കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി നിലവിൽ വരുന്നു

കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി നിലവിൽ വരുന്നു. ദേശീയ പരിഭാഷ മിഷന്റെ ഭാ​ഗമായി എത്തുന്ന സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിഭാഷാ സമിതിക്ക് ‘കേരള ട്രാൻസ്‌ലേഷൻ മിഷൻ (കെടിഎം)’ എന്നാണ് പേര്.

സർക്കാർ–അർധ സർക്കാർ സ്ഥാപനങ്ങൾ, പണ്ഡിതർ, ഭാഷാ ശാസ്ത്രജ്ഞർ, വിവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, പ്രസാധകർ എന്നിവരുൾപ്പെട്ട വർക്കിങ് ഗ്രൂപ്പിനു രൂപം നൽകി ജനപിന്തുണയോടെ പൊതുവായ ആശയരൂപീകരണം നടത്തുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുക. സർവകലാശാല വിസിമാർ, ബഹുഭാഷാ പണ്ഡിതർ, ഔദ്യോഗിക ഭാഷാ സമിതി, ഉന്നത വിദ്യാഭ്യാസ, പൊതു വിദ്യാഭ്യാസ, സാംസ്കാരിക, നിയമ വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും പരിഭാഷാ നയം രൂപപ്പെടുത്തുക.

മൈസൂരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസു (സി.ഐ.ഐ.എൽ)മായി വൈകാതെ ധാരണാപത്രത്തിൽ ഒപ്പുവെക്കും.  സംസ്ഥാന പരിഭാഷാ നയം രൂപീകരിക്കാനും സിഐഐഎലുമായി ചേർന്ന് മിഷൻ യാഥാർഥ്യമാക്കാനുമുള്ള ചുമതല കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനാണ്.

Leave a Reply

Your email address will not be published.

Previous Story

നോർക്കയുടെ പ്രവര്‍ത്തനം പഠിക്കാന്‍ തമിഴ്‌നാട് സംഘമെത്തി

Next Story

കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിൻ്റെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെയും ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഒക്ടോബർ 3 ന് ബി.ജെ.പി. എം.എൽ.എ.ഓഫീസിലെക്ക് മാർച്ച് നടത്തുന്നു

Latest from Main News

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെം​ഗളൂരുവിന്

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്ക. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5000 ത്തോട് അടുക്കുകയാണ്. കേരളത്തിലാണ് ഏറ്റവും അധികം കോവിഡ്

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഒന്നു

അപകടത്തില്‍പ്പെട്ട കപ്പലിലെ ചരക്ക് വിവരങ്ങള്‍ സർക്കാർ പുറത്തുവിട്ടു

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്തുവിട്ടു. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു.