ഞണ്ടുണ്ണിയും വലിയ നോട്ടും കാപ്പാട് വിരുന്നിനെത്തി

/

കേരളം സന്ദര്‍ശിക്കാന്‍ വിരളമായി എത്തുന്ന ദേശാടനപ്പക്ഷിയാണ് ഞണ്ടുണ്ണി (ക്രാബ് പ്ലോവര്‍). കാപ്പാട് തീരത്തെത്തിയ ഞണ്ടുണ്ണിയെ കാണാനും ഫോട്ടോ പകര്‍ത്താനും ജില്ലയ്ക്കു അകത്തും പുറത്തുനിന്നുമായി ഒട്ടേറെ പക്ഷിനിരീക്ഷകരാണ് എത്തുന്നത്. ഇന്ത്യയുടെ വടക്കു പടിഞ്ഞാറ് മേഖലകളില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ വിദേശത്തു നിന്നോ ആകാം പക്ഷി കേരളത്തില്‍ എത്തിയതെന്ന് പക്ഷി ഗവേഷകനായ ഡോ:അബ്ദുള്ള പാലേരി പറഞ്ഞു.

ഏഴു വര്‍ഷത്തിന് ശേഷമാണ് ഞണ്ടുണ്ണി ഇപ്പോള്‍ കാപ്പാട് എത്തിയത്. ഞണ്ടുണ്ണിയുടെ ഇഷ്ടഭക്ഷണമായ ഞണ്ടുകള്‍ കാപ്പാട് തീരത്തു സുലഭമാണ്.അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സമിതി (ഐ.യു.സി.എന്‍) വംശനാശം നേരിടുന്ന പക്ഷിയായി പ്രഖ്യാപിച്ച വലിയ നോട്ട് (ഗ്രെയിറ്റ് നോട്ട്) എന്ന ദേശാടകനും കാപ്പാട്  എത്തിയിട്ടുണ്ട്.

 

റഷ്യയില്‍ നിന്നോ സൈബീരിയയില്‍ നിന്നോ ആകാം ഈ പക്ഷി കേരളം സന്ദര്‍ശിക്കാന്‍ എത്തുന്നതെന്ന് അബ്ദുള്ള പറഞ്ഞു. വലിയ നോട്ട് സ്ഥിരമായി കേരളത്തില്‍ എത്തുന്ന ദേശാടകനല്ല.

Leave a Reply

Your email address will not be published.

Previous Story

കൊടശ്ശേരി പുതിയോട്ടിൽ മീത്തൽ സരോജിനി അന്തരിച്ചു

Next Story

കണയങ്കോട് പാലത്തില്‍ ആത്മഹത്യകൾ പെരുകുന്നു, രക്ഷാവേലി സ്ഥാപിക്കണം ,നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി