കൊയിലാണ്ടി: നന്തി-മുതല്‍ വെങ്ങളം വരെ കൊയിലാണ്ടി മേഖലയിലെ ദേശീയ പാതാ വികസനത്തിനായി മണ്ണ് ലഭിക്കാത്തത് വലിയ പ്രതിസന്ധിയാകുന്നു. പെരുവട്ടൂര്‍ ചാലോറ മലയില്‍ റോഡ് നിര്‍മ്മിക്കാന്‍ മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. പോലീസ് സംരക്ഷണത്തോടെ മണ്ണെടുക്കാനുളള ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നു. കോട്ടക്കുന്ന് ചാലോറ മലയില്‍ നിന്ന് മണ്ണ് കൊണ്ടു പോകാനായി പാതയൊരുക്കാനെത്തിയ കരാര്‍ കമ്പനി ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു.പോലീസ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ പിന്‍വാങ്ങുകയായിരുന്നു.സ്ഥലമുടമകള്‍ക്ക് പണം കൊടുത്ത് വാങ്ങിയ സ്ഥലത്ത് നിന്ന് 50,000 ക്യൂബിക് ടണ്‍ മണ്ണെടുക്കാന്‍ ജിയോളജി വകുപ്പിന്റെ പെര്‍മിറ്റ് ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.എന്നാല്‍ വലിയ തോതില്‍ മണ്ണെടുക്കുന്നതോടെ പ്രദേശത്ത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശമാണിത്. മണ്ണെടുത്താല്‍ നിലവില്‍ ശുദ്ധജലം ലഭിക്കുന്ന കിണറുകള്‍ പോലും വറ്റാനുളള സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.പുഴയോരത്ത് ഉപ്പുവെളളമാണ് കിണറുകളില്‍ ലഭിക്കുന്നത്.കുന്നിടിച്ചാല്‍ നിലവില്‍ ശുദ്ധ ജലം ലഭിക്കുന്ന കിണറുകള്‍ പോലും വറ്റാന്‍ ഇടയാകും.മാത്രമല്ല മണ്ണെടുക്കുന്നതോടെ കുന്നിടിഞ്ഞ് മഴക്കാലത്ത് സമീപത്തെ കനാലിലേക്ക് മഴവെള്ളവും മണ്ണും ഒലിച്ചിറങ്ങാനും സാധ്യതയുണ്ട്. ഇതോടെ കനാലും നാശമടയും.
മണ്ണ് ലഭിക്കാത്തതിനാല്‍ റോഡ് നിര്‍മ്മാണം തടസ്സപ്പെടുകയാണെന്ന് എന്‍.എച്ച്.എ.ഐ അധികൃതര്‍ പറയുന്നു. കക്കോടി ഭാഗത്ത് നിന്നായിരുന്നു കൂടുതലായും മണ്ണെത്തിച്ചിരുന്നത്. അവിടെ മണ്ണ് തീര്‍ന്നതിനാല്‍ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തണം.സമീപ പ്രദേശങ്ങളിലെ നൂറ് ഇടങ്ങളില്‍ മണ്ണ് കണ്ടെത്തിയിരുന്നു. ഇതില്‍ പതിനഞ്ച് ഇടങ്ങളില്‍ നിന്ന് മണ്ണെടുക്കാന്‍ അനുമതി ലഭിച്ചതായാണ് വിവരം. ജിയോളജി വകുപ്പിന്റെ അനുമതി ലഭിച്ച സ്ഥലങ്ങളിലെല്ലാം നാട്ടുകാരുടെ പ്രതിഷേധവും ഉയരുന്നതാണ് റോഡ് നിര്‍മ്മാണത്തിന് പ്രതിസന്ധിയാകുന്നത്. പൂക്കാടിലും,പൊയില്‍ക്കാവിലും അടിപ്പാത നിര്‍മ്മിച്ചതോടെ,അതിന്റെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തണം. ഇത്തരം സ്ഥലങ്ങളില്‍ എലിവേറ്റേഡ് ഹൈവേ നിര്‍മ്മിച്ചാല്‍ മണ്ണിന്റെ ആവശ്യകത കുറയുമായിരുന്നു.
കൊല്ലം കുന്ന്യോറ മലയില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നുണ്ട്. കുന്ന്യോറ മലയില്‍ നിന്ന് ഒട്ടനവധി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്താല്‍ ഈ സ്ഥലത്തെ മണ്ണ് കൂടി പാത നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്താനാവും. നന്തിയില്‍ മണ്ണിട്ട് ഉയര്‍ത്തി പാത ഒരുക്കുന്നതിനെതിരെയും പ്രതിഷേധമുണ്ട്. ഇവിടെ നിര്‍മ്മിച്ച ഉയരപാത ശ്രീശൈലം കുന്നുവരെ ദീര്‍ഘിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Latest from Local News
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പന്തലായനി ബ്ലോക്ക് വാർഷിക സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ പൊയിൽക്കാവിൽ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ
വേതനവർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് കെ പി സി സി ആഹ്വാനം ചെയ്ത ഐക്യദാർഢ്യം, കായണ്ണ മണ്ഡലം കോൺഗ്രസ്