ഗോവിന്ദൻകുട്ടിനായരുടെ നിര്യാണത്തിൽ അരിക്കുളം സർവ്വകക്ഷിയോഗം അനുശോചനം നടത്തി

കോൺഗ്രസ് നേതാവായിരുന്ന സ്രാമ്പിയിൽ ഗോവിന്ദൻ കുട്ടിനായരുടെ നിര്യാണത്തിൽ അരിക്കുളത്ത് ചേർന്ന സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. സംഘടനാ പ്രവർത്തനത്തിന് ഇന്നത്തെപ്പോലെ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന പഴയ കാലത്ത് നടേരി, കാവും വട്ടം, അണേല പ്രദേശങ്ങളിൽ കാൽനടയായി സഞ്ചരിച്ച് കോൺഗ്രസ് കെട്ടിപ്പെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചിരുന്നു..

വീടുകൾ സന്ദർശിച്ചും വഴിയോരങ്ങൾ കേന്ദ്രീകരിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. മിഠായി കോൺഗ്രസ് എന്ന വിളി അക്കാലത്ത് ഏറെ പ്രചാരം നേടിയിരുന്നു. എം.എൽ.എ മാരായിരുന്ന ഇ.നാരായണൻ നായർ, മണിമംഗലത്ത് കുട്ട്യാലി എന്നിവരോടൊപ്പം പ്രവർത്തിച്ച ഗോവിന്ദൻകുട്ടി നായർ കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്നു. പഴയനി , ശബരിമല തീർത്ഥാടക സംഘത്തിലെ ഗുരുസ്വാമി കൂടിയായിരുന്നു ഗോവിന്ദൻകുട്ടി നായർ. സർവ്വകക്ഷി യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ടി.ടി. ശങ്കരൻ നായർ, രാമചന്ദ്രൻ നീലാംബരി, ബാലകൃഷ്ണൻ തൃപുര, പി. കുട്ടികൃഷ്ണൻ നായർ, രാധാകൃഷ്ണൻ എടവന , ഇ രാജൻമാസ്റ്റർ, കെ.എം. മുരളീധരൻ, അനിൽകുമാർ അരിക്കുളം, രഘുനാഥ് എഴുവങ്ങാട്ട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഇളം തലമുറയെ കൂടി കുടുംബ സംഗമങ്ങളിൽ പങ്കെടുപ്പിച്ചാൽ അവരുടെ മനസ്സ് കരുത്തുറ്റതായി മാറും; ഇബ്രാഹിം തിക്കോടി

Next Story

പാലക്കാട് വോട്ടെടുപ്പ് മാറ്റി

Latest from Local News

മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊയിലാണ്ടിക്ക് സ്വന്തമാകുന്നു

  വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഗാന്ധിയൻ മൂല്ല്യങ്ങൾ ഊട്ടി ഉറപ്പിക്കണം: എ.കെ.ശശീന്ദ്രൻ

ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള

ബി.എസ് ശിൽപ്പയ്ക്ക് ഡോക്ടറേറ്റ്

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരുവിൽ നിന്നും ഫിസിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്. ശിൽപ്പ ‘ തിക്കോടി പള്ളിക്കര മണാട്ടിൽ ബാബുരാജിന്റെയും,