പച്ചത്തേങ്ങ വില കുതിച്ചുയരുന്നു; തേങ്ങ കിട്ടാനില്ല

തേങ്ങ ഉത്പാദനം കുറയുകയും ആവശ്യം കൂടുകയും ചെയ്തതോടെ പച്ചത്തേങ്ങ വില കുതിക്കുന്നു. രണ്ടുദിവസമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് തേങ്ങയ്ക്ക്, കിലോയ്ക്ക് 48.50 രൂപ. വലിയ തേങ്ങയാണെങ്കിൽ ഒരു തേങ്ങയ്ക്ക് 29 രൂപ കിട്ടും. ചെറുതാണെങ്കിലും 16 രൂപയിൽ കുറയില്ല. തേങ്ങ വാങ്ങുമ്പോൾ ചില്ലറവിൽപ്പന വില കിലോയ്ക്ക് 60 രൂപവരെയാണ്. എന്നിട്ടും പച്ചത്തേങ്ങ വിപണിയിലെത്തുന്നത് നാലിലൊന്നായി കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിൽ ഉത്പാദനം കുറവായിരിക്കും.

ഉത്പാദനക്കുറവും ശബരിമലയിലേക്കുള്ള ആവശ്യവുമാണ് തേങ്ങ വില ഉയരാൻ കാരണം. ഉത്പാദനം കുറഞ്ഞെങ്കിലും തേങ്ങയുടെ ആവശ്യത്തിൽ കുറവില്ല. പ്രധാന നാളികേര ഉത്പാദക സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലെല്ലാം ഉത്പാദനം കുറവാണ്. ശബരിമല സീസൺ തുടങ്ങിയതോടെ നാളികേരത്തിന് ആവശ്യവും കൂടി. ഒരു അയ്യപ്പഭക്തൻ നെയ്ത്തേങ്ങ ഉൾപ്പെടെ ഒൻപത് തേങ്ങവരെ ഉപയോഗിക്കും.

ജനുവരിവരെ ഇതേ സ്ഥിതി തുടരാനാണ് സാധ്യത. അപ്പോഴേക്കും ശബരിമലയിൽ നിന്നുള്ള കൊപ്ര വിപണിയിൽ ഇറങ്ങും. സാധാരണഗതിയിൽ ഈ സമയത്ത് വില കുറയാനാണ് സാധ്യത. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ നാഫെഡ് സംഭരിച്ച കൊപ്ര വിപണിയിൽ വലിയതോതിൽ വിറ്റുതുടങ്ങിയതും ജനുവരിമുതലായിരുന്നു. ഇത്തവണ നാഫെഡ് സംഭരിച്ച കൊപ്രയിൽ ഭൂരിഭാഗവും വിറ്റഴിച്ചതിനാലും ജൂലായ്‌ മുതൽ സംഭരണം ഇല്ലാത്തതിനാലും ആ പേടിയും വേണ്ട. അതിനാൽ വിളവെടുപ്പ് സീസൺ തുടങ്ങുംവരെ വില ഉയർ ന്നുനിൽക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

തേങ്ങയ്ക്ക് വില ഉയർന്നതോടെ വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്. 210 രൂപമുതൽ 240 രൂപവരെയാണ് ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില. അരച്ച തേങ്ങയുടെ വിലയും കൂടി. രണ്ടുമാസം മുൻപുവരെ ഒരു കിലോ അരച്ച തേങ്ങയ്ക്ക് 130-140 രൂപയുണ്ടായിരുന്നത് ഇപ്പോൾ 160-170 രൂപവരെയാണ്. വറുത്തരച്ച തേങ്ങയ്ക്ക് 450 രൂ പയാണ് വില. ഈ കേന്ദ്രങ്ങൾക്കും ആവശ്യത്തിന് തേങ്ങ കിട്ടുന്നില്ല. വടകരയിൽ മുൻപ് നാല് ടൺ പച്ചത്തേങ്ങവരെ ഒരുദിവസം വിൽപ്പനയ്ക്കു വന്നിരുന്നു. ഇപ്പോൾ ഒരു ടൺ കഷ്ടിയാണ്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾ കടുത്ത ദുരിതത്തിൽ

Next Story

കായണ്ണ കുടുംബാരോഗ്യകേന്ദ്രം സബ് സെന്ററിന്റെ പുതിയ കെട്ടിട പ്രവർത്തി ഉദ്ഘാടനം ചെയ്തു

Latest from Main News

ഐ ബി ഉദ്യോഗസ്ഥയുടെ മരണം : സുകാന്തിനെതിരെ കടുത്ത നടപടി, സർവീസിൽ നിന്ന് പിരിച്ചുവിട്ടു ​

  ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി. ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കേസിൽ പ്രതിയായ കാര്യം പൊലീസ്

കോഴിക്കോട് ‘ ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 22.04.25.ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട് ‘ ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 22.04.25.ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍