ഡോ. വി. പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു

എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു. ചിത്രശാലകൾ, ഇന്ത്യയുടെ ആഭരണപാരമ്പര്യം തുടങ്ങി മറ്റാരും കൈവയ്ക്കാത്ത മേഖലകളെക്കുറിച്ച് ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന എഴുത്തുകാരിയാണ് ഡോ. വി. പദ്മാവതിയെന്ന് പ്രശസ്ത ചരിത്രകാരൻ ഡോ. എം. ആർ. രാഘവവാര്യർ പറഞ്ഞു.  ഡോ. വി. പദ്മാവതി രചിച്ച ‘ചിതറിയ കലാ ചിത്രങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത നർത്തകി ഡോ. കലാമണ്ഡലം മായ രാജേഷ് പുസ്തകം ഏറ്റുവാങ്ങി. കവി മേലൂർ വാസുദേവൻ മുഖ്യാതിഥിയായി. ദേശാഭിമാനി കൊയിലാണ്ടി ഏരിയ റിപ്പോർട്ടർ എ. സജീവ്കുമാർ ആദ്ധ്യക്ഷ്യം വഹിച്ച ചടങ്ങിൽ സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച ഡോ. എം. ആർ. രാഘവവാര്യരെ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ആദരിച്ചു. മാതൃഭൂമി സീനിയർ സബ് എഡിറ്റർ ഹരിലാൽ രാജഗോപാൽ പുസ്തകം പരിചയപ്പെടുത്തി. മുൻ എം. എൽ. എ. പി. വിശ്വൻ, പുകസ മേഖലാ പ്രസിഡന്റ്‌ കെ. ശ്രീനിവാസൻ, ചെങ്ങോട്ടുകാവ് ലൈബ്രറി നേതൃസമിതി പ്രസിഡന്റ്‌ കെ. വി. രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പി. ആർ.രൺദീപ് സ്വാഗതവും മധു കിഴക്കയിൽ നന്ദിയും പറഞ്ഞു.പേപ്പർ സ്‌ക്വയർ പബ്ലിഷേഴ്സ് തൃശ്ശൂർ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

 

Leave a Reply

Your email address will not be published.

Previous Story

കനാൽ നവീകരണ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം (ഐ.എൻ. ടി.യു.സി)

Next Story

വ്യാജ ഫോണ്‍കോളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് സൈബര്‍ വാള്‍ സംവിധാനവുമായി പോലീസ്

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി