നാദാപുരം റോഡിൽ  ഉണ്ടായ  കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

ഇന്ന് രാവിലെ നാദാപുരം റോഡിൽ  ഉണ്ടായ  കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു. കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് കേയന്റെ വളപ്പില്‍ മുഹമ്മദ് സിനാനാണ് (19) ആണ് മരിച്ചത് . പരിക്ക് ​ഗുരുതരമായതിനാൽ സിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. കണ്ണൂർ എയർപോർട്ടിൽ സുഹൃത്തിനെ ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു കാർ. ഇതിനിടെയാണ്‌ നിയന്ത്രണം വിട്ട് മറിഞ്ഞത്. സിനാന് പുറമെ കാറിൽ ഉണ്ടായിരുന്ന മറ്റ് 5 പേർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published.

Previous Story

കോട്ടക്കൽ ഇരിങ്ങലിന്റെ കീഴിൽ കുടുംബാരോഗ്യ കേന്ദ്രം ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ് നടത്തി

Next Story

പാലിയേറ്റീവ് കെയർ പ്രസ്ഥാനം നാടിൻ്റെ കെടാവിളക്ക് – ഷാഫി പറമ്പിൽ

Latest from Local News

ക്ഷീര വികസന വകുപ്പ് പദ്ധതികളില്‍ അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് പദ്ധതി വികസനം, ഡെയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയിലേക്ക് അപേക്ഷ

വേൾഡ് ഡോക്ടർസ് ഡേ ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ ജി സജീത്തുകുമാറിനെ ആദരിച്ചു

വേൾഡ് ഡോക്ട്ടേഴ്‌സ് ഡേ ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച്, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ ജി സജീത്തുകുമാറിനെ ആദരിച്ചു.

നാല് വര്‍ഷ ബിരുദ പ്രോഗ്രാം സ്‌പോട്ട് അഡ്മിഷന്‍ അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കൊയിലാണ്ടി കാമ്പസില്‍ 2025-26 അദ്ധ്യയന വര്‍ഷം സംസ്‌കൃത സാഹിത്യം,സംസ്‌കൃത വേദാന്തം, സംസ്‌കൃത ജനറല്‍,ഹിന്ദി,ഉര്‍ദു എന്നീ

നന്തി കോടിക്കൽ ബീച്ചിൻ്റെ ശോചനിയവസ്ഥ യൂത്ത്ലീഗ് വാഴ നട്ട് പ്രതിഷേധം

നന്തിബസാർ: മൂടാടി പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥത മൂലം തകർന്ന് മരണക്കെണിയായി മാറിയ നന്തി കോടിക്കൽ ബീച്ച് റോഡിൻ്റെ ശോചനിയവസ്ഥക്കെതിരെ യൂത്ത്ലീഗ് മൂടാടി പഞ്ചായത്ത്

കുടിവെള്ളപദ്ധതിയും തകര്‍ന്നറോഡും അഴിമതിയുടെ ഉദാഹരണങ്ങള്‍, കൊണ്‍ഗ്രസ്സ് കൊയിലാണ്ടി നഗരസഭ മാര്‍ച്ച് നടത്തി

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിലെ ഇടവഴികള്‍ മുതല്‍ പ്രധാന റോഡുകള്‍ വരെ എല്ലാ റോഡുകളും തകര്‍ന്ന് കിടന്നിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന