കണ്ണൂർ എ.ഡി.എം, സി . പി. എം. ധാർഷ്ട്യത്തിൻ്റെ ഒടുവിലത്തെ ഇര: മുല്ലപ്പള്ളി രാമചന്ദ്രൻ

അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ നേതാക്കന്മാരുടെ കൂടാരമായി കേരളത്തിലെ സി.പി.എം. അധ:പതിച്ചതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയുടെ ധിക്കാരം നിറഞ്ഞ പ്രസംഗവും തുടർന്ന് നടന്ന കണ്ണൂർ എ.ഡി.എം. ൻ്റെ ദാരുണ മരണവും.ക്ഷണിക്കപ്പെടാതെ യാത്രയയപ്പ് ചടങ്ങിലെത്തിയ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ നടത്തിയ പ്രസംഗം പ്രാഥമിക മര്യാദകൾക്കും ഒരു ജനപ്രതിനിധിയുടെ പെരുമാറ്റ രീതിക്കും ചേർന്നതായില്ല.

എ.ഡി.എം. അഴിമതിക്കാരനോ ക്രമവിരുദ്ധമായി കാര്യനിർവ്വഹണം നടത്തുന്ന ഉദ്യോഗസ്ഥനോ ആണെങ്കിൽ തെളിവുകൾ സഹിതം ഉത്തരവാദപ്പെട്ടവരുടെ മുമ്പിൽ അത് കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അത് ചെയ്യാതെ ധിക്കാരത്തോടെ ഇന്നലെ നടത്തിയ പ്രകടനം സി.പി.എം. നേരിടുന്ന ജീർണ്ണതയുടെ നേർചിത്രമാണ് വരച്ചിട്ടുള്ളത്. മുഖ്യമന്തി മുതൽ താഴെ തലത്തിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി യുവജന നേതാക്കൾ വരെ എത്ര മാത്രം ധാർഷ്ട്യത്തോടെയാണ് മുന്നോട്ടു പോകുന്നതെന്ന് കേരളം അനുദിനം തിരിച്ചറിയുകയാണ്. കണ്ണൂർ സംഭവത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ടുവരണം.
മുഖ്യമന്ത്രിയായി പിണറായി തുടരുമ്പോൾ ഇതിലുമപ്പുറം നടക്കുമെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് നന്നായറിയാം.

Leave a Reply

Your email address will not be published.

Previous Story

എം.എൽ.എ ഓഫീസ് യു ഡി വൈ എഫ് പ്രതിഷേധമാർച്ച് 19 ന്

Next Story

ഹാന്‍ഡിക്രാഫ്റ്റ് ആര്‍ട്ടിസന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെമിനാറും ശില്പശാലയും നടത്തി

Latest from Main News

ഒറ്റപ്പെട്ട ശക്തമായ മഴ; തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ. ഏകജാലക സംവിധാനത്തിലുള്ള ഹയർ സെക്കണ്ടറി വകുപ്പിന്റെ വെബ്​സൈറ്റ്​ വഴിയാണ് അപേക്ഷിക്കേണ്ടത്. വൈകിട്ട്​ നാല്​

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളിലും

2026 ഓടെ നവകേരളം ലക്ഷ്യം -മുഖ്യമന്ത്രി

2026ല്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ