സർക്കാരിന്റെയും മാനേജ്മെന്റിന്റെയും തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കണം ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ

കോഴിക്കോട് : കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനിലെ ചില്ലറ വില്പന ശാലകളിൽ ജോലി ചെയ്തുവരുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്കരണ നാളു മുതൽ പരിഷ്കരിക്കേണ്ട അഡീഷണൽ അലവൻസ് ഉടൻ നൽകണമെന്ന് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. മാനേജ്മെന്റ് സർക്കാരിലേക്ക് ശുപാർശ ചെയ്ത് ഒരു വർഷക്കാലമായിട്ടും പരിഹരിക്കാത്തതിലും ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങളുടെ വിഷയത്തിൽ വകുപ്പ് മന്ത്രിയും ഉദ്യോഗതല വിഭാഗവും കാണിക്കുന്ന അലസമായ നിലപാടിനെതിരെയും മാനേജ്മെന്റ് തലത്തിൽ യാതൊരുവിധ താൽപര്യവും ഇടപെടലും പ്രകടിപ്പിക്കാത്ത സാഹചര്യത്തിലും തൊഴിലാളി വിരുദ്ധ നടപടി സ്വീകരിക്കുന്നതിലും പ്രതിഷേധിച്ച് നവംബർ 28ന് ബെവ്‌കോ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ തീരുമാനിച്ചു. സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു കെ പ്രദീപ്, പി.ടി പ്രബീഷ്, എം ശിവശങ്കരൻ, റെജിമോൻ ടി.ടി, സുജേഷ് എം.എസ് പ്രമോദ് കെ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ശബരിമലയിൽ ബിഎസ്എൻഎല്ലിൻ്റെ ഫ്രീ വൈഫൈ

Next Story

കരാറുകാരുടെ സമരം കാരണം റേഷൻ വിതരണം മുടങ്ങി

Latest from Local News

ഓണക്കാല തിരക്ക്: വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായി ഇന്ത്യൻ റെയിൽവെ

ഓണത്തിനായി കേരളത്തിലേക്ക് എത്തുന്ന മലയാളികൾക്കായി വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായി ഇന്ത്യൻ റെയിൽവെ അറിയിച്ചു. ജൂലൈ മുതൽ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകൾ

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക്; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

  കുറ്റ്യാടി : മലയോര മേഖലയുടെ ഏക ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണം രാഷ്ട്രീയ മഹിളാ ജനതാദൾ

ആരോപണ വിധേയനായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

നന്തി ടൗണിലെ പൊടി ശല്യം വാഗാഡിൻ്റെ വാഹനങ്ങൾ തടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധം

നന്തിബസാർ:വാഗാഡിൻ്റെ അശാസ്ത്രീയമായ പണി കാരണം പൊടി ശല്യം കൊണ്ട് നന്തി ടൗണിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.കച്ചവട സ്ഥാപനങ്ങളെലാം അടച്ചിട്ടിരിക്കുകയാണ്.അടിയന്തര പരിഹാരം