കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് സൗജന്യചികിത്സ നല്‍കിയതിനുള്ള കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ മുന്നറിയിപ്പ് നൽകി. 30 മുതല്‍ 40 കോടിവരെ പത്തുമാസത്തെ കുടിശ്ശികയായി ഓരോ കോളേജിനും സര്‍ക്കാര്‍ നല്‍കാനുണ്ട്.

