ടി. പി. രാജീവൻ; സാംസ്ക്കാരിക രംഗത്തെ വേറിട്ട ശബ്ദം – ശശി തരൂർ എം.പി.

കൂട്ടാലിട : എഴുത്തുകാരൻ ടി. പി. രാജീവൻ കേരളത്തിലെ സാംസ്ക്കാരിക – സാമൂഹിക-സാഹിത്യ രംഗത്തെ വേറിട്ട ശബ്ദമായിരുന്നെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. ടി. പി. രാജീവൻ്റെ രണ്ടാം ചരമ വാർഷികത്തിൻ്റെ ഭാഗമായി കോട്ടൂർ നവജീവൻ എജ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടി കൂട്ടാലിടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലും ഇത്രയും ഭംഗിയായി രചനകൾ നടത്തുന്ന രാജീവനെ പോലുള്ള ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തിൻ്റെ രചനകളെല്ലാം അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ അടയാളപ്പെടുത്തലുകളാണ്. നാടിൻ്റെ ഇപ്പോളത്തെ അവസ്ഥയിൽ അദ്ദേഹം അസന്തുഷ്ടനായിരുന്നു. എഴുത്തുകാരുടെ കർത്തവ്യം സത്യം പറയുക എന്നാണെന്ന് അദ്ദേഹം വിശ്വസിച്ചു. രാജീവൻ്റെ രചനകൾ മിക്കത്തും ഭാരതത്തേയും കേരളത്തേയും രാഷ്ട്രീയത്തേയുമെല്ലാം മനസിലാക്കിയുള്ളതായിരുന്നു. സാഹിത്യത്തെ ബിസിനസാക്കി മാറ്റരുതെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. 20 വർഷത്തോളം ഞാനും രാജീവനും ഇ.മെയിൽ വഴിയായിരുന്നു സൗഹൃദമുണ്ടായിരുന്നത്. പിന്നീട് കേരളത്തിൽ മത്സരിക്കാൻ വന്നപ്പോളാണ് താൻ രാജീവനെ നേരിൽ കാണുന്നതെന്നും തരൂർ ഓർമിച്ചു. രാജീവൻ്റെ എഴുത്തുകൾ ഇനിയും വരുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോളാണ് അദ്ദേഹത്തിൻ്റെ അകാല വിയോഗം. ഇത് ഇന്ത്യയുടെ സാഹിത്യ രംഗത്തിന് വലിയ നഷ്ടമാണെന്നും തരൂർ അഭിപ്രായപ്പെട്ടു. കേവല സങ്കല്പം മാത്രമായിരുന്ന മലയാള നോവലിനെ ചരിത്രത്തിൻ്റെ പിൻബലത്തോടെ അവതരിപ്പിച്ചത് ടി. പി. രാജീവനാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കല്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. രാജീവൻ്റെ എല്ലാ രചനകളും സമൂലമായതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. കഴിഞ്ഞ മൂന്ന് ദശകത്തിലുള്ള മലയാള കവിതകളിൽ ഏറ്റവും നല്ലത് രാജീവൻ്റേതായിരുന്നുവെന്നും കല്പറ്റ അനുസ്മരിച്ചു. ട്രസ്റ്റ് ചെയർമാൻ ഇ. ഗോവിന്ദൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. കവി വീരാൻകുട്ടി, എഴുത്തുകാൻ ശ്യം സുധാകർ , എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി പ്രസാദ് പൊക്കിട്ടാത്ത് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പയ്യന്നൂരിൽ വന്ദേ ഭാരത് കടന്നുപോകുന്നതിനിടെ പയ്യന്നൂരില്‍ പ്ലാറ്റ്ഫോമില്‍ ഹിറ്റാച്ചി കൊണ്ട് നിര്‍മാണ പ്രവര്‍ത്തനം; ട്രെയിൻ പെട്ടെന്ന് ബ്രേകിട്ട് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി

Next Story

മൂരാട് മുതൽ പയ്യോളി വരെ ഗതാഗത നിയന്ത്രണം

Latest from Main News

മണിയൂര്‍ പഞ്ചായത്തില്‍ മഞ്ചയില്‍ക്കടവ് വിനോദസഞ്ചാര കേന്ദ്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഒക്ടോബര്‍ 19-ന് നാടിന് സമര്‍പ്പിക്കും

പ്രകൃതി മനോഹാരമായ മണിയൂര്‍ പഞ്ചായത്തില്‍ വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. പതിയാരക്കരയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ മഞ്ചയില്‍ക്കടവിലാണ് മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര

കെവാഡിയയിൽ റോയൽ കിംഗ്ഡംസ് മ്യൂസിയത്തിന് ഒക്ടോബർ 31 ന് പ്രധാനമന്ത്രി തറക്കല്ലിടും

ദീപാവലിക്ക് ശേഷം ഒക്ടോബർ 30-31 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഗുജറാത്ത് സന്ദർശിക്കുമെന്നും ഈ വേളയിൽ എല്ലാ വർഷത്തെയും പോലെ,

കൊമ്പൻ ഗുരുവായൂർ ദേവസ്വം ഗോകുൽ ചെരിഞ്ഞു

കൊമ്പൻ ഗുരുവായൂർ ദേവസ്വം ഗോകുൽ ചെരിഞ്ഞു. ഉച്ചയോടെയാണ് ഗുരുവായൂർ ആനത്താവളത്തിൽ വെച്ച് അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആന ചരിയുകയും ചെയ്തത്‌. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി അടക്കം രണ്ട് മരണം

വാല്‍പ്പാറയില്‍ വീടിന് നേരെ കാട്ടാന ആക്രമണം. മൂന്ന് വയസുകാരി അടക്കം രണ്ട് പേർ മരിച്ചു. വാല്‍പ്പാറ സ്വദേശിയായ അസ്‌ല (55), ഇവരുടെ

ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു

ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 45 പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശി തപസ് കുമാര്‍ സാഹയെയാണ്