മുചുകുന്ന് മണ്ണെങ്കിൽ ശ്രീ പരദേവതാ ക്ഷേത്രത്തിൽ വെള്ളാട്ട് നടന്നു

മുചുകുന്ന് മണ്ണെങ്കിൽ ശ്രീ പരദേവതാക്ഷേത്രത്തിലെ പരദേവത,കരിയാത്തൻ,അകത്തൂട്ട് ദൈവം എന്നീ പ്രധാന ദേവസ്ഥാനങ്ങളിലെ വെള്ളാട്ട് പ്രസിദ്ധ തെയ്യം കലാകാരനായ ശ്രീ. സി.കെ. നാരായണൻ മുന്നൂററ്റ കാർമികത്വത്തിൽ നടന്നു. മണ്ണെങ്കിൽ തറവാട്ടിലെ കാരണവരായിരുന്ന ചേമൻ നായർ ആയോധന പ്രാവീണ്യം നേടിയ ദിവ്യ പുരുഷനായിരുന്നു. നായാട്ടിന് പോയ കാരണവർ വാഴയിൽ പാതാളത്തിലെത്തുകയും അവിടെ നിന്നും ദേവീദർശനം ലഭിക്കുകയും പിന്നീട് അകത്തൂട്ട് ദൈവമായി മാറിയെന്നുമാണ് ഐതിഹ്യം. ആയോധനകലയുടെ മൂർത്തീഭാവമാണ് അകത്തൂട്ട് ദൈവത്തിൻ്റെ വെള്ളാട്ട്.

Leave a Reply

Your email address will not be published.

Previous Story

ദേശാഭിമാനി സീനിയർ ഫോട്ടോഗ്രാഫർ കെ എസ്‌ പ്രവീൺകുമാറിനെ അനുസ്‌മരിക്കുന്നു

Next Story

വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷം വനിതകൾ സംരംഭകരായ വിവരം സന്തോഷത്തോടെ പങ്കുവെച്ച് മന്ത്രി പി. രാജീവ്

Latest from Local News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി

എൻ.കെ. പ്രഭയുടെ കഥാ സമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ കഥാസമാഹാരം കാത്തുവെച്ച കനികൾ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം