ്യം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി – സമര സഞ്ജമാകാം പരിസ്ഥിതിക്കായ് കാമ്പയിൻ്റെ ഭാഗമായി ആർ

കെ.എസ്.എസ്.പി.യു ഇരിങ്ങൽ യൂനിറ്റ് ” ലോക പരിസ്ഥിതി ദിനം ” ആചരിച്ചു

“നട്ടുനനച്ചു വളർത്തിടാം ഇന്ന് നല്ല നാളെകൾ പൂവിടാനായി ” എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റിൻ്റെ