ഹാന്‍ഡിക്രാഫ്റ്റ് ആര്‍ട്ടിസന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെമിനാറും ശില്പശാലയും നടത്തി

ജില്ല ഹാന്‍ഡിക്രാഫ്റ്റ് ആര്‍ട്ടിസന്‍സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി വനിതകള്‍ക്കായി തൊഴില്‍ പരിശീലനം നല്‍കി. പ്രധാനമന്ത്രിയുടെ നൂറുദിന പരിപാടിയായ ഗുരുശിഷ്യ ഹസ്ത ശില്പ പ്രശിക്ഷന്‍ പ്രോഗ്രാം പ്രകാരമാണ് 30 വനിതകള്‍ക്ക് ദിവസത്തില്‍ 300 രൂപ സ്‌റ്റൈപ്പന്‍ഡ് നല്‍കി പരിശീലനം നല്‍കിയത്. പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സബ്സിഡിയോടുകൂടി 10 ലക്ഷം രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും.

ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ ചേര്‍ന്ന സെമിനാറില്‍ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. തൃശൂര്‍ ഹാന്‍ഡി ക്രാഫ്റ്റ് സര്‍വീസ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.എം.പി.സജി, ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് മാനേജര്‍ നബാര്‍ഡ് വി.രാകേഷ്, സര്‍ഗാലയ ജനറല്‍ മാനേജര്‍ ടി.കെ.രാജേഷ്, ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.വിപിന്‍ദാസ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ രാധാകൃഷ്ണന്‍, കോഴിക്കോട് ഡിസ്ട്രിക്ട് ഹാന്‍ഡിക്രാഫ്റ്റ് ആര്‍ട്ടിസന്‍സ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് രാമദാസ് തെക്കണ്ടി, ഹാന്‍ഡിക്രാഫ്റ്റ് പ്രമോട്ടിംഗ് ഓഫീസര്‍ ചന്ദ്രകാന്ത് ഷാ, മാസ്റ്റര്‍ ക്രാഫ്റ്റ്‌പേഴ്സണ്‍ പുഷ്പ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കണ്ണൂർ എ.ഡി.എം, സി . പി. എം. ധാർഷ്ട്യത്തിൻ്റെ ഒടുവിലത്തെ ഇര: മുല്ലപ്പള്ളി രാമചന്ദ്രൻ

Next Story

കാപ്പാട് ബ്ലോക്ക് ഡിവിഷനിൽ നടത്തിയ ആഗോള കൈ കഴുകൽ ദിനം ശ്രദ്ധേയമായി

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി