ഫൈബർ വള്ളം തകർന്ന് കടലിൽ അകപ്പെട്ട തൊഴിലാളികളെ കരക്കെത്തിച്ചു

 

കൊയിലാണ്ടി: ഫൈബർ വെള്ളം പൊട്ടി തകർന്നതിനെ തുടർന്നു കടലിൽ അകപ്പെട്ട അഞ്ച് മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി.മറൈൻ എൻഫോഴ്സ്മെൻ്റ് വിഭാഗമാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.പയ്യോളിയിൽ നിന്ന് അഞ്ചര നോട്ടിക്കൽ മൈൽ അകലെ ബുധനാഴ്ച ഉച്ചയ്ക്കാണ് വള്ളം തകർന്നത്. ഇവരെ രക്ഷപ്പെടുത്തിവൈകിട്ട് ആറ് മണിക്ക് കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു.തൊഴിലാളികൾ സുരക്ഷിതരാണ്.

 ഷാലോം എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് തൊഴിലാളികളാണ് കടലിൽ അകപ്പെട്ടത്. മത്‌സ്യബന്ധന തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പുതിയാപ്പ ഹാർബറിൽ നിന്നും മറൈൻ എൻഫോഴ്മെൻ്റ് ഗ്രേഡ് എസ് ഐ രാജൻ, റസ്ക്യു ഗാർഡുമാരായ നിധിഷ് ,സുമേഷ്,രക്ഷാ ബോട്ട് സ്രാങ്ക് രാജു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published.

Previous Story

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതായി മന്ത്രി ജിആര്‍ അനില്‍

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 10 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി

സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്

കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ (ഇന്ദ്രപ്രസ്ഥം) പവിത പൂനെയിൽ അന്തരിച്ചു

കൊയിലാണ്ടി കോമത്ത്കര കണ്ടോത്ത് മീത്തൽ (ഇന്ദ്രപ്രസ്ഥം) രജിലേഷിന്റെ(ആർമി )ഭാര്യ പവിത (38) പൂനെയിൽ അന്തരിച്ചു. പൂനെയിലെ ആർമി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് മരണം.

കോഴിക്കോട് നഗരത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്രക്കായി ആനന്ദ വണ്ടി ഒരുക്കി  കോഴിക്കോട് കോർപറേഷൻ

കോഴിക്കോട് നഗരത്തിലെ വയോജനങ്ങൾക്ക് ഉല്ലാസയാത്രക്കായി ആനന്ദ വണ്ടി ഒരുക്കി  കോഴിക്കോട് കോർപറേഷൻ. ജില്ലയിലെ മനോഹരമായ ഇടങ്ങളിൽ കാഴ്ച ആസ്വദിക്കാൻ പ്രായമുള്ളവർക്ക് അവസരം ഒരുക്കുക

കോഴിക്കോട് ഗോതീശ്വരം ബീച്ച് വികസനം രണ്ടാം ഘട്ടത്തിന് 3.46 കോടിയുടെ രൂപ ഭരണാനുമതി

ഗോതീശ്വരം ബീച്ചിന്റെ രണ്ടാം ഘട്ട വികസനത്തിനായി 3,46,77,780 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികൾക്കായാണ് തുക