കേന്ദ്ര നിരക്കിൽ അനുവദിച്ചു വരുന്ന ജീവനക്കാരുടെ ക്ഷാമ ബത്തയിൽ നിന്നും പുറകോട്ടു പോകാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക;കേരള എൻ.ജി.ഒ അസോസിയേഷൻ

കേന്ദ്ര നിരക്കിൽ അനുവദിച്ചു വരുന്ന ജീവനക്കാരുടെ ക്ഷാമ ബത്തയിൽ നിന്നും പുറകോട്ടു പോകാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക ജീവനക്കാരോടുള്ള സർക്കാറിൻ്റെ നിഷേധാത്മക സമീപനം അവസാനിപ്പിക്കുന്നതുവരെ സമരം തുടരുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജി. എസ്സ് ഉമാശങ്കർ.

കേരള എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട് സിവിൽസ്റ്റേഷൻ ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ക്ഷാമ ബത്ത കുടിശ്ശിക നിഷേധത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിവിൽ സർവ്വീസിനെ ഇല്ലാതാക്കുന്ന നീക്കത്തിൽ നിന്നും സർക്കാർ പിൻതിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡണ്ട് ശ്രീ. സജീവൻ പൊറ്റക്കാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സന്തോഷ് പി.കെ. സ്വാഗതവും ബ്രാഞ്ച് ട്രഷറർ നിഷാന്ത് കെ.ടി നന്ദിയും പറഞ്ഞു.

സെറ്റോ മുൻ ജില്ല ചെയർമാൻ ശ്രീ വിനോദ് കുമാർ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കന്മന മുരളീധരൻ, മിസ്രിയ, എ. കെ. രാജീവ് കുമാർ ജില്ലാ വൈസ് പ്രസിഡൻ്റ് സന്തോഷ് നെടൂളി , ജില്ലാ കമ്മിറ്റി അംഗം ശ്രീ അഖിൽ എ. കെ.എന്നിവർ സംസാരിച്ചു.

പ്രതിഷേധപ്രകടനത്തിന് രമേശൻ ടി, വിവേക്, നിധിൻ ചേനോത്ത്, അനുരാഗ് , സുമേഷ്, ടെസ്റ്റി വിൽഫ്രഡ്, ജയശ്രീ, കൃപേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ക്ഷാമ ബത്ത – ജീവനക്കാരെ വഞ്ചിച്ച് ഇടത് സർക്കാർ

Next Story

താമരശ്ശേരി ചുരത്തില്‍ ഗതാഗതം നിയന്ത്രണം

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി