തൂണേരി ഷിബിൻ വധക്കേസ്; ഏഴ് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

തൂണേരി ഷിബിൻ വധക്കേസിലെ ഹൈക്കോടതി ഉത്തരവിൽ തുടർ നടപടിയുമായി പൊലീസ്. ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കെതിരെ നാദാപുരം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിലവിൽ വിദേശത്തുള്ള പ്രതികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഒക്ടോബർ 15നകം ഹൈക്കോടതി ഉത്തരവനുസരിച്ച്  പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണക്കോടതിൽ ഹാജരാക്കണം. കേസിൽ വിചാരണക്കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഒക്ടോബർ നാലിന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. പ്രതികളെ ഒക്ടോബർ 15 നകം അറസ്റ്റ് ചെയ്ത് മാറാട് കോടതിയിൽ ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.

പ്രതികളുടെ പാസ്പോർട്ട് വിവരങ്ങൾ വിമാനത്താവളങ്ങൾക്ക് പൊലീസ് കൈമാറിയിട്ടുണ്ട്. അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകണമെങ്കിൽ പ്രതികൾ ഹാജരാകണം എന്നുള്ളതിനാൽ ഇവർ കീഴടങ്ങിയേക്കും എന്നാണ് റിപ്പോർട്ട്.

2015 ജനുവരി 22 നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. 2016 മെയിലാണ് വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടത്. ഇതോടെ ഇവർ വിദേശത്തേക്ക് പോവുകയായിരുന്നു. വിചാരണക്കോടതി വിധിയ്ക്കെതിരെ ഷിബിന്റെ അച്ഛനും അക്രമണത്തിൽ പരിക്കേറ്റവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

നാസര്‍ കാപ്പാടിന്റെ നോവല്‍ ‘കടലകം’ പ്രകാശനം 19ന് കൊയിലാണ്ടിയില്‍

Next Story

റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Latest from Main News

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യാവശ്യങ്ങൾ‌ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹിക

മംഗളൂരുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസ്: അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാരെ സസ്പെൻഡ് ചെയ്തു

സംഘപരിവാർ പ്രവർത്തകർ പാക് അനുകൂല മുദ്രാവാക്യം മു‍ഴക്കിയെന്ന് ആരോപിച്ച് മംഗളൂരുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസിൽ, അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ്

സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് അയോഗ്യതയല്ല; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

കായിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് തുടരാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് തുടരാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ. പ്രീമിയം അമ്പത് ശതമാനമെങ്കിലും ഉയര്‍ത്തിയാലേ പദ്ധതി തുടരാനാകൂ