എം.കെ.പ്രേംനാഥ്: ഹൃദയങ്ങളിൽ ജീവിക്കുന്ന സോഷ്യലിസ്റ്റ് നേതാവ്

പേരാമ്പ്ര:വിദ്യാർത്ഥി ജീവിതം തൊട്ട് അഭിഭാഷകനും ,എം .എൽ .എ യും സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ നേതാവായിരുന്നപ്പോഴും ജീവിതാന്ത്യം വരെ സാധാരണക്കാരുടെ ഇടയിൽ അവർക്ക് വേണ്ടി മാത്രമായി ജീവിച്ച അഡ്വ:എം.കെ.പ്രേംനാഥ് ജനഹൃദയങ്ങളിൽ ജീവിക്കുന്ന സോഷ്യലിസ്റ്റ് നേതാവായി എന്നും നിലനിൽക്കുമെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സിക്രട്ടറി വത്സൻ എടക്കോടൻ പറഞ്ഞു
മുൻ എം.എൽ.എയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അഡ്വ: എം.കെ.പ്രേംനാഥിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കിസാൻ ജനത നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ചാലിക്കര അംഹാസ് ഒഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സമ്പന്ന കുടുംബത്തിൽ ജനിച്ചതിൻ്റെ സുഖലോലുപക തകളിൽ ഒരിക്കൽ പോലും ആകൃഷ്ടനാകാതെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി തീഷ്ണമായ സമരപഥങ്ങളിലൂടെ ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഓടി നടന്ന് രാജ്യത്തിന് ആശാസ്യകരമല്ലാത്തവർഗ്ഗീയ രാഷ്ട്രീയ ധ്രുവീകരണത്തിനെതിരെ സോഷ്യലിസ്റ്റ് മുന്നേറ്റം മാത്രമാണ് പ്രതിവിധി എന്ന് ജീവിതാന്ത്യം വരെ പ്രേംനാഥ് സമൂഹത്തെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു
ലത്തീഫ് വെള്ളിലോട്ട് അദ്ധ്യക്ഷത വഹിച്ചു അഡ്വ: രാജീവൻ മല്ലിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി
കല്ലോട് ഗോപാലൻ, കെ.രാജൻ, പി.സി.സതീഷ്, കെ.വി.ബാലൻ, കെ.കെ.പ്രേമൻ,രജീഷ് കിഴക്കയിൽ, വി.കെ.ഭാസ്കരൻ ,കെ.എം.കുഞ്ഞികൃഷ്ണൻ നായർ, സി.എച്ച്.ബാബു. ഷാജി വട്ടോളി എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Next Story

തിരുവങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞു താഴ്ന്നു , ഗതാഗതം തിരിച്ചുവിട്ടു

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി