‘അക്കിത്തത്തിൻ്റെ ഉറവുകൾ’ പ്രകാശനം ചെയ്തു

കവിതയോടൊപ്പം കവിമനസ്സും വായിക്കാവുന്ന പുസ്തകമാണ് ‘അക്കിത്തത്തിൻ്റെ ഉറവുകൾ’ എന്ന് പ്രശസ്ത നിരൂപകൻ സി.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു. എം. ശ്രീഹർഷൻ എഡിറ്റ് ചെയ്ത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം, ബലിദർശനം, നിത്യമേഘം,പണ്ടത്തെ മേശാന്തി,സ്പർശമണികൾ, ആര്യൻ, കണ്ടവരുണ്ടോ, പൂശാരിരാമൻ, അഞ്ചും തികഞ്ഞവൻ, പശുവും മനുഷ്യനും എന്നീ കവിതകളുടെ രചനാ പശ്ചാത്തലവും രചനാനുഭവങ്ങളും വിവരിച്ചുകൊണ്ട് അക്കിത്തം എഴുതിയ കുറിപ്പുകൾ ആ കവിതകളോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ് ഈ പുസ്തകം. കല്പറ്റ നാരായണനാണ് അവതാരിക എഴുതിയത്. ആത്മാരാമൻ്റെ പഠനവും ഉണ്ട്.എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിൽ നടന്ന ചടങ്ങിൽ ഡോ. കൂമുള്ളി ശിവരാമൻ, ഡോ. രമീളാദേവി, കെ.പി.മോഹനൻ, എം.ശ്രീഹർഷൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഹിന്ദി ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് പദ്ധതി മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

Next Story

കുറുവങ്ങാട് ശിവക്ഷേത്രം ശ്രീകോവിൽ പുനർനിർമാണം ഭക്തജന സംഗമം 20ന്

Latest from Local News

കുറുവങ്ങാട് പോസ്റ്റ് ഓഫീസിനു സമീപം ബസ്സ് അപകടം ; സ്കൂട്ടർ യാത്രക്കാരന് പരിക്ക്

കൊയിലാണ്ടി.. സ്റ്റേറ്റ് ഹൈവേയിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസിനു സമീപം സ്കൂട്ടറിൽ ബസ്സിടിച്ച് നിയന്ത്രണം വിട്ട് ലെവൻ കെ.വി.ലൈനിൽഇടിച്ച് പോസ്റ്റ് തകർന്നുസ്കൂട്ടർ യാത്ര

നടുവത്തൂർ അരീക്കരപരദേവതാ ക്ഷേത്രത്തിലെ രാമായണ മാസാചരണം സമാപിച്ചു

നടുവത്തൂർ :അരീക്കരപരദേവതാ ക്ഷേത്രത്തിലെ രാമായണ മാസാചരണ പരിപാടികൾക്ക് സമാപനമായി. സമാപന ചടങ്ങിൽ “രാമായണത്തിലെ മാനവികത” എന്ന വിഷയത്തെ അധികരിച്ച് സ്വപ്ന നന്ദകുമാർ

താമശേരിയിൽ പനി ബാധിച്ച് നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമെന്ന് റിപ്പോർട്ട്

താമശേരിയിൽ പനി ബാധിച്ച് നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമെന്ന് റിപ്പോർട്ട്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലാണ് സ്ഥിരീകരണം. നിപ സംശയത്തെതുടർന്ന് മെഡിക്കൽ

ചികിത്സക്ക് എത്തിയ കുഞ്ഞിനെ പരിശോധിക്കാതെ മരുന്ന് നൽകി; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ടു മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി

മേപ്പയ്യൂർ:മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ പിഞ്ചുകുഞ്ഞിനെ പരിശോധിക്കുക പോലും ചെയ്യാതെ ടോക്കണിൻ്റെ പിറകു വശത്ത് മരുന്ന് കുറിച്ചു നൽകിയ ഡോക്ടർക്കെതിരെ